കലിപ്പോടെ മുഖ്യന്‍... പത്രങ്ങളില്‍ പേരുവരാന്‍ ചാനലുകളില്‍ നിറഞ്ഞ് നില്‍ക്കാന്‍ കൊതിച്ച ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ദീപക്കിന് കുരുക്ക് മുറുകുന്നു; കടകംപള്ളിയുടെ കഴക്കൂട്ടം സീറ്റ് മോഹിച്ച് നല്ലപിള്ളയാകാന്‍ നോക്കിയ ദീപക്ക് വെട്ടില്‍; മണ്ണു തിന്നല്‍ വിവാദം സിപിഎം അന്വേഷിക്കും
മലയാളികളെ ഏറെ ഞെട്ടിപ്പിച്ച സംഭവമാണ് തിരുവനന്തപുരത്ത് കൈതമുക്കില്‍ 6 കുട്ടികള്‍ മണ്ണുവാരി തിന്നുവെന്ന സംഭവം. മലയാളികള്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്തത് കൊണ്ടു തന്നെ വാര്‍ത്ത വൈറലായി. മണ്ണ് തിന്ന കുട്ടികളെ ഏറ്റെടുക്കാനെന്നു പറഞ്ഞ് ശിശുക്ഷേമ സമിതിക്കാര്‍ പോയപ്പോള്‍ ചാനലുകാരേയും ഒപ്പം എന്തിന് കൂട്ടി എന്ന ചോദ്യമാണ് ദീപക്കിന്റെ പബ്ലിസിറ്റിലിയേക്ക് കാര്യങ്ങള്‍ പോകുന്നത്. കുട്ടികള്‍ മണ്ണ് തിന്നിട്ടില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ആണയിട്ടപ്പോള്‍ സര്‍ക്കാരും പാര്‍ട്ടിയും ആശ്വസിച്ചു. എന്നാല്‍ അത് അംഗീകരിച്ച് കൊടുക്കാന്‍ പാര്‍ട്ടി നേതാവായ ദീപക് തയ്യാറായില്ല. മാത്രമല്ല സര്‍ക്കാരിനെ നാണം കെടുത്താനായി അമ്മ എഴുതിയെന്ന് പറയുന്ന കത്ത് പത്രക്കാര്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്തു. എന്നാല്‍ മണ്ണിന് പകരം ചോറ് തിന്നുന്ന മലയാളികള്‍ ആ കത്ത് അമ്മയല്ല എഴുതിയതെന്ന് തിരിച്ചറിഞ്ഞു. ഒരു തെറ്റും ഇല്ലാതെ ഇത്രയും നീറ്റായി കത്തെഴുതിയ അമ്മയെങ്ങനെ ആറെണ്ണം പെറ്റു. ശിശുക്ഷേമ സമിതിക്കാര്‍ തന്നെ അടുപ്പമുള്ള ആളിനെക്കൊണ്ടാണ് കത്തെഴുതിപ്പിച്ചതെന്ന് രഹസ്യ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. മാത്രമല്ല അമ്മ തന്നെ പറഞ്ഞിട്ടുണ്ട് കളിച്ചപ്പോഴാണ് മണ്ണ് തിന്നതെന്ന്.
ശരിക്കും അളിയന്‍മാരായ കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ കെ. ശ്രീകുമാറിനുമുള്ള പണിയായാണ് ഇത് വ്യാഖ്യാനിക്കുന്നത്. അതായത് നല്ല ഇമേജുണ്ടാക്കി കഴക്കൂട്ടത്ത് മത്സരിക്കാനാണ് ദീപക്കിന് മേഹം. കടകംപള്ളിയുടെ അളിയനായ ശ്രീകുമാറിന്റെ അധികാര പരിധിയിലാണ് മണ്ണുവാരി തിന്നത്. ഇത് തിരിച്ചറിഞ്ഞ അളിയന്‍മാര്‍ പെട്ടന്നിടപെടുകയും അമ്മയ്ക്ക് വീടും ജോലിയും നല്‍കുകയും ചെയ്തു. തങ്ങളുടെ തട്ടകത്തില്‍ കയറി കളിച്ച ദീപക്കളിയനെതിരെ മുഖ്യമന്ത്രിയോട് പരാതി പറയുകയും ചെയ്തു.
