കെണിയിലായത് നിരവധി പെൺകുട്ടികൾ; ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും സൗഹൃദത്തിലാവുകയും പിന്നീട് അത് പ്രണയമായി മാറുകയും പിന്നെ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത് പോലെ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയം നടിച്ച് പെൺകുട്ടികളെ കുടുക്കുന്ന പ്രവണത വര്ധിക്കുകായണ്. ഇതിൽ കൂടുതലും ഇരകളായി മാറുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് എന്നതുതന്നെ സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായിരിക്കുകയാണ്.. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മൂര്യാട് സ്വദേശി പ്രമില്‍ലാല്‍ എന്ന യുവാവാണ് അറസ്റ്റിലായത്. കേസില്‍ നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.
ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം എന്നി സമൂഹമാധ്യമങ്ങളിലൂടെയാണ് പതിനാറുകാരിയായ പെണ്‍കുട്ടിയുമായി പ്രമില്‍ലാല്‍ സൗഹൃദത്തിലാകുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും വിവിധ കേന്ദ്രങ്ങളിലെത്തിച്ചും പീഡിപ്പിക്കുകയായിരുന്നു എന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി ഒളിവില്‍ പോയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലുമാണ് പ്രമില്‍ലാല്‍ ഒളിവില്‍ കഴിഞ്ഞത്.
പ്രതി നാട്ടില്‍ വരുന്നുണ്ടെന്ന് തലശേരി ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടുദിവസമായി പ്രദേശത്ത് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പോലീസ് തനിക്കായി വല വിരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയ പ്രതി ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍ കൂത്തുപറമ്ബ് സി ഐ ആസാദ് എംപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിവിദഗ്ധമായി പ്രതിയെ കുടുക്കി. കൂത്തുപറമ്പ് സിഐ ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി മുമ്പും പോക്സോ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട മറ്റു നാലുപേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും സൗഹൃദത്തിലാവുകയും പിന്നീട് അത് പ്രണയമായി മാറുകയും പിന്നെ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന നിരവധി സംഭവങ്ങളാണ് ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത് പോലെ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയം നടിച്ച് പെൺകുട്ടികളെ കുടുക്കുന്ന പ്രവണത വര്ധിക്കുകായണ്.
ദിവസങ്ങൾക്ക് മുന്നേ ആയിരിന്നു ടിക് ടോക് വഴി പരിചയപ്പെട്ട യുവാവിനൊപ്പം പെൺകുട്ടി വീടുവിട്ടു ഇറങ്ങിപ്പോയ പോയ വാർത്തയും നാം കേട്ടത്. സ്കൂളില്‍ നിന്നും വിനോദയാത്ര പോവുകയാണെന്നു വീട്ടില്‍ പറഞ്ഞാണു പെണ്‍കുട്ടി തിരുവനന്തപുരത്തേക്ക് പോയത്. പെൺകുട്ടി പോയി അഞ്ചാം ദിവസവും തിരിച്ചെത്താതെ വന്നപ്പോഴാണു മാതാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷിച്ചു പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ കൗണ്‍സിലിങ്ങിലാണു കൂടുതല്‍ പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നു പെണ്‍കുട്ടി വേളിപെടുത്തിയത് . 'ടിക് ടോക്' വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ആലപ്പുഴ നൂറനാട് സ്വദേശിയായ എസ്.അരുണ്‍ തിരുവനന്തപുരത്തേക്കു വിളിപ്പിച്ച ശേഷം മൂന്നാറിലും മറ്റും കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. ഈ പരാതിയില്‍ 2 പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു.
ഇത്തരത്തില്‍ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് മുങ്ങുന്ന വീട്ടമ്മമാരുടെ എണ്ണവും വര്‍ദ്ധിച്ച് വരികയാണ്. ടിക്ക് ടോക്കിലൂടെ പരിചയപ്പെട്ട് പിന്നീട് ഈ പരിചയം പ്രണയമായതോടെ ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉക്ഷേിച്ച് വീട്ടമ്മ കാമുകനൊപ്പം പോഎത്തും ഈ അടുത്ത കാലത്താണ്. ഇത് പോലുള്ള സംഭവങ്ങൾ നമ്മുടെ നാട്ടിൽ വർധിക്കുകയാണ്. ഇത് പോലുള്ള ആപ്പുകൾ ഉപയോഗിക്കുന്നവർ വളരെ ജാഗരൂകരായി ഇരിക്കുക എന്നതുമാത്രമാണ് പോംവഴി.
https://www.facebook.com/Malayalivartha