കോഡ് വാക്ക് 'ചപ്പാത്തി', 'സന്നദ്ധ'പ്രവർത്തകൻ ചമഞ്ഞ് ബൈക്കിൽ കറങ്ങിനടന്നു സാനിറ്റൈസര്‍ കലര്‍ത്തിയുള്ള മദ്യവിൽപന; കയ്യോടെ പൊക്കി പോലീസ്
ലോകം മുഴുവനും ലോക് ഡൗണിലാണ്. ഒപ്പം നമ്മുടെ കേരളവും. സാമൂഹിക അകലം പാലിക്കണം എന്ന് ഉയർത്തിക്കാട്ടി നമ്മുടെ സർക്കാർ ബാറുകൾ എല്ലാം തന്നെ അടച്ചു. ഇവിടെയൊന്നും കഴിഞ്ഞില്ല ഇപ്പോൾ ചാരായവും വ്യാജമദ്യവും വിപണിയിക്കൽ സജീവമാകുകയാണ്. വ്യാജമദ്യം വിൽക്കാൻ പല കുറുക്ക് വഴിയുമാണ് പലരും തിരഞ്ഞെടുക്കുന്നത്.
'ചപ്പാത്തി' എന്ന കോഡ് നൽകി കോവിഡ് 'സന്നദ്ധ'പ്രവർത്തകൻ ചമഞ്ഞ് ബൈക്കിൽ കറങ്ങിനടന്നു മദ്യവിൽപന നടത്തിയ ആളെ കയ്യോടെ പിടികൂടി പോലീസ്. വര്‍ക്കല സ്വദേശിയായ സജിനാണ് വര്‍ക്കല പൊലീസിമേറെ പിടിയിലായത് എന്നാണ് ലഭ്യമാകുന്ന വിവരം. വിപണിയിൽ സുലഭമായ സാനിട്ടൈസറും വിദേശമദ്യവും ചേര്‍ത്ത് ബൈക്കില്‍ കറങ്ങി നടന്നായിരുന്നു ഇയാൾ മദ്യ വില്പന നടത്തിയിരുന്നത്.
അതോടൊപ്പം തന്നെ ഈഥൈയില്‍ ആല്‍ക്കഹോള്‍ കൂടുതലടങ്ങിയ സാനിട്ടൈസർ വാങ്ങി വൈറ്റ് റം, വോഡ്ക എന്നിവയിൽ ചേർത്ത് 'ചപ്പാത്തി' എന്ന കോഡ് നാമം ഉപയോഗിച്ചാണ് വിൽപന. ഒപ്പം ഒരു ലിറ്ററിന് 1600 രൂപയാണ് ഇയാൾ വാങ്ങിയിരുന്നത്. എന്നാൽ മെഡിക്കൽ ഷോപ്പുകളിൽ നിന്നാണ് ഇയാൾ സാനിറ്റൈസർ വാങ്ങിയത്. കോവിഡ് സന്നദ്ധ പ്രവർത്തനകനെന്ന പേര് പറഞ്ഞ് ഇയാൾ പൊലീസിനെ നിരന്തരം കബളിപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം തുമ്പയിലും വിഴിഞ്ഞത്തും വർക്കലയിലും വ്യാജ മദ്യം വിറ്റ രണ്ട് പേരെ പൊലീസ് പിടികൂടി. ഇവർ ലിറ്ററിന് 1600 മുതൽ 1800 രൂപ വരെ ഇടാക്കിയാണ് തലസ്ഥാനത്തെ വ്യാജമദ്യ വിൽപന നടത്തിയത്. തിരുവനന്തപുരം തുമ്പയിൽ വീട് കേന്ദ്രീകരിച്ചായിരുന്നു ചാരായം വാറ്റ് നടത്തിയതിയിരുന്നത്. തിരുവനന്തപുരം ശാന്തിനഗർ സ്വദേശി വിജിത്തിനെ പൊലീസ് പിടികൂടി. ഇവിടെ സൂക്ഷിച്ചിരുന്ന നൂറോളം ലിറ്റർ കോടയും നിർമാണ സാമഗ്രികളു പിടികൂടി. ലോക്ക് ഡൗണിന് ശേഷം സ്ഥിരമായി ഇവർ ചാരായം വാറ്റിയിരുന്നതായാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha