സ്വര്‍ണക്കടത്തു കേസില്‍ പരസ്പരം അറിയുന്നത് ആദ്യത്തെ നാലു പ്രതികള്‍; പണം കൈമാറുമ്പോള്‍ പറഞ്ഞ സ്വര്‍ണം കൃത്യമായി എത്തും, പരസ്പര ബന്ധം തെളിയിക്കാന്‍ കോള്‍ ഡേറ്റ ഉള്‍പ്പെടെ കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണസംഘം
തിരുവന്തപുരത്തെ സ്വർണക്കടത്ത് കേസിൽ നിർണായക വഴിത്തിരിവുകളാണ് പുറത്തേക്ക് വരുന്നത്. കുരുക്കുകൾ അഴിക്കുംതോറും കൂടുതൽ കുരുക്കുകളാണ് വീണുകൊണ്ടിരിക്കുന്നത്. നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ പരസ്പരം അറിയുന്നത് ആദ്യത്തെ നാലു പ്രതികള്‍ക്കു മാത്രമെന്ന് വെളിപ്പെടുത്തല്‍ ഇപ്പോൾ പുറത്തേക്ക് വരുന്നത്. തങ്ങള്‍ പണംകൊടുത്ത ആളെ മാത്രമേ പരിചയമുള്ളൂ എന്നാണ് മറ്റു പ്രതികൾ മൊഴി നൽകിയിരിക്കുന്നത്. ഇതോടെ പ്രതികള്‍ തമ്മിലുള്ള പരസ്പര ബന്ധം തെളിയിക്കാന്‍ കോള്‍ ഡേറ്റ ഉള്‍പ്പെടെ കൂടുതല്‍ തെളിവുകള്‍ തേടിയിറങ്ങുകയാണ് അന്വേഷണസംഘം.
അതായത് ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി സ്വപ്‌ന, മൂന്നാം പ്രതി കെ.ടി. റമീസ്, നാലാം പ്രതി സന്ദീപ് നായര്‍ എന്നിവരാണു പരസ്പരം അറിയുന്നവര്‍ എന്നത്. റമീസിന്റെ ഇടപാടുകള്‍ അഞ്ചാം പ്രതി മൂവാറ്റുപുഴ സ്വദേശി ജലാല്‍ വഴിമാത്രമാണ് എന്നതാണ്. ഒപ്പം ജലാലുമായാണു ആറാം പ്രതി മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫിയുടെ ഇടപാട്. ഇതേതുടർന്ന് താന്‍ പണം നല്‍കിയ ഷാഫിയെ മാത്രമേ അറിയാവൂവെന്നാണ് ഏഴാം പ്രതി പെരിന്തല്‍മണ്ണക്കാരന്‍ അംജദ് അലിയുടെ മൊഴി. എട്ടാംപ്രതിക്ക് അംജദിനെ മാത്രം അറിയാം. സ്വപ്‌നയെയോ സരിത്തിനെയോ അറിയില്ലെന്നും കണ്ടിട്ടുപോലുമില്ലെന്നാണ് അംജദ് അലി കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഇങ്ങനെ 16 പ്രതികളാണ് കസ്റ്റംസിന്റെ പ്രതിപ്പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ളത്. ഇതില്‍ മുഹമ്മദ് ഷാഫി വരെയുള്ളവരെയാണ് എന്‍.ഐ.എ. പ്രതിചേര്‍ത്തിരിക്കുന്നത് തന്നെ.
അതോടൊപ്പം തന്നെ മൂവാറ്റുപുഴ സ്വദേശി ജലാലാണ് ഇടപാടുകാരില്‍നിന്നു പണം പിരിച്ച് റമീസിനു കൈമാറുന്നത്. റമീസ് സന്ദീപിനെയും സന്ദീപ് സരിത്തിനെയും സരിത്ത് സ്വപ്‌നയെയും കൂട്ടിയാണ് കടത്ത് നടത്തിവന്നത് പോലും. സ്വര്‍ണം വാങ്ങാന്‍ 30 ലക്ഷം മുടക്കിയ ഒരാള്‍ക്ക് മൂന്നരലക്ഷം രൂപയാണ് ലാഭമെങ്കില്‍ ആ ലാഭം വാങ്ങാതെ അതുള്‍പ്പെടുത്തി അടുത്ത ലോട്ട് 35 ലക്ഷത്തിന്റെ ഓര്‍ഡറാവും നല്‍കുന്നത്. ഇങ്ങനെ 13-ാമത്തെ ലോട്ടിലാണ് തനിക്ക് 50 ലക്ഷം രൂപ മുടക്കാനായതെന്ന് അംജദ് അലി കസ്റ്റംസിനോടു വെളിപ്പെടുത്തുകയുണ്ടായി. കള്ളക്കടത്ത് സ്വര്‍ണം കൊടുവള്ളിയിലെ ചെറുകിട ജ്വല്ലറിക്കാര്‍ വാങ്ങി ആഭരണമാക്കുകയും ചെയ്യും. അവരില്‍ നിന്നാണു മറ്റു ജ്വല്ലറിക്കാര്‍ സ്വർണം വാങ്ങുന്നത്.
https://www.facebook.com/Malayalivartha