Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...

അറിയുന്നത് തമ്പുരാന് മാത്രം; മരടിൽ ഫ്ലാറ്റ് പൊളിച്ച സാഹചര്യത്തിൽ തങ്ങളുടെ കൈവശം ഇരിക്കുന്നതോ വാങ്ങാൻ പോകുന്നതോ ആയ സ്ഥലം തീരദേശപരിപാലന നിയമത്തിന് കീഴിൽ വരുന്നതാണോ എന്ന് അന്വേഷിക്കുന്നവർക്ക് ഉത്തരം മുട്ടും; കേരള തീരദേശപരിപാലന അതോറിറ്റിക്ക് ഒരു വെബ് സൈറ്റ് പോലുമില്ല

14 JANUARY 2020 01:55 PM IST
മലയാളി വാര്‍ത്ത

മരടിൽ ഫ്ലാറ്റ് പൊളിച്ച സാഹചര്യത്തിൽ തങ്ങളുടെ കൈവശം ഇരിക്കുന്നതോ വാങ്ങാൻ പോകുന്നതോ ആയ സ്ഥലം തീരദേശപരിപാലന നിയമത്തിന് കീഴിൽ വരുന്നതാണോ എന്ന് അന്വേഷിക്കുന്നവർക്ക് കേരള തീരദേശപരിപാലന അതോറിറ്റിക്ക് ഒരു വെബ് സൈറ്റ് പോലുമില്ലെന്ന് മനസിലാവും.

ഇനി തിരുവനന്തപുരം തമ്പാനൂർ കെ എസ് ആർ റ്റി സി സമുച്ചയത്തിലുള്ള ഓഫീസിലേക്ക് വിളിച്ചാലോ, സ്ഥലം തീരദേശമേഖലയിലാണോ എന്ന വിവരം രഹസ്യമാണെന്ന് പറയും. തന്റെ സ്ഥലം തീരദേശ പരിപാലനനിയമത്തിന് കീഴിൽ വരുന്നതാണോ എന്നറിയേണ്ടത് തന്റെ അവകാശമാണെന്ന് പറഞ്ഞാൽ തീരദേശക്കാരൻ അതോറിറ്റി കൈമലർത്തും.

തീരദേശ പരിപാലന അതോറിറ്റിയുടെ തലപ്പത്ത് രണ്ട് ഐ. എ എസുകാരാണുള്ളത്. ചെയർമാനായി പി.എച്ച്. കുര്യനും മെമ്പർ സെക്രട്ടറിയായി ഡോ. വീണ മാധവനും. രണ്ട് ഐ. എ. എസുകാർ ഭരിക്കുന്ന സ്ഥാപനത്തിന് നല്ലൊരു വെബ് സൈറ്റ് പോലുമില്ലെന്ന് പറയുന്നത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്.

മരട് സംഭവത്തോടെ തീരദേശ നിയമത്തെ കുറിച്ച് എല്ലാവർക്കും ഭയമാണ്. എറണാകുളം ജില്ലയിലാണ് ഭയന്നുവിറയ്ക്കുന്നവർ ഏറ്റവുമധികമുള്ളത്. കാരണം ജില്ലയിലെനല്ല ശതമാനം സ്ഥലങ്ങളും നിയമത്തിന്റെ പരിധിയിൽ വരുന്നവയാണ്. തീരദേശ അതോറിറ്റിയുടെ കൈവശമുള്ള മാപ്പുകളിൽ നിന്നും ഇത്തരം സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് മനസിലാവും. മാപ്പുകൾ തീരദേശ അതോറിറ്റിയുടെ വെബസൈറ്റിൽ പ്രസിദ്ധികരിച്ചാൽ അക്കാര്യം ആർക്കും മനസിലാക്കാവുന്നതേയുള്ളു. എന്നാൽ അതോറിറ്റി അതിന് തയ്യാറല്ല. കാരണം എന്താണെന്ന് അതോറിറ്റിക്ക് പോലുമറിയില്ല. ഓഫീസിൽ നേരിട്ട് അന്വേഷിക്കണമെങ്കിൽ 3 മുതൽ 5മണി വരെ മാത്രമാണ് അനുവാദം.

കാസർകോട് നിന്നും ഒരാൾക്ക് വിവരം അറിയണമെങ്കിൽ തിരുവനന്തപുരത്ത് വരണമെന്ന് ചുരുക്കം.
സ്ഥലം തീരദേശ നിയമത്തിൽ വരുന്നതാണോ എന്നറിയാൻ മന്ത്രിമാരെ കൊണ്ടു വരെ ശുപാർശ ചെയ്യിക്കണമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിനു വേണ്ടി എം എൽ എമാരും എം പിമാരും വരെ അതോറിറ്റിയിലേക്ക് വിളിക്കുന്നുണ്ട്.

