Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?


കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....


അല്‍ ഖായിദയുമായി ബന്ധമുള്ള ഭീകരര്‍..മൂന്ന് ഇന്ത്യക്കാരെ മാലിയില്‍ നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള്‍ ഫാക്ടറിയിലേക്ക് ഇരച്ചെത്തി..


രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ...

അറിയുന്നത് തമ്പുരാന് മാത്രം; മരടിൽ ഫ്ലാറ്റ് പൊളിച്ച സാഹചര്യത്തിൽ തങ്ങളുടെ കൈവശം ഇരിക്കുന്നതോ വാങ്ങാൻ പോകുന്നതോ ആയ സ്ഥലം തീരദേശപരിപാലന നിയമത്തിന് കീഴിൽ വരുന്നതാണോ എന്ന് അന്വേഷിക്കുന്നവർക്ക് ഉത്തരം മുട്ടും; കേരള തീരദേശപരിപാലന അതോറിറ്റിക്ക് ഒരു വെബ് സൈറ്റ് പോലുമില്ല

14 JANUARY 2020 01:55 PM IST
മലയാളി വാര്‍ത്ത

മരടിൽ ഫ്ലാറ്റ് പൊളിച്ച സാഹചര്യത്തിൽ തങ്ങളുടെ കൈവശം ഇരിക്കുന്നതോ വാങ്ങാൻ പോകുന്നതോ ആയ സ്ഥലം തീരദേശപരിപാലന നിയമത്തിന് കീഴിൽ വരുന്നതാണോ എന്ന് അന്വേഷിക്കുന്നവർക്ക് കേരള തീരദേശപരിപാലന അതോറിറ്റിക്ക് ഒരു വെബ് സൈറ്റ് പോലുമില്ലെന്ന് മനസിലാവും.

ഇനി തിരുവനന്തപുരം തമ്പാനൂർ കെ എസ് ആർ റ്റി സി സമുച്ചയത്തിലുള്ള ഓഫീസിലേക്ക് വിളിച്ചാലോ, സ്ഥലം തീരദേശമേഖലയിലാണോ എന്ന വിവരം രഹസ്യമാണെന്ന് പറയും. തന്റെ സ്ഥലം തീരദേശ പരിപാലനനിയമത്തിന് കീഴിൽ വരുന്നതാണോ എന്നറിയേണ്ടത് തന്റെ അവകാശമാണെന്ന് പറഞ്ഞാൽ തീരദേശക്കാരൻ അതോറിറ്റി കൈമലർത്തും.

തീരദേശ പരിപാലന അതോറിറ്റിയുടെ തലപ്പത്ത് രണ്ട് ഐ. എ എസുകാരാണുള്ളത്. ചെയർമാനായി പി.എച്ച്. കുര്യനും മെമ്പർ സെക്രട്ടറിയായി ഡോ. വീണ മാധവനും. രണ്ട് ഐ. എ. എസുകാർ ഭരിക്കുന്ന സ്ഥാപനത്തിന് നല്ലൊരു വെബ് സൈറ്റ് പോലുമില്ലെന്ന് പറയുന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്.

മരട് സംഭവത്തോടെ തീരദേശ നിയമത്തെ കുറിച്ച് എല്ലാവർക്കും ഭയമാണ്. എറണാകുളം ജില്ലയിലാണ് ഭയന്നുവിറയ്ക്കുന്നവർ ഏറ്റവുമധികമുള്ളത്. കാരണം ജില്ലയിലെനല്ല ശതമാനം സ്ഥലങ്ങളും നിയമത്തിന്റെ പരിധിയിൽ വരുന്നവയാണ്. തീരദേശ അതോറിറ്റിയുടെ കൈവശമുള്ള മാപ്പുകളിൽ നിന്നും ഇത്തരം സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് മനസിലാവും. മാപ്പുകൾ തീരദേശ അതോറിറ്റിയുടെ വെബസൈറ്റിൽ പ്രസിദ്ധികരിച്ചാൽ അക്കാര്യം ആർക്കും മനസിലാക്കാവുന്നതേയുള്ളു. എന്നാൽ അതോറിറ്റി അതിന് തയ്യാറല്ല. കാരണം എന്താണെന്ന് അതോറിറ്റിക്ക് പോലുമറിയില്ല. ഓഫീസിൽ നേരിട്ട് അന്വേഷിക്കണമെങ്കിൽ 3 മുതൽ 5മണി വരെ മാത്രമാണ് അനുവാദം.

