'മലയാളിയുടെ സാംസ്കീരീക പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്നവർ, കേരളത്തിന്റെ സംസ്കാരത്തെ കുറിച്ച് അഭിമാനിക്കുമ്പോൾ പരിസരങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ, ആ മിഥ്യായായ അഭിമാനബോധത്തിന് വലിയ ക്ഷതം സംഭവിക്കുകയേ ഉള്ളൂ...' കുറിപ്പുമായി ജോമോൾ ജോസഫ്
കേരളത്തിന് മഹത്തായ ഒരു സംസ്കാരവും ഒപ്പം പാരമ്പര്യവും ഉണ്ട്. എന്നാൽ അതൊക്കെയും തന്നെ കൃത്യമായി അറിയാതെ സംസാരിക്കുന്നവർക്ക് ഒരു മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്. 'മലയാളിയുടെ സാംസ്കീരീക പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്നവർ, കേരളത്തിന്റെ സംസ്കാരത്തെ കുറിച്ച് അഭിമാനിക്കുമ്പോൾ പരിസരങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ, ആ മിഥ്യായായ അഭിമാനബോധത്തിന് വലിയ ക്ഷതം സംഭവിക്കുകയേ ഉള്ളൂ..ആണും പെണ്ണും മൽസരിച്ച്, പുരുഷാധിപത്യം അടിവരയിട്ടുറപ്പിക്കുന്ന ഇത്തരം പല ചിന്താഗതികളുടേയൂം വക്താക്കളും വാഹകരും തന്നെയാണ്, നമ്മുടെ സംസ്കാര സമ്പന്നമായ, സാംസ്കാരീക പാരമ്പര്യമുള്ള മലയാളി സമൂഹം..'- എന്നും കുറിക്കുകയാണ്.
ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ;
മലയാളികൾക്ക് ഒരു സംസ്കാരവും, വലിയ സാംസ്കാരിക പാരമ്പര്യമുണ്ട്..
( എന്റെ പല പോസ്റ്റുകളിലും വന്ന് ചില മാന്യൻമാർ ആവർത്തിക്കുന്ന കമന്റാണിത്) അതിലൊന്നാണ് മക്കൾ ജനിക്കുമ്പോൾ പെൺകുഞ്ഞാണ് എങ്കിൽ സങ്കടപ്പെട്ടിരുന്ന ഒരു തലമുറ. ആ തലമുറ അധികം ദൂരത്തിലല്ല, തൊട്ടുമുമ്പുള്ള തലമുറ തന്നെയാണത്.. ഭ്രൂണത്തിന്റെ ലിംഗനിർണ്ണയം നടത്തി, പെൺ ഭ്രൂണമെങ്കിൽ കൊന്നുകളഞ്ഞൊരു സാംസ്കാരിക പാരമ്പര്യം നമുക്കുണ്ടായിരുന്നു. അതിന് കാരണം വലിയൊരു സോഷ്യൽ കണ്ടീഷനിങ് തന്നെയെന്ന് സമ്മതിക്കാതെ തരമില്ല.
പെൺകുഞ്ഞ് ജനിച്ചാൽ അവളൊരു വലിയ ബാധ്യതയായി കണ്ടിരുന്ന മുൻതലമുറ, ജനിക്കുന്നത് ആൺകുഞ്ഞാകണമെന്ന് അതിയായി ആഗ്രഹിക്കുകയും, അതിൽ പലരും ഗർഭാവസ്ഥയിൽ ലിംഗനിർണ്ണയം നടത്തി, പെൺകുഞ്ഞെങ്കിൽ ആ ഗർഭം അലസിപ്പിക്കുകയും, ആൺകുഞ്ഞെങ്കിൽ ആ കുഞ്ഞിനെ പ്രസവിക്കാൻ തയ്യാറാകുകയും ചെയ്തുപോന്നു. അങ്ങനെ പെൺ ഭ്രൂണങ്ങളുടെ ശവപ്പറമ്പായി നാട് മാറിയപ്പോളാണ് ആരോഗ്യ സംഘടനകളും, എൻജിഓകളും ഇതൊരു സാമൂഹ്യ വിഷയമാക്കി ചർച്ച ഉയർത്തിക്കൊണ്ടുവരികയും, സർക്കാർ ഈ വിഷയത്തിൽ ഇടപെടുകയും, ഭ്രൂണത്തിന്റെ ലിംഗനിർണ്ണയം തെറ്റെന്നും, നിയമപരമായ കുറ്റകൃത്യമെന്നും ഈ നാട്ടിൽ നിയമമുണ്ടാക്കുകയും ചെയ്ത്. ഇത്തരമൊരു സോഷ്യൽ കണ്ടീഷനിങ്ങിന്റെ ദോഷവശം നമ്മുടെ കണ്ണുകൾക്ക് മുന്നിലുണ്ട്, ഈ വർത്തമാന കാലഘട്ടത്തിൽ.
