ദേവനന്ദയുടെ മരണം;സംശയമുള്ള ഒരാളെ ചോദ്യം ചെയ്തത് നിരവധി തവണ; കാണാതായ ദിവസം കുട്ടി ഒറ്റയ്ക്ക് കടയിൽ വന്നതായി കടയുടമയുടെ വെളിപ്പെടുത്തൽ; ദേവനന്ദ പറയാതെ മുൻപും പോയിട്ടുണ്ടെന്ന അച്ഛന്റെ വെളിപ്പെടുത്തൽ വീണ്ടും വഴിത്തിരിവാകുന്നു
കൊല്ലത്ത് ഏഴുവയസ്സുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യം മുതൽക്കുതന്നെ അസ്വാഭാവികത ചൂണ്ടികാട്ടുകയാണ് കുട്ടിയുടെ ബന്ധുക്കൾ. ദേവനന്ദ പറയാതെ മുൻപും പോയിട്ടുണ്ടെന്ന അച്ഛന്റെ വെളിപ്പെടുത്തൽ വീണ്ടും വഴിത്തിരിവായി മാറുകയാണ്. ദേവനന്ദ ഒരിക്കലും ഒറ്റയ്ക്ക് വീടുവിട്ട പോയിട്ടില്ലെന്നാണ് വീട്ടുകാരും ബന്ധുക്കളും ആദ്യം മുതൽക്കേ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ഈ മൊഴിയാണ് ഇപ്പോൾ അച്ഛൻ മാറ്റിയിരിക്കുന്നത്. ദേവനന്ദ മുൻപും വീട്ടിൽ നിന്നും ഒറ്റയ്ക്കു പുറത്തുപോയിട്ടുണ്ടെന്ന പിതാവിന്റെ മൊഴി എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുമ്പോൾ ഇനി ആ വഴിക്കും അന്വേഷണം നീളും.
കാണാതായ ദിവസം കുട്ടി ഒറ്റയ്ക്ക് കടയിൽ വന്നതായുള്ള കടയുടമയുടെ വെളിപ്പെടുത്തലിനെ പറ്റി പ്രമുഖ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ വളരെ നിർണായകമാണ്.ദേവനന്ദയെ കാണാതാകുന്നതിന്‍റെ അന്ന് രാവിലെ ഒമ്പത് മണിയോടെ കുട്ടി ഒറ്റയ്ക്ക് 100 മീറ്റര്‍ അകലെയുളള കടയിലെത്തി സോപ്പ് വാങ്ങി പോയെന്നും കണ്ടെത്തി. കടയുടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 38 പേരുടെ മൊഴിയാണ് പൊലീസിതുവരെ എടുത്തത്. ഇത് സംബന്ധിച്ചു പുറത്തുവന്നുകൊണ്ടിരിക്കുന്ന ഗൗരവമുള്ള ചർച്ചകൾ സൂചിപ്പിക്കുന്നത് ഈ കേസിനുള്ളിൽ പലതും ഒളിഞ്ഞിരിക്കുന്നു എന്നുള്ളതാണ്. അതുകൊണ്ടുതന്നെയാണ് ചിലരെ നിരന്തരമായി പോലീസ് ചോദ്യം ചെയ്യുന്നതും.
നാലുപേർ നിരീക്ഷണത്തിലാണ് എന്ന തരത്തിലുള്ള വാർത്തകളാണ് നേരെത്തെ പുറത്തുവന്നുകൊണ്ടിരുന്നത്. അതിൽ ഒരാളെ ഫോക്കസ് ചെയ്തുകൊണ്ടാണ് അന്വേഷണം സ്വാഭാവികമായും മുന്നോട്ട് പോകുന്നത്. സംശയമുള്ള ഒരാളെ ചോദ്യം ചെയ്തത് നിരവധി തവണയാണ്. അന്വേഷണ സംഘം കൃത്യമായ വഴികളിൽ കൂടെയാണ് സഞ്ചരിക്കുനന്ത്. ശാസ്ത്രീയ പരിശോധനകൾ , ഫോറൻസിക് സംകത്തിന്റെ ഇടപെടൽ എന്നിവയിലൂടെ പുതിയ സാധ്യതകൾ കണ്ടെത്തുകയാണ്.
ദേവനന്ദയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നെങ്കിലും കുട്ടിയെ കാണാതായതിലെ ദുരൂഹത തുടരുകയാണ്. ദേവനന്ദയുടെ ആന്തരിക അവയവങ്ങളിൽ നിന്നും കിട്ടിയ വെള്ളവും ചെളിയും പുഴയിലെ വെള്ളം തന്നെ ആണോ എന്നും പുഴയുടെ ആഴം മുങ്ങി മരിക്കാനുള്ള സാധ്യതകള്‍ എന്നിവ ഫോറന്‍സിക് സംഘം വിശദമായി പരിശോധിക്കും.
പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് - ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെ വ്യാഴാഴ്‍ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെളളിയാഴ്ച രാവിലെയാണ് കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍, ദേവനന്ദ വ്യാഴാഴ്‍ചയ്ക്ക് ഉച്ചയ്ക്ക് മുൻപ് മരിച്ചതായി പോസ്‍റ്റുമോര്‍ട്ടത്തിലെ നിർണ്ണായക കണ്ടെത്തൽ. കുട്ടിയെ കാണാതായ ശേഷം ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചതായാണ് കണ്ടെത്തൽ.
https://www.facebook.com/Malayalivartha