Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം: പ്രതിസന്ധിയായി കട്ടിളപാളി കേസ്: സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങിയത് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ...


രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയിൽ പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം വാദം നടത്തും: കൂടുതൽ തെളിവകൾ ജില്ലാ കോടതിയിൽ എത്തിക്കാനുള്ള നീക്കത്തിൽ എസ് ഐ ടി...


മരിക്കുന്നതിന് തൊട്ടുമുമ്പ് ദീപക് പിൻവലിച്ചത് 45,000 രൂപ: ഇത്രയും വലിയ തുക പെട്ടെന്ന് പിൻവലിച്ചതിന് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള 'ഹണിട്രാപ്പ്' ആയിരുന്നോ, എന്ന് സംശയമുയർത്തി സുഹൃത്തുക്കൾ: നിയമനടപടിക്ക് പകരം വീഡിയോ...


ഇന്ന് മൂന്നു തവണയാണ് സ്വർണവില കൂടിയത്..5 മണിക്കൂറിനിടെ ഒരു പവനിൽ 3,160 രൂപയുടെ വർധനവാണുണ്ടായത്..ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയായി..


ഇന്ന് മൂന്നു തവണയാണ് സ്വർണവില കൂടിയത്..5 മണിക്കൂറിനിടെ ഒരു പവനിൽ 3,160 രൂപയുടെ വർധനവാണുണ്ടായത്..ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,400 രൂപയായി..

അറിയുന്നത് തമ്പുരാന് മാത്രം; മരടിൽ ഫ്ലാറ്റ് പൊളിച്ച സാഹചര്യത്തിൽ തങ്ങളുടെ കൈവശം ഇരിക്കുന്നതോ വാങ്ങാൻ പോകുന്നതോ ആയ സ്ഥലം തീരദേശപരിപാലന നിയമത്തിന് കീഴിൽ വരുന്നതാണോ എന്ന് അന്വേഷിക്കുന്നവർക്ക് ഉത്തരം മുട്ടും; കേരള തീരദേശപരിപാലന അതോറിറ്റിക്ക് ഒരു വെബ് സൈറ്റ് പോലുമില്ല

14 JANUARY 2020 01:55 PM IST
മലയാളി വാര്‍ത്ത

More Stories...

ബൈക്കില്‍ ജീപ്പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ വന്‍ മോഷണം: 75 പവന്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

ദീപക് ബസിലേക്ക് കയറുന്നത് സിസിടിവിയില്‍; ബസില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ബസ് ജീവനക്കാര്‍: മോശം അനുഭവം ഉണ്ടായി എന്ന് വിഡിയോ പകര്‍ത്തിയ യുവതി പരാതി നല്‍കുകയോ ശ്രദ്ധയില്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല

ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തെറ്റായ അവകാശവാദങ്ങള്‍ കുത്തിനിറച്ച നയ പ്രഖ്യാപനം:നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ പരാജയം തെളിഞ്ഞുവെന്ന് വി ഡി സതീശന്‍

മരടിൽ ഫ്ലാറ്റ് പൊളിച്ച സാഹചര്യത്തിൽ തങ്ങളുടെ കൈവശം ഇരിക്കുന്നതോ വാങ്ങാൻ പോകുന്നതോ ആയ സ്ഥലം തീരദേശപരിപാലന നിയമത്തിന് കീഴിൽ വരുന്നതാണോ എന്ന് അന്വേഷിക്കുന്നവർക്ക് കേരള തീരദേശപരിപാലന അതോറിറ്റിക്ക് ഒരു വെബ് സൈറ്റ് പോലുമില്ലെന്ന് മനസിലാവും.

ഇനി തിരുവനന്തപുരം തമ്പാനൂർ കെ എസ് ആർ റ്റി സി സമുച്ചയത്തിലുള്ള ഓഫീസിലേക്ക് വിളിച്ചാലോ, സ്ഥലം തീരദേശമേഖലയിലാണോ എന്ന വിവരം രഹസ്യമാണെന്ന് പറയും. തന്റെ സ്ഥലം തീരദേശ പരിപാലനനിയമത്തിന് കീഴിൽ വരുന്നതാണോ എന്നറിയേണ്ടത് തന്റെ അവകാശമാണെന്ന് പറഞ്ഞാൽ തീരദേശക്കാരൻ അതോറിറ്റി കൈമലർത്തും.