ഇതിന്റെ ഫലമായി സ്ത്രീ പുരുഷ അനുപാതം തീരെ കുറയുകയും, സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാർ ഈ സമൂഹത്തിൽ പെരുകുകയും ചെയ്തു. നമ്മുടെ പരിസരങ്ങളിൽ ഒന്ന് കണ്ണോടിച്ചാൽ, നാല്പത് കടക്കുകയോ, മുപ്പത്തഞ്ച് കഴിഞ്ഞ് നാല്പതുകളിലേക്ക് കടക്കുന്ന എത്രയോ പുരുഷൻമാൻ വിവാഹിതരാകാതെ, ജീവിത പങ്കാളിയില്ലാതെ നാട്ടിൽ നിലനിൽക്കുന്നത് നമുക്ക് കാണാനാകും. ഇവർക്ക് വിവാഹം കഴിക്കാനോ, കുടുംബജീവിതം നയിക്കാനോ താൽപര്യമില്ലാഞ്ഞിട്ടല്ല, മറിച്ച് അവരുടെ പ്രായത്തിന് യോജിച്ചതെന്ന് അവർ കരുതുന്ന പ്രായത്തിലുള്ള പെണ്ണുങ്ങളെ കിട്ടാനില്ലാത്തതാണ് വിഷയം. അവരേക്കാൾ പത്തും പതിനഞ്ചും വയസ്സിനിളയ പെൺകുട്ടികൾ ഉണ്ട്, എന്നാൽ ആ കുട്ടികൾ പ്രായത്തിൽ വലിയ വ്യത്യാസമുള്ള പുരുഷൻമാരെ വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
മലയാളി സമൂഹം വലിയ സാംസ്കാരിക പാരമ്പര്യമുള്ളവരെന്നും, അഭ്യസ്ഥ വിദ്യരെന്നും ഊറ്റം കൊള്ളുമ്പോൾ തന്നെ, അബദ്ധ ജഡിലമായ ഇത്തരം പല കോപ്രായങ്ങളും സാമൂഹ്യജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവരും കൂടെയാണ് എന്ന യാധാർത്ഥ്യം അംഗീകരിച്ചേ മതിയാകൂ.
അതുകൊണ്ട് മലയാളിയുടെ സാംസ്കീരീക പാരമ്പര്യത്തിൽ ഊറ്റം കൊള്ളുന്നവർ, കേരളത്തിന്റെ സംസ്കാരത്തെ കുറിച്ച് അഭിമാനിക്കുമ്പോൾ പരിസരങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ, ആ മിഥ്യായായ അഭിമാനബോധത്തിന് വലിയ ക്ഷതം സംഭവിക്കുകയേ ഉള്ളൂ..ആണും പെണ്ണും മൽസരിച്ച്, പുരുഷാധിപത്യം അടിവരയിട്ടുറപ്പിക്കുന്ന ഇത്തരം പല ചിന്താഗതികളുടേയൂം വക്താക്കളും വാഹകരും തന്നെയാണ്, നമ്മുടെ സംസ്കാര സമ്പന്നമായ, സാംസ്കാരീക പാരമ്പര്യമുള്ള മലയാളി സമൂഹം..
നബി - പുഞ്ചിരി തെളിയട്ടെ പെൺ മനസ്സുകളിൽ..
"
https://www.facebook.com/Malayalivartha