അന്നത്തെ കാണാതാകലിന് ശേഷം കൃത്യം ഒരു വർഷമാകുമ്പോൾ ദേവനന്ദയുടെ അപകട മരണം; കുഞ്ഞമ്മയുടെ വീട്ടിലേയ്ക്ക് ടാബ് എടുക്കാൻ അമ്മയോട് പറഞ്ഞിറങ്ങിയ ദേവനന്ദയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയ മുത്തശ്ശി പകുതി വഴിയിൽ അപ്രത്യക്ഷയായി: എല്ലാത്തിനും സാക്ഷിയായത് മിനി ചേച്ചി: അമ്മേ ഞാൻ അങ്ങനെ...പോയതാ... എനിക്കങ്ങനെ ഒറ്റക്ക് പോകാൻ തോന്നിയതാ... ഞാൻ അങ്ങനെയായി പോയതാ... എന്ന് അമ്മയോട് ദേവൂട്ടി- അമ്പലത്തിൽ മകളെ കൊണ്ടുപോയ ശേഷം ഉണ്ടായ മാറ്റം അമ്പരപ്പിക്കുന്നത്; പേടിച്ചുവിരണ്ടത് എന്തിനായിരുന്നു? അമ്മ ധന്യ മലയാളിവാർത്തയോട
ദേവനന്ദയുടെ മരണത്തിൽ നിർണായക കണ്ണിയായേക്കാവുന്ന മൊഴിയുമായി അമ്മയുടെ വെളിപ്പെടുത്തൽ. മലയാളിവാർത്തയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നിർണായക വെളിപ്പെടുത്തൽ. ഇക്കഴിഞ്ഞ 2019 ഫെബ്രുവരി മാസം ദേവനന്ദയെ നന്ദനത്തിൽ നിന്ന് കാണാതായിരുന്നു. അക്കാര്യത്തെക്കുറിച്ച് അമ്മയുടെ തുറന്നുപറച്ചിൽ ഇങ്ങനെ...
"മോള് ഇതേപോലെ ഒരുദിവസം ഇങ്ങനെ പോയതാണ്. അന്ന് ഞങ്ങൾ ചോദിച്ചപ്പോൾ അത് അവിടെ പോയതാ.. എന്നായിരുന്നു പറഞ്ഞത്. പക്ഷെ പിന്നീട് ഒരിക്കലും മോള് ഇറങ്ങിപോയിട്ടില്ല. മോള് പൂർണമായിട്ടും ഇറങ്ങിപോയതല്ല. കുഞ്ഞമ്മയുടെ വീട്ടിൽ അച്ഛൻ കൊണ്ടുവന്ന ടാബ് എടുക്കാനായി അന്നവൾ എന്നോട് ചോദിച്ചിട്ടായിരുന്നു പോയത്. വീട്ടിൽ കയറി പോകുന്നതും ഞാൻ കണ്ടിരുന്നു. അവൾ അവിടെ നിന്നും പെട്ടന്ന് എങ്ങനെയോ പോയതാണ്.
അവിടെ പേടിച്ച് ഭയന്ന് വിറച്ചുനിന്ന അവളെ മിനി ചേച്ചി പിടിച്ചുനിർത്തി ഫോൺ ചെയ്യുകയായിരുന്നു. അപ്പോൾ തന്നെ മോള് തിരിച്ച് വരുകയും ചെയ്തു. മോളെ കണ്ടപ്പോൾ സമാധാനമായിട്ട് ഞാൻ വിളിച്ച് ചോദിച്ചിരുന്നു മോള് എന്തിനാ അങ്ങോട്ട് പോയതെന്ന്? അമ്മേ ഞാൻ അങ്ങനെ...പോയതാ... എനിക്കങ്ങനെ ഒറ്റക്ക് പോകാൻ തോന്നിയതാ... ഞാൻ അങ്ങനെയായി പോയതാ...എന്നായിരുന്നു അവൾ പറഞ്ഞത്. അന്ന് വൈകിട്ട് തന്നെ അമ്പലത്തിൽ കൊണ്ടുപോയി, അതുകഴിഞ്ഞ് ഞങ്ങൾ ഒരുപാട് പറഞ്ഞുമനസിലാക്കിയതിന് ശേഷം ആ തരത്തിൽ ഒന്നും ഉണ്ടായിട്ടില്ല. സ്കൂളിൽ വളരെ ആക്ടീവായ കുട്ടിയായിരുന്നു. ഒരു നോട്ട് ബുക്ക് എടുക്കണമെങ്കിൽപോലും ടീച്ചറുടെ അനുവാദമില്ലാതെ അവൾ ചെയ്യത്തില്ല-'അമ്മ കൂട്ടിച്ചേർത്തു."