കാസർകോട് നിന്നും ഒരാൾക്ക് വിവരം അറിയണമെങ്കിൽ തിരുവനന്തപുരത്ത് വരണമെന്ന് ചുരുക്കം.
സ്ഥലം തീരദേശ നിയമത്തിൽ വരുന്നതാണോ എന്നറിയാൻ മന്ത്രിമാരെ കൊണ്ടു വരെ ശുപാർശ ചെയ്യിക്കണമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിനു വേണ്ടി എം എൽ എമാരും എം പിമാരും വരെ അതോറിറ്റിയിലേക്ക് വിളിക്കുന്നുണ്ട്.

യഥാർത്ഥത്തിൽ ഒരാളുടെ സ്ഥലം തീരദേശ മാപ്പിൽ നിന്ന് ഒഴിവാക്കാനോ കൂട്ടി ചേർക്കാനോ യാതൊരു അധികാരവും അതോറിറ്റിക്കില്ല. എന്നാൽ അതോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ ഭാവം കണ്ടാൽ ഇതിനൊക്കെ തങ്ങൾക്ക് അധികാരമുണ്ട് എന്നാണ്. എന്തിന് പി എച്ച് കുര്യനും വീണ മാധവനും പോലും നാമ മാത്രമായ അധികാരം മാത്രമാണുള്ളത്.

സേവനാവകാശ നിയമം അനുസരിച്ച് ഇതെല്ലാം പ്രസിദ്ധപ്പെടുത്തേണ്ട ബാധ്യത അതോറിറ്റിക്ക് ഉണ്ടെങ്കിലും അതിൽ അവർ അജ്ഞത ഭാവിക്കുന്നു. വിവരാവകാശ നിയമ പ്രകാരം വിവരം ചോദിച്ചാൽ കൃത്യമായ മറുപടി നൽകുകയും ഇല്ല. അപ്പീൽ പോയാൽ അതെല്ലാം സർക്കാരിന്റെ പരിഗണനയിലാണെന്ന് പറയും.

തീരദേശ പരിപാലന നിയമം അട്ടിമറിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. തീരദേശ മേഖലയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയും നഗരസഭാ സെക്രട്ടറിയും കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുന്നുണ്ട്. ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനം തിരസ്കരിക്കുന്ന അപേക്ഷകൾക്ക് പോലും ഇത്തരത്തിൽ ഐ എ എസുകാർ അനുമതി നൽകുന്നുണ്ട്. ഒടുവിൽ അനുമതി നൽകിയ അതേ സ്ഥലങ്ങൾ തന്നെ നിയമവിരുദ്ധമാണെന്ന് എഴുതി കോടതിക്ക് നൽകും. തീരദേശ മേഖലയിൽ അനുമതി നൽകാൻ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരും ഭരണസിരാ കേന്ദ്രത്തിലുണ്ടെന്നാണ് വിവരം. ഇത്തരത്തിൽ കോഴ വാങ്ങിയ ഒരു ഉദ്യോഗസ്ഥൻ ഇപ്പോൾ ജയിലിലാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്  (24 minutes ago)

കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിച്ച സംഭവം: കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍  (8 hours ago)

വിമാനത്തില്‍ സഹയാത്രക്കാരനെ ആക്രമിച്ച് ഇന്ത്യന്‍ യുവാവ്  (10 hours ago)

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (10 hours ago)

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും മുസ്ലീം ലീഗ് പ്രവര്‍ത്തകരും  (11 hours ago)

അറസ്റ്റിലായി 19 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് ജാമ്യം  (11 hours ago)

കോട്ടയം മെഡിക്കല്‍ കോളജിലെത്തിയിട്ടും അപകട സ്ഥലം സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി  (11 hours ago)

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു  (12 hours ago)

രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി  (13 hours ago)

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?  (13 hours ago)

​ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം  (13 hours ago)

ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും  (13 hours ago)

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ‌ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....  (13 hours ago)

INDIANS അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ  (14 hours ago)

Malayali Vartha Recommends