നാല് വർഷം മുൻപ് തൃശൂരിലെ ഡ്രൈവിംഗ് സ്‌കൂളിലേക്ക് പോയ യുവതിയേയും രണ്ട് പെൺമക്കളേയും കാണാതായി .... കാണാതായ മകൾ ജീവിച്ചിരിപ്പുണ്ടോ എന്നെങ്കിലും അറിയണമെന്ന മാതാവിന്റെ ആഗ്രഹത്തിനൊടുവിൽ സംഭവിച്ചത് ....
നാല് വർഷം മുൻപ് ഒരു ദിവസം അപ്രതീക്ഷിതമായി കാണാതായ മകളെയും പേരക്കുട്ടികളെയും എങ്ങനെയെങ്കിലും കണ്ടെത്തണമെന്നുള്ളതായിരുന്നു ഗൾഫിലുള്ള അമ്മയുടെ ആഗ്രഹം...ചുരുങ്ങിയ പക്ഷം മകളും പേരക്കുട്ടികളും ജീവനോടെ ഉണ്ടോ എന്നെങ്കിലും അറിയാൻ കഴിയാതെ അത്രയേറെ വിഷമിച്ചാണ് ആ 'അമ്മ ദിവസങ്ങൾ തള്ളി നീക്കിയത്.
2016ൽ ആണ് യുവതിയെയും പെൺകുട്ടികളെയും കാണാതായത്. ഡ്രൈവിംഗ് സ്‌കൂളിൽ ജോലി ചെയ്തിരുന്ന യുവതി പതിനാലും, പത്തും വയസുള്ള പെൺകുട്ടികൾക്കൊപ്പമാണ് അപ്രത്യക്ഷമായത്. ഇവരെ കണ്ടവത്താനുള്ള അമ്മയുടെ പരാതിയിൽ അന്വേഷണം പുരോഗമിച്ചപ്പോഴാണ് ട്വിസ്റ്റ്.... സമാനമായ സാഹചര്യത്തിൽ നാട്ടിൽ നിന്നും ഒരു യുവാവിനെയും കാണാതായിട്ടുണ്ട്. അയാളുടെ വീട്ടുകാരും മറ്റൊരു പോലീസ് സ്റ്റേഷനിൽ പരാതിയും കൊടുത്തിട്ടുണ്ട്.
അന്വേഷണത്തിനൊടുവിൽ രണ്ടുപേരെയും ഒരുമിച്ച് കോയമ്പത്തൂരിൽ കണ്ടെത്തി..കോടതിയിൽ ഹാജരാക്കിയ യുവാവിനെയും യുവതിയെയും വിട്ടയച്ചു
https://www.facebook.com/Malayalivartha