Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ  കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽനിന്ന് കൂട്ടപ്പലായനം..നിരവധി  സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്സ്..

19 MAY 2024 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ പിന്നിട്ട 24 മണിക്കൂറിനിടെ  കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി. ഇതോടെ ഗസ്സയിൽ ആകെ മരണ സംഖ്യ 35,386ൽ എത്തി. അതെ സമയം പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽനിന്ന് കൂട്ടപ്പലായനം. 6.30 ലക്ഷം ഫലസ്തീനികൾ റഫയിലെ താൽക്കാലിക ടെന്റകൾ വിട്ട് പലായനം ചെയ്തു.റഫയിൽ ഇസ്രായേൽ സേനക്കെതിരെ ചെറുത്തുനിൽപ്പും ശക്തമാണ്. നിരവധി  സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. ഗസ്സയിലെ യുദ്ധം ഏറെ സങ്കീർണമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജബാലിയയിലെ കമാൽ അദ്‍വാൻ ആശുപത്രിക്ക് സമീപം വ്യോമാക്രമണത്തിൽ 14 പേർകൂടി കൊല്ലപ്പെട്ടു.ഇസ്രായേലിന്റെ നിരവധി മെർകാവ ടാങ്കുകൾ അൽ യാസീൻ മിസൈൽ ഉപയോഗിച്ച് തകർത്തു.

 

ജബാലിയ ക്യാമ്പിൽ ഇസ്രായേലിന്റെ അപാചെ ഹെലികോപ്ടർ വെടിവെച്ചിട്ടതായും അൽ ഖസ്സാം സേന അറിയിച്ചു. ഇസ്‍ലാമിക് ജിഹാദ് മൂവ്മെന്റിന്റെ സായുധ വിഭാഗമായ അൽ ഖുദ്സ് ബ്രിഗേഡും കനത്ത ചെറുത്തുനിൽപ്പ് നടത്തുന്നതിന്റെ വിഡിയോ പുറത്തുവിട്ടു.ഗസ്സയിൽ വിദേശ സൈനികസാന്നിധ്യം അനുവദിക്കാനാവില്ലെന്ന് ഹമാസ് അമേരിക്കക്ക് മുന്നറിയിപ്പ് നൽകി. ഗസ്സ തീരത്ത് താൽക്കാലിക തുറമുഖം നിർമിച്ചതിൽ എതിർപ്പില്ലെങ്കിലും കരമാർഗം തന്നെയാണ് സഹായം കാര്യക്ഷമായി എത്തിക്കാൻ സാധിക്കുകയെന്നും ഹമാസ് വ്യക്തമാക്കി.വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം തുടരുന്ന പരിശോധനയിൽ 20ഓളം പേരെ അറസ്റ്റ് ചെയ്തു. വെസ്റ്റ് ബാങ്കിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്ന് സൈനികാഭ്യാസം നടത്താനും ഇസ്രായൽ സേന തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.

യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഇന്ന് ഇസ്രായേൽ നേതാക്കളുമായി ഏറ്റവും പുതിയ സ്ഥിതിഗതികൾ ചർച്ച ചെയ്യും. കരമാർഗം ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതും ചർച്ചയാകുമെന്ന് അമേരിക്ക അറിയിച്ചു.റഫ ആക്രമണത്തെ തുടർന്നുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യു.എൻ രക്ഷാസമിതി യോഗം വിളിക്കണമെന്ന് അൽജീരിയയും സ്ലൊവീനിയയും ആവശ്യപ്പെട്ടു. അതിനിടെ, ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാംഗങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നത കൂടുതൽ രൂക്ഷമായി. യുദ്ധലക്ഷ്യങ്ങൾ നിർണിക്കണമെന്നും യുദ്ധാനന്തര ഗസ്സയുടെ ഭാവിയെ കുറിച്ച് കൃത്യമായ പദ്ധതി വേണമെന്നും മന്ത്രിസഭാംഗം ബെന്നി ഗാൻറ്സ് ആവശ്യപ്പെട്ടു.ജൂൺ പത്തിനകം വ്യക്തത വരുത്തിയില്ലെങ്കിൽ സർക്കാർ വിടുമെന്നും ഗാൻറ്സിെൻറ മുന്നറിയിപ്പ്. എന്നാൽ ഹമാസിനെയും ഫലസ്തീനെയും പിന്തുണക്കുന്നതാണ് ഇത്തരം പ്രതികരണങ്ങളെന്ന് നെതന്യാഹു തിരിച്ചടിച്ചു.