തീരദേശ പരിപാലന അതോറിറ്റിയുടെ തലപ്പത്ത് രണ്ട് ഐ. എ എസുകാരാണുള്ളത്. ചെയർമാനായി പി.എച്ച്. കുര്യനും മെമ്പർ സെക്രട്ടറിയായി ഡോ. വീണ മാധവനും. രണ്ട് ഐ. എ. എസുകാർ ഭരിക്കുന്ന സ്ഥാപനത്തിന് നല്ലൊരു വെബ് സൈറ്റ് പോലുമില്ലെന്ന് പറയുന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്.

മരട് സംഭവത്തോടെ തീരദേശ നിയമത്തെ കുറിച്ച് എല്ലാവർക്കും ഭയമാണ്. എറണാകുളം ജില്ലയിലാണ് ഭയന്നുവിറയ്ക്കുന്നവർ ഏറ്റവുമധികമുള്ളത്. കാരണം ജില്ലയിലെനല്ല ശതമാനം സ്ഥലങ്ങളും നിയമത്തിന്റെ പരിധിയിൽ വരുന്നവയാണ്. തീരദേശ അതോറിറ്റിയുടെ കൈവശമുള്ള മാപ്പുകളിൽ നിന്നും ഇത്തരം സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് മനസിലാവും. മാപ്പുകൾ തീരദേശ അതോറിറ്റിയുടെ വെബസൈറ്റിൽ പ്രസിദ്ധികരിച്ചാൽ അക്കാര്യം ആർക്കും മനസിലാക്കാവുന്നതേയുള്ളു. എന്നാൽ അതോറിറ്റി അതിന് തയ്യാറല്ല. കാരണം എന്താണെന്ന് അതോറിറ്റിക്ക് പോലുമറിയില്ല. ഓഫീസിൽ നേരിട്ട് അന്വേഷിക്കണമെങ്കിൽ 3 മുതൽ 5മണി വരെ മാത്രമാണ് അനുവാദം.

കാസർകോട് നിന്നും ഒരാൾക്ക് വിവരം അറിയണമെങ്കിൽ തിരുവനന്തപുരത്ത് വരണമെന്ന് ചുരുക്കം.
സ്ഥലം തീരദേശ നിയമത്തിൽ വരുന്നതാണോ എന്നറിയാൻ മന്ത്രിമാരെ കൊണ്ടു വരെ ശുപാർശ ചെയ്യിക്കണമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിനു വേണ്ടി എം എൽ എമാരും എം പിമാരും വരെ അതോറിറ്റിയിലേക്ക് വിളിക്കുന്നുണ്ട്.

യഥാർത്ഥത്തിൽ ഒരാളുടെ സ്ഥലം തീരദേശ മാപ്പിൽ നിന്ന് ഒഴിവാക്കാനോ കൂട്ടി ചേർക്കാനോ യാതൊരു അധികാരവും അതോറിറ്റിക്കില്ല. എന്നാൽ അതോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ ഭാവം കണ്ടാൽ ഇതിനൊക്കെ തങ്ങൾക്ക് അധികാരമുണ്ട് എന്നാണ്. എന്തിന് പി എച്ച് കുര്യനും വീണ മാധവനും പോലും നാമ മാത്രമായ അധികാരം മാത്രമാണുള്ളത്.

സേവനാവകാശ നിയമം അനുസരിച്ച് ഇതെല്ലാം പ്രസിദ്ധപ്പെടുത്തേണ്ട ബാധ്യത അതോറിറ്റിക്ക് ഉണ്ടെങ്കിലും അതിൽ അവർ അജ്ഞത ഭാവിക്കുന്നു. വിവരാവകാശ നിയമ പ്രകാരം വിവരം ചോദിച്ചാൽ കൃത്യമായ മറുപടി നൽകുകയും ഇല്ല. അപ്പീൽ പോയാൽ അതെല്ലാം സർക്കാരിന്റെ പരിഗണനയിലാണെന്ന് പറയും.