2019ൽ നന്ദനം വീട്ടിൽ നിന്ന് ദേവനന്ദ എങ്ങനെ മിനി ഭവനിൽ എത്തി എന്നിടത്താണ് അന്വേഷണം എത്തിനിൽക്കുന്നത്. മിനി ഭവന് മുന്നിൽ പേടിച്ചുവിരണ്ട് നിൽക്കുന്ന ദേവനന്ദയെയാണ് അന്ന് മിനി കണ്ടത്. കുട്ടി അടുത്തെത്തിയപ്പോൾ പേടിച്ചുവിരണ്ട് മിനിയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. മോൾ എങ്ങനെ ഇവിടെയെത്തിയെന്ന് മിനി ചോദിച്ചപ്പോൾ പേടിയോടെ കുട്ടി പറഞ്ഞത് ഒരു അമ്മൂമ്മ എന്നെ കൂട്ടികൊണ്ടുവന്നതാണ്. പക്ഷെ ഇടയ്ക്കുവച്ച് അമ്മൂമ്മയെ കാണാതായി. പിന്നീട് ഒരു പട്ടി ഓടിച്ചു... അങ്ങനെയാണ് ഞാൻ ഇവിടെയെത്തിയത്. മോള് വീട്ടിലേയ്ക്ക് തിരികെ പോകാൻ മിനി പറഞ്ഞപ്പോൾ തന്നെ ദേവനന്ദ തിരികെ വീട്ടിലേയ്ക്ക് ഓടി. പെട്ടെന്ന് തന്നെ ദേവനന്ദയുടെ നന്ദനം വീട്ടിലേയ്ക്ക് മിനിയും പാഞ്ഞെത്തി.
പക്ഷെ വീട്ടുമുറ്റത്ത് എത്തിയപ്പോൾ ഒന്നും സംഭവിക്കാത്തത്പോലെ ദേവനന്ദ കളിക്കുകയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് മിനി ദേവനന്ദയുടെ അമ്മയോട് തിരക്കി. കുട്ടി എങ്ങോട്ട് പോയതായിരുന്നു? തന്നോട് പറഞ്ഞശേഷം കുഞ്ഞമ്മയുടെ വീട്ടിലേയ്ക്ക് പോയതെന്നായിരുന്നു ധന്യയും പറഞ്ഞത്. ഈ സംഭവം വളരെയേറെ ദുരൂഹതകൾക്ക് വഴിവയ്ക്കുന്നതാണ്. സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ചറിയാൻ മലയാളിവാർത്തായുടെ റിപ്പോർട്ടർ മിനിഭവനിൽ എത്തിയപ്പോൾ അടഞ്ഞുകിടക്കുന്ന മിനിഭവനായിരുന്നു കാണാൻ കഴിഞ്ഞത്. തൊട്ടടുത്ത വീട്ടുകളിൽ ഉള്ളവർക്ക് പോലും മിനി എവിടെയുണ്ടെന്ന് അറിയില്ലെന്നയിരുന്നു മറുപടി. ഫോണിൽ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായ നിലയിലും.
2019 ഫെബ്രുവരി മാസത്തെ ഈ സംഭവത്തിന് ശേഷം കൃത്യം ഒരുവർഷം പിന്നിട്ടപ്പോഴാണ് ദേവനന്ദയുടെ അപകടമരണവും സംഭവിച്ചത്. ഏറെ ദുരൂഹതകൾ ഉണ്ടെങ്കിലും ദേവനന്ദയുടേത് കൊലപാതകം തന്നെയെന്ന നിഗമനത്തിലാണ് ബന്ധുക്കളും നാട്ടുകാരും. മലയാളിവാർത്തയോട് അമ്മ ഉറപ്പിച്ച് അടിവരയിട്ട് പറയുന്നു ഇത് കൊലപാതകം തന്നെ. അച്ഛനും ഇത് തന്നെ ആവർത്തിക്കുന്നു. പലവട്ടം മലയാളിവാർത്തയുടെ റിപ്പോർട്ടർമാർ അപകടം നടന്ന ഇടത്തേയ്ക്കും പോലീസ് നായ റീന ഓടിപ്പോയ വഴികളിലൂടെയും സഞ്ചരിച്ചു. അതിൽ ഏറ്റവും ദുരൂഹമായി നിൽക്കുന്നത് വീടിന് തൊട്ടുപുറകിലുള്ള മതിലാണ്.