 

ഗാൻറ്സ് ഇല്ലാതെ തന്നെ യുദ്ധം ജയിക്കുമെന്ന് മന്ത്രി സ്മോട്രിക്. ഗാൻറ്സും ഈസൻകോട്ടും നെതന്യാഹു സർക്കാറിൽ നിന്ന് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് യായിർ ലാപിഡ്. നെതന്യാഹു സർക്കാർ തുടർന്നാൽ ഇസ്രായേലിെൻറ തകർച്ച പൂർണമാകുമെന്നും ലാപിഡിെൻറ മുന്നറിയിപ്പ്.കൂടുതൽ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ലബനാനിലെ ഹിസ്ബുല്ല.കൂടാതെ ഇസ്രായേലിന്റെ യുദ്ധകാല മന്ത്രിസഭയിൽ ഭിന്നത. യുദ്ധാനന്തര ഗസ്സക്കായി പദ്ധതി അവതരിപ്പിച്ചില്ലെങ്കിൽ മന്ത്രിസഭ വിടുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്സ് പറഞ്ഞു. ജൂൺ എട്ടിനകം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യുദ്ധാനന്തര ഗസ്സക്കുള്ള പദ്ധതി അവതരിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അല്ലെങ്കിൽ മന്ത്രിസഭ വിടുമെന്നും ഗാന്റ്സ് ഭീഷണി മുഴക്കി.

 

ശനിയാഴ്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഗസ്സയുടെ ഭരണത്തിനായി ആറ് പോയിന്റുകളുള്ള പദ്ധതിയാണ് ഗാന്റ്സ് മുന്നോട്ടുവെക്കുന്നത്. ബന്ദികളെ പൂർണമായും മോചിപ്പിക്കുക, ഗസ്സയെ നിരായുധവൽക്കരിക്കുക, ഗസ്സയുടെ ഭരണത്തിനായി അന്താരാഷ്ട്രതലത്തിൽ സഖ്യം രൂപീകരിക്കുക തുടങ്ങിയ നിർദേശങ്ങൾ അടങ്ങുന്ന പദ്ധതിയാണ് യുദ്ധാനന്തര ഗസ്സക്കായി ഗാന്റ്സ് അവതരിപ്പിക്കുന്നത്.ബിന്യമിൻ നെതന്യാഹു പദ്ധതി അംഗീകരിച്ചില്ലെങ്കിൽ യുദ്ധകാല കാബിനറ്റിൽ നിന്നും പുറത്ത് പോകുമെന്നാണ് മുൻ പ്രതിരോധമന്ത്രി കൂടിയായ ഗാന്റ്സിന്റെ ഭീഷണി. നെതന്യാഹുവിന്റെ രാഷ്ട്രീയ എതിരാളിയാണ് ഗാന്റ്സ്. ഇസ്രായേലിലെ പ്രതിപക്ഷത്തെ നയിക്കുന്നത് അദ്ദേഹമാണ്.

 

കഴിഞ്ഞ വർഷം ഗസ്സയിൽ യുദ്ധം തുടങ്ങിയതിനെ തുടർന്നാണ് പ്രതിപക്ഷത്തേയും ചേർത്ത് നെതന്യാഹു യുദ്ധകാല കാബിനറ്റിന് രൂപം നൽകിയത്.അന്താരാഷ്ട്രതലത്തിൽ ഗസ്സയിലെ നെതന്യാഹുവിന്റെ നടപടികൾക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. ഇതിനിടെ മന്ത്രിസഭയിലുണ്ടാവുന്ന അഭിപ്രായവ്യത്യാസങ്ങൾ നെതന്യാഹുവിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഗസ്സയിലെ അധിനിവേശം 225 ദിവസം പിന്നിട്ടിട്ടും ലക്ഷ്യം പൂർത്തീകരിക്കാൻ ഇതുവരെ നെതന്യാഹുവിന് സാധിച്ചിട്ടില്ല. ഇസ്രായേൽ ആക്രമണങ്ങളിൽ 35,000ത്തോളം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷം ഒഴിവാക്കി സമ്പൂർണ്ണമായ വെടിനിർത്തൽ ഗസ്സയിൽ നടപ്പിലാക്കാൻ ചർച്ചകൾ നടന്നുവെങ്കിലും ഇതൊന്നും പൂർണമായി ഫലപ്രാപ്തിയിലെത്തിയിട്ടില്ല.പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും രാജ്യത്തേക്ക് വിനോദസഞ്ചാരികളെ ക്ഷണിച്ചിരിക്കുകയാണ് ഇസ്രയേല്‍.