തീരദേശ പരിപാലന നിയമം അട്ടിമറിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. തീരദേശ മേഖലയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയും നഗരസഭാ സെക്രട്ടറിയും കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുന്നുണ്ട്. ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനം തിരസ്കരിക്കുന്ന അപേക്ഷകൾക്ക് പോലും ഇത്തരത്തിൽ ഐ എ എസുകാർ അനുമതി നൽകുന്നുണ്ട്. ഒടുവിൽ അനുമതി നൽകിയ അതേ സ്ഥലങ്ങൾ തന്നെ നിയമവിരുദ്ധമാണെന്ന് എഴുതി കോടതിക്ക് നൽകും. തീരദേശ മേഖലയിൽ അനുമതി നൽകാൻ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരും ഭരണസിരാ കേന്ദ്രത്തിലുണ്ടെന്നാണ് വിവരം. ഇത്തരത്തിൽ കോഴ വാങ്ങിയ ഒരു ഉദ്യോഗസ്ഥൻ ഇപ്പോൾ ജയിലിലാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കില്‍ ജീപ്പിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം  (1 hour ago)

റബര്‍ ബോര്‍ഡ് ആസ്ഥാനത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ വന്‍ മോഷണം: 75 പവന്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്  (1 hour ago)

ദീപക് ബസിലേക്ക് കയറുന്നത് സിസിടിവിയില്‍; ബസില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ബസ് ജീവനക്കാര്‍: മോശം അനുഭവം ഉണ്ടായി എന്ന് വിഡിയോ പകര്‍ത്തിയ യുവതി പരാതി നല്‍കുകയോ ശ്രദ്ധയില്‍പ്പെടുത്തുകയോ ചെയ്  (1 hour ago)

ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ട്രംപിനെ അന്താരാഷ്ട്ര ഗുണ്ടാസംഘത്തലവനെന്ന് വിളിച്ച് ബ്രിട്ടീഷ് എംപി എഡ് ഡേവി  (1 hour ago)

പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തും: വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് നല്‍കും  (2 hours ago)

തെരുവുനായ വിഷയത്തില്‍ മേനക ഗാന്ധിക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി  (2 hours ago)

തെറ്റായ അവകാശവാദങ്ങള്‍ കുത്തിനിറച്ച നയ പ്രഖ്യാപനം:നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ പരാജയം തെളിഞ്ഞുവെന്ന് വി ഡി സതീശന്‍  (3 hours ago)

ബൈക്ക് സ്‌കൂള്‍ ബസില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

എളമക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ അപകടം:ദൃശ്യങ്ങളില്‍ ഉള്ള കാര്‍ അല്ല ദീക്ഷിതയെ ഇടിച്ചത്  (4 hours ago)

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഒരാളെയും സംരക്ഷിക്കുന്ന തീരുമാനം സിപിഐഎം ഏറ്റെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍  (4 hours ago)

ദേശീയ ഗാനം ആദ്യം ആലപിച്ചില്ല; തമിഴ്‌നാട് ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി; ഗവര്‍ണര്‍ക്ക് എതിരെ മുഖ്യമന്ത്രി സ്റ്റാലിന്‍  (4 hours ago)

ഭൂട്ടാന്‍ വാഹനക്കള്ളക്കടത്ത് കേസ്: കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത വാഹനം ഇപ്പോള്‍ കാണാനില്ല  (5 hours ago)

വിഴിഞ്ഞം തുറമുഖം പ്രകൃതിദത്തമായ സൗന്ദര്യത്തോടെ നിലനിൽക്കുന്ന ഒന്നാണ്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2028ൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ  (5 hours ago)

എസ് ഐ ടിക്കും ഒരുമുഴം മുന്നേയെറിഞ്ഞ ഇ ഡിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; അപകടം മണത്ത് പിണറായി; അറസ്റ്റ് പേടിയുള്ള വമ്പന്മാരൊക്കെ സി എം ഓഫീസില്‍ ഓടിക്കയറി  (5 hours ago)

Malayali Vartha Recommends