ഫലമോ തലസ്ഥാനത്തു കുട്ടികള്‍ വിശപ്പടക്കാനായി മണ്ണു തിന്നുവെന്ന ആക്ഷേപത്തെ കറിച്ചു സര്‍ക്കാര്‍ പാര്‍ട്ടി തലങ്ങളില്‍ അന്വേഷിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശിച്ചു. സര്‍ക്കാരുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ തന്നെ ഇക്കാര്യത്തില്‍ ഭിന്ന നിലപാടെടുത്ത സാഹചര്യത്തില്‍ കൂടിയാണു പാര്‍ട്ടി ഇടപെടലും പരിശോധനയും വിവാദം സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കിയെന്ന അഭിപ്രായം യോഗത്തിലുണ്ടായി.
തിരുവനന്തപുരം നഗരത്തില്‍ കൈതമുക്കിലെ റയില്‍വേ പുറമ്പോക്കു കോളനിയില്‍ താമസിക്കുന്ന ശ്രീദേവിയുടെയും ആറു മക്കളുടെയും ദാരിദ്ര്യാവസ്ഥയും വിശപ്പടക്കാന്‍ കുഞ്ഞുങ്ങള്‍ മണ്ണു തിന്നിരുന്നുവെന്ന വാര്‍ത്തയും വന്‍ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ശിശുക്ഷേമ സമിതിയുടെ ഇടപെടലിനെ തുടര്‍ന്നാണു കഴിഞ്ഞ രണ്ടിന് ഇക്കാര്യം പുറം ലോകമറിഞ്ഞത്.
ഉചിതമായ തുടര്‍നടപടികളുണ്ടായെന്നു വിലയിരുത്തിയെങ്കിലും കേരളത്തിന്റെ സാമൂഹികാരോഗ്യത്തെ കുറിച്ചും വികലമായ ചിത്രീകരണത്തിന് വിവാദം വഴി വച്ചുവെന്ന അഭിപ്രായത്തിലാണു പാര്‍ട്ടി . ദേശീയ തലത്തില്‍ കേരളത്തിനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ ആക്ഷേപങ്ങള്‍ക്ക് ഇതു കാരണമായി. ദേശീയ ബാലാവകാശ കമ്മീഷന്‍ തന്നെ നേരിട്ട് എത്തുകയും വിമര്‍ശനമുന്നയിക്കുകയും ചെയ്തു.
കുട്ടികള്‍ വിശപ്പടക്കാന്‍ മണ്ണു തിന്നിട്ടില്ലെന്നും കഴിച്ചിട്ടുണ്ടെങ്കില്‍ തന്നെ കളിക്കുന്നതിന്റെ ഭാഗമായി അതു ചെയ്തതാകാമെന്നുമാണു സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിഗമനം. എന്നാല്‍ മണ്ണു തിന്നുന്നതു നേരിട്ടു ബോധ്യപ്പെട്ടതാണെന്നാണു കുടുംബത്തിന്റെ രക്ഷകരായി മാറിയ ശിശുക്ഷേമ സമിതിയും ദീപക്കും ചൂണ്ടിക്കാട്ടിയത്. അംഗന്‍വാടി. ആശാവര്‍ക്കര്‍മാരുടെ ഭാഗത്തു നിന്ന് ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായോയെന്നു പരിശോധിക്കണമെന്നു വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടുവെങ്കിലും അങ്ങനെ സംഭവിച്ചിട്ടില്ലെന്ന വിശദീകരണമാണു സെക്രട്ടേറിയേറ്റ് യോഗത്തില്‍ മന്ത്രി കെ കെ ശൈലജ ടീച്ചറും നല്‍കിയത്.
ആവശ്യമായ മുന്നറിയിപ്പും ഇടപെടലുകളും അവര്‍ നല്‍കിയെങ്കിലും ഭര്‍ത്താവിനെ ഭയന്ന് അതൊന്നും അനുസരിക്കാന്‍ ശ്രീദേവിക്കു കഴിയുമായിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയാണ് ദീപക്കിനെ സംബന്ധിച്ച് ഇനി വരാനുള്ളത്. കത്ത് ആരെഴുതി. ചാനലുകാരെ ആര് കൂട്ടി. മണ്ണ് വിവാദം എങ്ങനെയുണ്ടായി എന്നതെല്ലാം പുറത്താകും. അതോടെ ദീപക്കളിയന് കോളാകും.
https://www.facebook.com/Malayalivartha