Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

20 MAY 2024 11:05 AM IST
മലയാളി വാര്‍ത്ത

സോളര്‍ കേസില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് 2013 ല്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധ സമരം രണ്ടാം ദിവസം അവസാനിപ്പിച്ചത് സിപിഎം മുന്‍കൈ എടുത്തിട്ടാണെന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍ വീണ്ടും കേരളം ചർച്ച ചെയ്യുകയാണ്. കൈരളി ടിവി എംഡിയും ഇപ്പോള്‍ രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസ് സമരം തീര്‍ക്കണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയെന്ന വെളിപ്പെടുത്തലാണ് ചര്‍ച്ചയ്ക്കു തിരികൊളുത്തിയത്.വിദേശ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയ മുഖ്യമന്ത്രി ഇതുവരെയായിട്ടും ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ മുൻ ഡിജിപി ടി.പി.സെൻകുമാർ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് .

 

ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ. യൂണിവേഴ്സിറ്റി കോളജ്, സംസ്‌കൃത കോളജ്, ആർട്സ് കോളജ്, മോഡൽ സ്കൂൾ തുടങ്ങിയ സിപിഎമ്മിന്റെ സ്ഥിരം സമരകേന്ദ്രങ്ങളിൽ തന്നെയാണ് സമരക്കാർക്കു വിശ്രമവും ശുചിമുറിയും ഒരുക്കുക. എന്നാൽ, സോളർ സമരം തുടങ്ങുന്നതിനു മുൻപായി സമരകേന്ദ്രങ്ങൾ അടയ്ക്കുകയും കേന്ദ്ര സേനകളെ നിയോഗിക്കുകയും ചെയ്തു. കേരള പൊലീസിന്റെ നെഞ്ചത്തു കയറാൻ വരുന്ന സിപിഎമ്മുകാർ കേന്ദ്ര സേനയെ കണ്ടാൽ ഓടും.ആദ്യദിവസത്തെ സമരം കഴിഞ്ഞു പിറ്റേന്ന് രാവിലെ ഉപയോഗിക്കാൻ ശുചിമുറികൾ ഇല്ലാതെ വന്നു. കോളജുകൾ ഉണ്ടായിരുന്നെങ്കിൽ ഇതു പ്രശ്നമല്ലായിരുന്നു. പൊതുവഴികൾ ശുചിമുറികളാക്കിയപ്പോൾ ജനം സംഘടിച്ച് എതിർത്തു. അപ്പോഴാണ് ജുഡീഷ്യൽ കമ്മിഷൻ ആകാമെന്നു പിടിവള്ളി കിട്ടിയത്.

അങ്ങനെയാണ് സമരം തീർന്നത് എന്നും സെൻകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തു നിന്നും പ്രവര്‍ത്തകരെ തലസ്ഥാനത്ത് എത്തിച്ചു വീറോടെ സിപിഎം തുടങ്ങിയ സമരം പിറ്റേന്നു പിന്‍വലിച്ചത് ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്ന ആക്ഷേപം പാര്‍ട്ടിയിലും എല്‍ഡിഎഫിലും ഉയര്‍ന്നിരുന്നു. പാര്‍ട്ടിയെ വെട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലിനോടു നേതൃത്വം പ്രതികരിച്ചില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം സാധാരണ മാധ്യമങ്ങളെ കാണാറുള്ള സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദന്‍ അതിനു തുനിഞ്ഞില്ല. സമരം അവസാനിപ്പിക്കണമെന്ന് സിപിഎം അങ്ങോട്ടല്ല, യുഡിഎഫ് ഇങ്ങോട്ടാണ് ആവശ്യപ്പെട്ടതെന്ന് ആരോപണങ്ങളോട് ബ്രിട്ടാസ് പ്രതികരിച്ചു.ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആ സമയത്ത് കൈരളി ഓഫിസില്‍ ഉണ്ടായിരുന്ന ചെറിയാന്‍ ഫിലിപ്പിന്റെ ഫോണിലേക്ക് വിളിക്കുകയായിരുന്നു. ഒത്തുതീര്‍പ്പിന് തയാറാകണമെന്ന അദ്ദേഹത്തിന്റെ അഭ്യര്‍ഥന സിപിഎം നേതൃത്വത്തിനു കൈമാറി.

 

തുടര്‍ന്നു പാര്‍ട്ടിയുടെ അറിവോടെ ഉമ്മന്‍ചാണ്ടിയെ കണ്ടപ്പോള്‍ തിരുവഞ്ചൂരും പി.കെ.കുഞ്ഞാലിക്കുട്ടിയും ചെറിയാന്‍ ഫിലിപ്പും ഉണ്ടായിരുന്നുവെന്നും ബ്രിട്ടാസ് പറഞ്ഞു.ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്നു ബ്രിട്ടാസ് തന്നെ ഇങ്ങോട്ടു വിളിക്കുകയാണ് ചെയ്തതെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ എല്ലാവരുമായും ചര്‍ച്ച നടത്തി. ഒരു വ്യാഴവട്ടത്തിനുശേഷം അതു പറഞ്ഞ് ആരെയും തേജോവധം ചെയ്യാന്‍ താനില്ല തിരുവഞ്ചൂര്‍ വ്യക്തമാക്കി.ഇരു വിഭാഗത്തിനും സമരം തീര്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും ആരാണ് മുന്‍കൈ എടുത്തത് എന്നതിനു പ്രസക്തിയില്ലെന്നും അന്ന് ഇടതുപക്ഷത്തായിരുന്ന കെപിസിസി മാധ്യമസമിതി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  (2 hours ago)

മദ്ധ്യപ്രദേശില്‍ സെക്‌സ് റാക്കറ്റ് നടത്തിയ സഹോദരിമാര്‍ അറസ്റ്റില്‍  (2 hours ago)

ഉദയനാപുരത്ത് അമ്മയെയും മകനെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മലപ്പുറത്ത് കഞ്ചാവും എംഡിഎംഎയും കടത്തിയ യുവാവ് പിടിയില്‍  (3 hours ago)

അജിത് പവാറിന്റെ മരണത്തില്‍ വി എസ് ആര്‍ വെഞ്ച്വേഴ്‌സിനെതിരെ DGCA നടപടി  (3 hours ago)

വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മേയറുടെ വസതിയിലേക്ക് യുഡിഎഫ് നൈറ്റ് മാര്‍ച്ച്  (3 hours ago)

മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മോഹന്‍ലാല്‍; 'ഇരുവര്‍' അഭിമുഖത്തിന്റെ ടീസര്‍ പുറത്ത്  (3 hours ago)

വൈറ്റിലയില്‍ വീട്ടമ്മയുടെ കൊലപാതകം: റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍, സുധയുടെ മൃതശരീരം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചിട്ടെങ്കിലും ഉപയോഗിക്കാതെ കിടന്ന ട്രാക്കാണ്  (5 hours ago)

വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്  (5 hours ago)

കൊച്ചി കായലില്‍ കണ്ടെത്തിയത് നവജാത ശിശുവിന്റെ മൃതദേഹം  (5 hours ago)

പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് ഇന്ത്യയും ഇസ്രായേലും  (5 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടിവെള്ളം കിട്ടാതെ രോഗികള്‍ പ്രതിസന്ധിയില്‍  (5 hours ago)

വൈറ്റില സുധാ ബേബിയുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (6 hours ago)

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി  (6 hours ago)

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി  (7 hours ago)

Malayali Vartha Recommends