Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


19-ാം നമ്പർ സ്കൂൾ ബസ്..കുഞ്ഞു ഹെയ്‌സലിന്റെ ജീവനെടുത്തു.. സ്‌കൂളിലേക്ക് പറഞ്ഞുവിട്ട മുത്തശ്ശി ഒരു മണിക്കൂറിനുള്ളില്‍ കേട്ടത് ദുരന്തവാര്‍ത്ത.. ചതഞ്ഞരഞ്ഞ ഒരു കുഞ്ഞുചെരിപ്പും സ്കൂൾ മുറ്റത്തുകിടന്നു...


അൽ-ഫലാഹ് യൂണിവേഴ്സിറ്റി ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല...മൂന്ന് നില കെട്ടിടം പൊളിക്കാൻ അധികൃതർ..ഇത് ഇന്ത്യയാണ് ഇവിടെ ഒരു ഭീകരനും സ്ഥാനമില്ല..കുടുംബ വീട് തകർക്കും..


ഇന്നും വൻ ഭക്തജനതിരക്ക് .... ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു, സ്പോട്ട് ബുക്കിംഗ് 5,000 മായി കുറക്കണം, വെർച്വൽ ക്യു ബുക്കിംഗ് കർശനമായി നടപ്പാക്കണം... ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.

ഉത്രയുടെ സ്വത്തു തട്ടിയെടുക്കാന്‍ മാത്രമോ? സൂരജിന്റെ പ്ലാന്‍ പൊളിക്കാന്‍ വീട്ടുകാര്‍ ... മരണ കാരണത്തിനുള്ള സാഹചര്യ തെളിവുകള്‍ കൂടുതലും സൂരജിന് പ്രതികൂലമായതിനാല്‍ സൂരജിന് കുരുക്ക് മുറുകാനുള്ള സാധ്യതയേറെ...

23 MAY 2020 09:24 AM IST
മലയാളി വാര്‍ത്ത

ഷെര്‍ലക് ഹോംസിന്റെ കഥകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സംഭവവികാസമാണ് അഞ്ചലില്‍ നടന്നതെന്ന് പോലും പറയേണ്ടി വരും .ആദ്യം അണലി പിന്നെ മൂര്‍ഖന്‍ .ഉത്രയെന്താ നാഗകന്യകയൊന്നുമല്ലല്ലോ ഇങ്ങനെ നാഗങ്ങളുടെ കടിയേല്‍ക്കാനും മറ്റും എന്ന് വരെ ചോദിച്ചവരുണ്ട്. സ്വന്തം ഭര്‍ത്താവിന് അളിയനെയാണ് സംശയം .ഭാര്യയ്ക്കും തനിക്കും ലഭിക്കേണ്ട സ്വത്തു തട്ടിയെടുക്കാന്‍
അറ്റകൈ പ്രയോഗിച്ചതാവാനാണു സാധ്യത .കാരണം ഉത്രയുടെ മരണം സംഭവിച്ചിരിക്കുന്നത് ഭര്‍തൃവീട്ടിലല്ല സ്വന്തം കുടുംബ വീട്ടിലാണ് എന്നതാണ് ഭര്‍ത്താവിന്റെ ആരോപണം .ഏതായാലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനായുള്ള അവസാന മണിക്കൂര്‍ കാത്തിരിപ്പിലാണ് ബന്ധുക്കളും വീട്ടുകാരും നാട്ടുകാരുമെല്ലാം .ഇതിന്റെ നിജസ്ഥിതി അറിയേണ്ടത് വീട്ടുകാരുടെയും ഭര്‍ത്താവിന്റെയും ആവശ്യമാണ്.