സംഘര്‍ഷങ്ങള്‍ ആരംഭിച്ചതുമുതല്‍ രാജ്യത്തെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇസ്രയേലിന്റെ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായാണ് രാജ്യം വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്തിരിക്കുന്നത്. സുരക്ഷിതമായ വിനോദസഞ്ചാരത്തിനായി സഞ്ചാരികള്‍ക്ക് മുന്‍പില്‍ വാതായനങ്ങള്‍ തുറന്നിരിക്കുകയാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.ഇതോടെ ലോകത്തെ പ്രധാനപ്പെട്ട വിമാനക്കമ്പനികളില്‍ പലതും ഇസ്രയേലിലേക്ക് നേരിട്ടുള്ള സര്‍വീസ് പുനരാരംഭിച്ചു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഈ സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

 


ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രയേലിലേക്കുള്ള യാത്രാവിലക്ക് നേരത്തെ പിന്‍വലിച്ചിരുന്നു. ഇസ്രയേലിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് കൂടിയായിരുന്നു ഇന്ത്യ വിലക്ക് നീക്കിയത്.രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം പൂര്‍ണ സജ്ജമായതായി ഇസ്രയേല്‍ അധികൃതര്‍ വ്യക്തമാക്കി. ടെല്‍ അവീവ്, ജറുസലേം, ഗലീലി, ചാവുകടല്‍ തുടങ്ങിയ പ്രദേശങ്ങള്‍ പഴയ സാഹചര്യങ്ങളിലേക്ക് തിരിച്ചുവരികയാണ്. നിരവധി സഞ്ചാരികള്‍ ഐക്യദാര്‍ഢ്യം അറിയിക്കാനും പ്രാര്‍ഥനകള്‍ക്കും ടൂറിസത്തിനുമായി ഇപ്പോള്‍ രാജ്യത്തെത്തുന്നുണ്ടെന്നും ഇസ്രായേല്‍ വക്താവ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (4 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (4 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (5 hours ago)

ഐബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ കുറ്റക്കാരനെന്ന് കോടതി  (5 hours ago)

വിയറ്റ്‌നാമില്‍ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും  (5 hours ago)

യാത്രാരേഖകളില്ലാതെ നേപ്പാള്‍ അതിര്‍ത്തിയില്‍ മുന്‍ യുഎസ് സൈനികന്‍ അറസ്റ്റില്‍  (6 hours ago)

പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു  (6 hours ago)

കുടുംബവഴക്കിനിടെ ഭാര്യ മൊബൈല്‍ കൊണ്ട് തലയ്ക്കടിച്ച് ഭര്‍ത്താവ് മരിച്ചു  (6 hours ago)

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്  (7 hours ago)

അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ  (8 hours ago)

മിഡിൽ ഈസ്റ്റിൽ വീണ്ടും ലോകത്തെ ആശങ്കപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്.  (8 hours ago)

സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി  (8 hours ago)

നോർവേയിൽ വൻ തൊഴിൽ അവസരങ്ങൾ  (8 hours ago)

ചൂരൽമലയിലെ ശ്രുതി വിവാഹിതയാവുന്നു...! നിശ്ചയം കഴിഞ്ഞു...!എല്ലാം ഇത്ര പെട്ടന്ന് മറന്നോ എന്ന് ചോദ്യം..?  (8 hours ago)

ദേ എന്റെ ഫോട്ടോ എടുത്താലുണ്ടല്ലോ .! പൊട്ടിത്തെറിച്ച് ലഹരി റാണി വീട് വളഞ്ഞ് തുഫാൻ സ്‌ക്വാഡ് ഫോൺ കണ്ട് ഞെട്ടി,കീർത്തനെ ഒറ്റി  (8 hours ago)

Malayali Vartha Recommends