യഥാർത്ഥത്തിൽ ഒരാളുടെ സ്ഥലം തീരദേശ മാപ്പിൽ നിന്ന് ഒഴിവാക്കാനോ കൂട്ടി ചേർക്കാനോ യാതൊരു അധികാരവും അതോറിറ്റിക്കില്ല. എന്നാൽ അതോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ ഭാവം കണ്ടാൽ ഇതിനൊക്കെ തങ്ങൾക്ക് അധികാരമുണ്ട് എന്നാണ്. എന്തിന് പി എച്ച് കുര്യനും വീണ മാധവനും പോലും നാമ മാത്രമായ അധികാരം മാത്രമാണുള്ളത്.

സേവനാവകാശ നിയമം അനുസരിച്ച് ഇതെല്ലാം പ്രസിദ്ധപ്പെടുത്തേണ്ട ബാധ്യത അതോറിറ്റിക്ക് ഉണ്ടെങ്കിലും അതിൽ അവർ അജ്ഞത ഭാവിക്കുന്നു. വിവരാവകാശ നിയമ പ്രകാരം വിവരം ചോദിച്ചാൽ കൃത്യമായ മറുപടി നൽകുകയും ഇല്ല. അപ്പീൽ പോയാൽ അതെല്ലാം സർക്കാരിന്റെ പരിഗണനയിലാണെന്ന് പറയും.

തീരദേശ പരിപാലന നിയമം അട്ടിമറിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. തീരദേശ മേഖലയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയും നഗരസഭാ സെക്രട്ടറിയും കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുന്നുണ്ട്. ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനം തിരസ്കരിക്കുന്ന അപേക്ഷകൾക്ക് പോലും ഇത്തരത്തിൽ ഐ എ എസുകാർ അനുമതി നൽകുന്നുണ്ട്. ഒടുവിൽ അനുമതി നൽകിയ അതേ സ്ഥലങ്ങൾ തന്നെ നിയമവിരുദ്ധമാണെന്ന് എഴുതി കോടതിക്ക് നൽകും. തീരദേശ മേഖലയിൽ അനുമതി നൽകാൻ കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരും ഭരണസിരാ കേന്ദ്രത്തിലുണ്ടെന്നാണ് വിവരം. ഇത്തരത്തിൽ കോഴ വാങ്ങിയ ഒരു ഉദ്യോഗസ്ഥൻ ഇപ്പോൾ ജയിലിലാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ബൗളിംഗില്‍ മികച്ച പ്രകടനം  (2 hours ago)

നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

കെഎസ്ആര്‍ടിസി ബസില്‍ ദിലീപിന്റെ സിനിമ പ്രദര്‍ശനം നിര്‍ത്തിവയ്പ്പിച്ച് യാത്രക്കാരി  (4 hours ago)

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

കാര്‍ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി  (5 hours ago)

അതിജീവിതയ്ക്ക് പിന്തുണയുമായി താരങ്ങള്‍  (5 hours ago)

നാല് വയസുള്ള മകനെ കൊലപ്പെടുത്തി; 37കാരിക്ക് ശിക്ഷയല്ല ചികിത്സയാണ് വേണ്ടതെന്ന് കോടതി  (6 hours ago)

ട്രോളന്മാര്‍ക്ക് മറുപടിയുമായി മായാ വി  (7 hours ago)

അധികം നമ്മളെ ചൂഷണം ചെയ്യാതെ നല്ലൊരു മാറ്റം വരണം; അതേത് വഴിയെങ്കിലും ഏത് പാര്‍ട്ടി വഴിയെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു; ബിജെപി വിജയത്തില്‍ പ്രതികരിച്ച് ഗോകുല്‍ സുരേഷ്  (7 hours ago)

വിസി നിയമനത്തില്‍ സുപ്രീംകോടതിക്കെതിരെ ഗവര്‍ണര്‍  (7 hours ago)

ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി; യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം  (7 hours ago)

ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി മലയാളികൾക്ക് ആവേശം പകരുന്ന മാറ്റങ്ങൾ; ഭാഗ്യക്കുറികളിൽ പ്രതീക്ഷ അർപ്പിച്ച് പ്രവാസികൾ  (7 hours ago)

അന്നും ഇന്നും എന്നും അവള്‍ക്കൊപ്പം; സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് മഞ്ജു വാര്യര്‍  (7 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസില്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മൊഴി നല്‍കാനെത്തി രമേശ് ചെന്നിത്തല  (8 hours ago)

Malayali Vartha Recommends