വയനാട്ടില്‍ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ വെച്ച് പാമ്പുകടിയേറ്റ ഷെഹ്ലയുടെ ക്ളാസ്മുറിപോലെ നിറയെ പൊത്തുകളും മാളങ്ങളുമുള്ള മുറിയൊന്നുമല്ലായിരുന്നു ഉത്രയുടേത് .എന്നിട്ടും പാമ്പ് എങ്ങനെ എല്ലാ തടസ്സങ്ങളെയും അതിജീവിച്ചെത്തി .ഉത്തരാവാദിത്തമില്ലായ്മ ആയിരുന്നാലും കേട്ടാല്‍ വിശ്വസിക്കുന്ന ഒരു കാരണമേ അല്ല അവരുടെ ഭര്‍ത്താവ് സൂരജ് പറയുന്നത് .അതിനാല്‍ തന്നെ സൂരജിന്റെ അസ്വാഭാവിക പെരുമാറ്റവും വീട്ടുകാരുമായുണ്ടായ അസ്വാരസ്യവുമാണ് ഇത്തരമൊരു വിശദമായ അന്വേഷണത്തിലേക്ക് നയിച്ചത്. മാത്രവുമല്ല സൂരജിന്റെ വീട്ടില്‍വച്ചും നേരത്തേ ഉത്രയ്ക്ക് പാമ്പുകടിയേറ്റിയിരുന്നു. അതിന്റെ ചികിത്സ കഴിഞ്ഞ് തിരികെ സ്വന്തം വീട്ടിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു രണ്ടാമതും പാമ്പുകടിയേറ്റത്.

മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയെന്നാണു മാതാപിതാക്കള്‍ പറയുന്നത്. ഇതുള്‍പ്പെടെയുള്ള മാതാപിതാക്കളുടെ ആരോപണങ്ങളെപ്പറ്റി റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തില്‍ മൊഴിയെടുത്തതായാണു സൂചന. വരും ദിവസങ്ങളിലും ഇത് തുടരും. പ്രാഥമിക റിപ്പോര്‍ട്ട് വൈകാതെതന്നെ നല്‍കും. റൂറല്‍ എസ്പി ഹരിശങ്കറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.നിലവില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും സൂരജ് തന്നെയാണ് .പണത്തിലും സ്വത്തിലും ആദ്യം മുതല്‍ക്കേ
സൂരജിന് നോട്ടമുണ്ടായിരുന്നതിനാല്‍ തന്നെ മരണ കാരണത്തിനുള്ള സാഹചര്യ തെളിവുകള്‍ കൂടുതലും സൂരജിന് പ്രതികൂലമാണ് .അതിനാല്‍ തന്നെ മരണകാരണം ഉള്‍പ്പടെയുള്ളതിന്റെ പശ്ചാത്തലത്തില്‍ സൂരജിന് കുരുക്ക് മുറുകാനുള്ള സാധ്യതയാണ് ഉണ്ടായിരിക്കുന്നത്

പ്രധാനമായുള്ള രണ്ടു കാരണങ്ങളില്‍ ഒന്ന് ഉത്രയുടെ വീട്ടിലെ എസി മുറിയുടെ വാതിലും ജനലുകളും അടച്ചനിലയിലായിരുന്നു. എന്നിട്ടും പാമ്പ് എങ്ങനെ മുറിക്കകത്തെത്തി എന്നാണു പരിശോധിക്കുന്നത്.അതിനാല്‍ തന്നെ സൂരജ് കൊണ്ടുവന്ന ബാഗില്‍ പാമ്പുണ്ടായിരുന്നെന്നാണു സംശയം. രണ്ടാമത്തേത്
മാര്‍ച്ച് 2ന് അടൂര്‍ പറക്കോടെ ഭര്‍തൃവീട്ടില്‍ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു എന്നതാണ് . അന്ന് അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പിന്റെ കടിയാണേറ്റത്. ഇതിന്റെ തുടര്‍ചികിത്സയ്ക്കും വിശ്രമത്തിനുമാണ് ഉത്ര സ്വന്തം വീട്ടില്‍ എത്തിയത്. സൂരജിനു പാമ്പുപിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് ഉത്രയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. ഉത്രയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും സൂരജിനെ ചോദ്യം ചെയ്യുക. സൂരജിനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് നേരത്തെ തന്നെ പറഞ്ഞു.
അടൂരിലെ ഭര്‍തൃവീട്ടിലും ഒരുതവണ ഉത്ര പാമ്പിനെ കണ്ടിരുന്നു. സൂരജ് ഇതിനെ കൈകൊണ്ട് പിടിച്ചു ചാക്കിലാക്കിയതായി ഉത്ര പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പറയുന്നു. അതിനിടെ, സ്വത്ത് തട്ടിയെടുക്കാനായി സഹോദരനാണ് ഉത്രയെ അപായപ്പെടുത്തിയതെന്നു കാട്ടി സൂരജും റൂറല്‍ എസ്പിക്കു പരാതി നല്‍കി. എന്നാല്‍ ഇതിനു കഴമ്പില്ല എന്നാണ് വ്യക്തമാകുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടലിൽ കുഞ്ഞുങ്ങൾ CCTV -യിൽ കണ്ട് അച്ഛൻ..! മരണത്തിൽ നിലവിളിച്ച് പ്രവാസി..! തൂക്കി കൊല്ലും..! കോടതി..!  (15 minutes ago)

