മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ .... തലസ്ഥാനത്ത് ദേശീയ പതാക ഉയർത്തുന്നത് മന്ത്രി കടകംപളളി
മലപ്പുറം കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും കളക്ടറ്റേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളക്ടറുടെ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം നിരീക്ഷണത്തിൽ ആയി .
നിരീക്ഷണത്തിലായ സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്യ ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്ക് പകരം സംസ്ഥാനതല സ്വാതന്ത്യദിനാഘോഷത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രനാകും നേതൃത്വം കൊടുക്കുക..... തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തും......
കരിപ്പൂരിലെ അപകട സ്ഥലം മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു. അന്ന് മലപ്പുറം ജില്ലാ കളക്ടറും ഒപ്പമുണ്ടായിരുന്നു.. കരിപ്പൂർ സന്ദർശിച്ച കെ.കെ ശൈലജ, ഇ ചന്ദ്രശേഖരൻ, എ സി മൊയ്തീൻ,കെ.ടി ജലീൽ, സുനിൽകുമാർ, കടന്നപ്പളളി രാമചന്ദ്രൻ എന്നീ മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽപ്പോയിട്ടുണ്ട്
കരിപ്പൂർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണനും കളക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി, ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, ഡിജിപി തുടങ്ങി കരിപ്പൂരിൽ എത്തിയ പ്രമുഖരെല്ലാം കരിപ്പൂർ സന്ദർശിച്ചപ്പോൾ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സന്നിധ്യമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.
കരിപ്പൂർ സന്ദർശന വേളയിൽ മുഖ്യമന്ത്രിക്കൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കർ പി.ശ്രീരാമകൃഷ്ണനും ഉണ്ടായിരുന്നു. എന്നാൽ ഇവർ നിരീക്ഷണത്തിൽ പോകുന്ന കാര്യത്തിൽ രാജ്ഭവനും സ്പീക്കറുടെ ഓഫീസും ഇതുവരെ പ്രതികരിച്ചിട്ടില്ല
താനും ഡ്രൈവറും ആന്റിജെന്‍ പരിശോധനയില്‍ കോവിഡ് 19 നെഗറ്റീവ് ആണെങ്കിലും സ്വയം നിരീക്ഷണത്തില്‍ പോവുകയാണെന്ന് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു.......
കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കളക്ടറുമായും എസ്.പി യു.അബ്ദുൾ കരീമുമായും സമ്പർക്കത്തിൽ വന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നേരത്തേ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. മുൻകരുതലെന്ന നിലയിലാണ് ഡി.ജി.പി നിരീക്ഷണത്തിൽ പ്രവേശിച്ചത്. കരിപ്പൂർ വിമാനദുരത്തിന്റെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ഡി.ജി.പി മലപ്പുറത്തെത്തി ഇരുവരെയും കണ്ടിരുന്നു
പെരിന്തൽമണ്ണ സബ് കളക്ടർ കെ എസ് അഞ്ജു, പെരിന്തൽമണ്ണ എ.സി.പി ഹേമലത, അസിസ്റ്റൻറ് കളക്ടർ വിഷ്ണു ഇവരുടെ സുരക്ഷ ഉദ്യോഗസ്ഥർ, ഡ്രൈവർമാർ തുടങ്ങിയവർക്കും രോഗം സ്ഥിരീകരിച്ചു. ഇവരോട് അടുത്ത് ഇടപഴകിയ ഡി എം ഒ, എ ഡി എം, സബ് കലക്ടർമാർ തുടങ്ങിയവർ നിരീക്ഷണത്തിലാണ്.
കളക്ടറും എസ് പിയും അടക്കമുള്ള ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് എല്ലാം രോഗം സ്ഥിരീകരിച്ചത് ജില്ലയിൽ സമാനതകൾ ഇല്ലാത്ത പ്രതിസന്ധി ആണ് തീർക്കുന്നത്. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും ഉൾപ്പെടെയുള്ളവരും സ്വയം നിരീക്ഷണത്തിൽ പോകുന്നത്.
https://www.facebook.com/Malayalivartha