ഈ നന്മകൾ കണ്ടില്ലെങ്കിൽ നാം മനുഷ്യർ അല്ല....വിവാഹം പൊളിക്കാം ഇങ്ങനെയും; വിവാഹ സൽകാരം അവർക്കൊപ്പം
വിവാഹങ്ങൾ പല രീതിയിൽ നടത്തുന്നവരുണ്ട്. എന്നാൽ ഇങ്ങനെയൊക്കെ നടത്തണമെങ്കിൽ അത് പൊളിയാണ് എന്ന് പറയാതെ വയ്യ. വിവാഹം രജിസ്റ്റര്‍ചെയ്താല്‍ മതിയെന്നും സത്കാരം നടത്തുകയാണെങ്കില്‍ അത് പാലിയേറ്റീവ് രോഗികള്‍ക്കൊപ്പം മതിയെന്നും ഒരു വരനും വധുവും കൂടെ തീരുമാനിച്ചു. ആ തീരുമാനം അവർ നടപ്പിലാക്കുകയും ചെയ്തു. മകള്‍ തന്നെ തീരുമാനിക്കുകയായിരുന്നു ഇത്തരത്തിൽ ഒരു തീരുമാമെന്നു മാതാപിതാക്കൾ പറയുമ്പോൾ അവരുടെ മനസിലും വിരിയുന്നത് അഭിമാനത്തിന്റെ പുഞ്ചിരിയാണ്. തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ ഡോക്ടറായ സുധയുടെ മകളായ സോഷ്യല്‍സയന്‍സില്‍ പി.എച്ച്.ഡി. ചെയ്യാനൊരുങ്ങുന്ന സൂര്യയും ഡോ. വിനീഷും കഴിഞ്ഞദിവസമായിരുന്നു എറണാകുളത്തുവച്ച് രജിസ്റ്റര്‍വിവാഹം കഴിച്ചത്. ഞായറാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ അങ്കണത്തിലായിരുന്നു വിവാഹസത്കാരം നടന്നത് . പാരാപ്ലീജിക് രോഗികളും സ്‌നേഹതീരം ഓറല്‍ കാന്‍സര്‍ സര്‍വൈല്‍ ഗ്രൂപ്പിലെ അംഗങ്ങളുമെല്ലാം ഉള്‍പ്പടെ 75 പേര്‍ വിവാഹസത്കാരത്തിനെത്തിയിരുന്നു.
വീല്‍ച്ചെയറിലും പരസഹായത്തോടെയും എത്തിയ എല്ലാവരും പാലിയേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പുതിയ ഓഡിറ്റോറിയത്തിലെ സ്‌നേഹവിരുന്നില്‍ സന്തോഷം പങ്കിടുകയും ചെയതു. വിവാഹ സത്കാരം ആദ്യമായിട്ടാണ് ഇവിടെ നടക്കുന്നതെന്നും പാലിയേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു. കോഴിക്കോട് പാലിയേറ്റീവ് മെഡിസിനില്‍ ആറുവര്‍ഷത്തോളം ചെയര്‍പേഴ്സണായിരുന്നു ഡോ. സുധ. ഡോ. എസ്.എന്‍. രവികുമാറാണ് സൂര്യയുടെ അച്ഛന്‍. എറണാകുളത്തെ കെ.പി. വിജയന്റെയും ഗീതയുടെയും മകനാണ് ഡോ. വിനീഷ്. ഇവരുടെ ഈ നന്മ മനസ്സിന് കയ്യടിക്കുകയാണ് ഏവരും.
https://www.facebook.com/Malayalivartha