മുഖ്യമന്ത്രിക്ക് നേരെ കൊലപാതക ആഹ്വാനത്തിൽ കന്യാസ്ത്രീക്കെതിരെ സുപ്രീംകോടതി അഭിഭാഷകന്റെ പരാതി  (19 minutes ago)

മാറ്റം കൊണ്ടു വരാൻ പ്രാപ്തമായ പാർട്ടി ബി ജെ പിയാണെന്ന് ജനങ്ങൾക്ക് ബോധ്യമായി; ബിജെപി യെ വർഗ്ഗീയ പാർട്ടി എന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഡിയാക്കാൻ ഇനി പറ്റില്ല; ബിജെപി തിരുവനന്തപുരം നഗരസഭയിൽ അധികാരത്തിൽ വന്നാൽ  (43 minutes ago)

നഗരസഭയിൽ ഏറ്റവും പ്രായം കുറഞ്ഞയാളായി മത്സരിക്കുന്ന വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം എതിരാളികളെ ചകിതരാക്കി; സ്വന്തം വിലാസത്തിൽ 28 കള്ളവോട്ടുള്ള ഒരാളാണ് വൈഷ്ണയുടെ വോട്ടവകാശം റദ്ദാക്കാൻ പരിശ്രമിച്ചത്; ആരോപണവുമ  (52 minutes ago)

കാറിനുള്ളിൽ വിശ്രമിക്കുകയായിരുന്ന ശബരിമല തീർത്ഥാടകൻ്റെ സ്വർണ മാല പറിച്ചോടി കള്ളൻ; സിസിടിവി ദൃശ്യങ്ങളിൽ കണ്ട കാഴ്ച  (1 hour ago)

പട്ടടയിലേക്ക് എടുക്കും വരെ ഞാൻ കോൺഗ്രസിന് വേണ്ടി കയറി ഇറങ്ങും ഉറപ്പിച്ച് രാഹുൽ...! ചൊറിയാൻ ചെന്നവർക്ക് കിട്ടി  (1 hour ago)

ജാഗ്രതൈ .... കേരളത്തിലും വൈറ്റ് കോളർ ഭീകരത പ്രൊഫണലുകളായ കുഞ്ഞുങ്ങളെ റാഞ്ചാൻ അവർ കേരളത്തിലേക്ക് !  (1 hour ago)

മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

Playschool-student ഡ്രൈവറെ അറസ്റ്റ് ചെയ്തു;  (2 hours ago)

UAE-യിൽ നാല് അവധി പ്രവാസികൾക്ക് കൂട്ട അവധി..! ദേശിയ ദിനത്തിൽ വമ്പൻ നീക്കം സംഭവിച്ചത് ഇങ്ങനെ  (2 hours ago)

ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്  (2 hours ago)

നിന്റെയൊക്കെ പൂതി നടക്കില്ല നടുറോഡിൽ ഇറങ്ങി ദേവൻ രാമചന്ദ്രൻ ...! മുട്ട് വിറച്ച് പിണറായി  (2 hours ago)

പിക്കപ്പ് വാനിടിച്ച് യുവാവിന് ...  (2 hours ago)

യുവതിയെ ബെംഗളൂരുവിൽ താമസസ്ഥലത്ത്  (3 hours ago)

കഴുത്തിലെ പരിക്കുകാരണം ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗിൽ മ  (3 hours ago)

Malayali Vartha Recommends