Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാനമിറങ്ങിയശേഷം കൊച്ചി മുതൽ കാസർകോട് വരെ ദുരിതയാത്ര; പ്രവാസികൾക്ക് ആകെ കിട്ടിയത് ഒരു ബണ്ണും ഒരു കുപ്പി വെള്ളവും

23 MAY 2020 09:04 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ആകെ കിട്ടിയത് ഒരു ബണ്ണും ഒരു കുപ്പി വെള്ളവും, വിമാനമിറങ്ങിയശേഷം കൊച്ചി മുതൽ കാസർകോട് വരെ ദുരിതയാത്ര. കൊച്ചിയിൽ നിന്ന് കാസർകോട്ടേക്ക് കെ.എസ്.ആർ.ടി.സി ബസിൽ കൊണ്ടുവന്ന പ്രവാസികൾക്ക് ഭക്ഷണമായി നല്‍കിയത് ഒരു ബണ്ണും ഒരു കുപ്പി വെള്ളവും. മണിക്കൂറുകൾ നീണ്ട യാത്രയിൽ പ്രവാസികൾ അനുഭവിച്ചത് കൊടിയ ദുരിതം. അധികാരികളുടെ ഭാഗത്തുനിന്നും വേണ്ടത്ര കരുതലുണ്ടായില്ലെന്നും കടുത്ത യാതനയാണ് അനുഭവിക്കേണ്ടി വന്നതെന്നും പ്രവാസികൾ കുറ്റപ്പെടുത്തുന്നു.ബുധനാഴ്ച രാവിലെ ഏഴ് മണിക്കാണ് ദുബായ് വിമാനം കൊച്ചിയിൽ എത്തിയത്.

അരമണിക്കൂറിനകം നടപടികൾ പൂർത്തിയാക്കി യാത്രക്കാർ പുറത്തിറങ്ങിയെങ്കിലും പ്രവാസികൾക്കായി ഏർപ്പെടുത്തിയ ബസ് പുറപ്പെടാൻ മൂന്ന് മണിക്കൂറെടുത്തു. രോഗികളെ പോലും മൂത്രം ഒഴിക്കാനോ വിശ്രമിക്കാനോ അനുവദിച്ചില്ല. ബസിൽ മൂന്ന് മണിക്കൂർ അസഹനീയമായ ചൂട് സഹിച്ച് ഇരിക്കേണ്ടിവന്നു. സ്ത്രീകളും രോഗികളും അടക്കമുള്ള യാത്രക്കാരായിരുന്നു ഏറെയും. ഭക്ഷണപ്പൊതി പേരിനായിരുന്നു. കാഞ്ഞങ്ങാട് എത്തുവോളം കഴിക്കാൻ മറ്റൊന്നും നല്‍കിയില്ല. പലരും വിശന്ന് ക്ഷീണിച്ചു. യാത്രക്കാരുടെ ആവശ്യങ്ങളൊന്നും അന്വേഷിച്ചില്ല. മൂത്രമൊഴിക്കാനായി നിറുത്തുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുമുണ്ടായില്ല.പലരും ബഹളം വയ്ക്കാൻ തുടങ്ങിയിട്ടും ബസ് നിറുത്താൻ കൂട്ടാക്കിയില്ല. യാത്രക്കാർ ഇറങ്ങേണ്ട സ്ഥലത്ത് മാത്രമാണ് നിറുത്തിയത്.

യാത്രക്കാരെ ഇറക്കിയ ശേഷം ആരോഗ്യവകുപ്പ് അധികൃതർ അവർക്ക് പ്രത്യേക നിർദ്ദേശങ്ങൾ നല്‍കി ക്വാറന്റൈൻ സെന്ററിലേക്ക് കൊണ്ടുപോകാൻ ഏറെ നേരമെടുത്തു. വിശന്നു പൊരിഞ്ഞ വയറുമായി രാത്രി പലരും ബഹളം വച്ചെങ്കിലും കൂട്ടാക്കിയില്ല. ഡ്രൈവർ ഇടയ്ക്കിടെ തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തിയെങ്കിലും യാത്രക്കാരുടെ കാര്യങ്ങൾ അതാത് സമയത്ത് ശ്രദ്ധിക്കാൻ നിയുക്തരായ പൊലീസ് പൈലറ്റ് വാഹനം ജയിലിലേക്ക് കൊണ്ടുപോകുന്ന ക്രിമിനലുകളോടെന്ന പോലെയാണ് പെരുമാറിയത്.ജീവിതത്തിൽ ഇതുവരെ ഇത്തരമൊരു ദുരിതം നേരിട്ടിട്ടില്ലെന്ന് പ്രവാസി കാസർകോട് തളങ്കരയിലെ മജീദ് തെരുവത്ത് ആരോപിക്കുന്നു. മജീദിന് പുറമെ കാസർകോട് ജില്ലക്കാരായ നായന്മാർമൂല പടിഞ്ഞാർ സ്വദേശിയും ഒരു സ്ത്രീ അടക്കം മൂന്ന് ചെറുവത്തൂർ സ്വദേശികളുമുണ്ടായിരുന്നു. സംഭവത്തിൽ ഡി ജി പിക്ക് പരാതി നല്‍കിയതായും മുഖ്യമന്ത്രിയെ ധരിപ്പിച്ചതായും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. നെടുമ്പാശ്ശേരിയിൽനിന്നും കാസർകോട്ടേക്കുള്ള യാത്രക്കിടെ പ്രവാസികൾ അനുഭവിക്കേണ്ടിവന്ന കൊടിയ യാതനകളെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകൾ നടക്കും  (11 minutes ago)

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (4 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (4 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (5 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (5 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (5 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (5 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (5 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (5 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (5 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (6 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (6 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (6 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (7 hours ago)

Malayali Vartha Recommends