പിൻവശത്തെ മതിലിലൂടെ ഒരുപക്ഷെ ദേവനന്ദ കടന്നുപോയെന്ന് കരുതുന്ന ആ മതിൽ. ഈ വഴികളിലൂടെ തന്നെയായിരുന്നു പോലീസ് നായ റീനയും ഓടിയത്. അവിടെ ദുരൂഹമായി മലയാളിവാർത്തയ്ക്കും തോന്നിയത് ഈ മതിലായിരുന്നു. ഏകദേശം മൂന്നരയടി താഴ്ചയോളം ആഴമുണ്ട് ഉണ്ട് രണ്ട് തൊടികൾക്കുതമ്മിൽ. ഈ മതിൽക്കെട്ടിന് മുകളിൽ നിന്ന് റീന പലവട്ടം കുരച്ചു. അപ്പോൾ തന്നെ ആൾതാമസമില്ലാത്ത വീട്ടിലേയ്ക്കും റീന ഓടിച്ചെന്നു. ആൾതാമസമില്ലാത്ത ആ വീട്ടിലെ ഗേറ്റ് അടച്ചിട്ടിരുന്ന നിലയിൽ തന്നെ. പിന്നീട് താക്കോൽ ഉപയോഗിച്ച് ഗേറ്റ് തുറന്നപ്പോഴായിരുന്നു റീന പുറത്തേയ്ക്ക് ഓടിയത്.
പിന്നീട് ആറിന്റെ തീരത്തേയ്ക്ക് എത്തിയെങ്കിലും ഒരിക്കലും ആറിലേയ്ക്ക് ഇറങ്ങുന്ന കൽപ്പടവുകളിലേയ്ക്ക് റീന കാല് ചവിട്ടിയതേ ഇല്ല. റീന പിന്നിടും 400 മീറ്ററോളം സഞ്ചരിച്ചത് ആറിന്റെ തീരത്തുള്ള ആ ദുർഘടമായ ആ പാതയിലൂടെയായിരുന്നു. അത് തന്നെയാണ് ഈ കേസിൽ ഏറ്റവും നിർണായകമാകുന്നതും. ദുർഘടമായ പാതയിലും വീടിന് പിന്നാമ്പുറത്തുള്ള തൊടിയിലും കൃത്യമായ നടപ്പാതയില്ല. കമ്പും കുപ്പിച്ചില്ലും നിറഞ്ഞുകിടക്കുന്ന പ്രദേശമാണ് ഇവിടെ. ഒരു കാരണവശാലും ദേവനന്ദ ചെരുപ്പിടാതെ പുറത്തേയ്ക്ക് ഇറങ്ങാറില്ലെന്ന് അമ്മയും ബന്ധുക്കളും ഒരുപോലെ ആണയിട്ട് പറയുന്നത് അവിശ്വസിക്കേണ്ട കാര്യമില്ല.
മുതിർന്ന ഒരാൾക്ക് പോലും ചെരുപ്പിടാതെ ഈ വഴിയിലൂടെ സഞ്ചരിക്കാനാവില്ലെന്ന് ഞങ്ങളുടെ റിപ്പോർട്ടർമാരും പറയുന്നു. അത് തന്നെയാണ് ഈ കേസിലെ നിഗൂഢമായ വസ്തുതയും. ഇവയെല്ലാംതന്നെ വിരൽ ചൂണ്ടുന്നത് ആൾപ്പാർപ്പില്ലാത്ത ആ വീടുമായി ബന്ധപ്പെട്ട ഏതോ ദുരൂഹതയിലാണ്. ഒരുപക്ഷെ ആജ്ഞാതനതായ ആ കൊലയാളി വീടിന് പിന്നാമ്പുറത്തെവിടെയോ ഒളിഞ്ഞിരിക്കാം. ആ വീടുമായി അടുത്ത ബന്ധുമുള്ള ആളാകാം കൊലയ്ക്ക് പിന്നിലെന്ന സൂചനയും പോലീസിന് ഉണ്ട്. എന്തായാലും ദേവനന്ദയുടെ മരണവും കഴിഞ്ഞ വർഷത്തെ സംഭവവും കൂട്ടിച്ചേർത്ത് വായിക്കേണ്ടത് തന്നെയാണ്.
https://www.facebook.com/Malayalivartha