Widgets Magazine
08
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...


കണ്ണീർക്കാഴ്ചയായി... ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ച് മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട അമ്മയും മകനും മരിച്ചു...


സലീം കുമാറിൻ്റെ വിയോഗം മലയാള ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്‌ടമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത... ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ ജൂൺ 09 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു തരിപ്പണമായി...ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു..?? ആരും ജീവനോടെ ഉണ്ടാകാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തന സംഘം...മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരെയും കണ്ടെത്താനായില്ല...രാജ്യം മുഴുവൻ പ്രാർത്ഥനയിൽ...

20 MAY 2024 09:05 AM IST
മലയാളി വാര്‍ത്ത

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയെ ഇനിയും കണ്ടെത്താനായില്ല. ഇറാൻ പ്രസിഡന്റ് സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റർ തകർന്ന് വീണിരുന്നു. ഇതിന് ശേഷം പ്രസിഡന്റിനെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്. അയൽരാജ്യമായ അസർബൈജാനിൽ നിന്ന് മടങ്ങവേ അതിർത്തിയോടു ചേർന്നുള്ള ജോൽഫ നഗരത്തിലായിരുന്നു അപകടം. മോശം കാലാവസ്ഥയെ തുടർന്ന് പ്രസിഡന്റിന്റെ വിമാനം ഇടിച്ചിറക്കിയെന്ന റിപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നത്. സംഭവത്തിന് പിന്നിൽ അട്ടിമറി സംശയവും ഉയരുന്നുണ്ട്. ഹെലികോപ്ടറിന്റെ അടുത്ത് ആർക്കും എത്താനായിട്ടില്ല. ഇതാണ് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നത്.അസർബൈജാനും ഇറാനും ചേർന്ന് അരാസ് നദിയിൽ നിർമ്മിച്ച മൂന്നാമത്തെ അണക്കെട്ടിന്റെ ഉദ്ഘാടമായിരുന്നു ഞായറാഴ്ച. ഈ ചടങ്ങിൽ അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അൽയേവിനൊപ്പം ഇബ്രാഹിം റൈസി പങ്കെടുത്തിരുന്നു. അതിന് ശേഷമുള്ള മടക്കത്തിലാണ് അപകടം.

 

മോശം കാലാവസ്ഥ മൂലം രക്ഷാപ്രവർത്തകർക്ക് സ്ഥലത്തേക്കെത്താൻ ബുദ്ധിമുട്ടുണ്ട്. കാറ്റിനൊപ്പം ശക്തമായ മഴയും തുടരുകയാണ്. ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനിയുടെ മാനസപുത്രനായാണ് റൈസിയെ അറിയപ്പെടുന്നത്.ഏറ്റവും ഒടുവിലായി ലഭിക്കുന്ന സൂചനകൾ പ്രകാരം ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി സംശയിക്കുന്ന സ്ഥലം കണ്ടെത്തിയതായി അഭ്യൂഹം.രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ആളില്ലാ വിമാനമാണ് അപകടസ്ഥലം കണ്ടെത്തിയതെന്നാണ് വിവരം. അകിൻസി യുഎവി എന്ന ആളില്ലാ വിമാനമാണ്, അപകടസ്ഥലം കണ്ടെത്തിയതെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവർ നൽകിയ വിവരങ്ങൾ ഇറാൻ അധികൃതർ പരിശോധിച്ചു വരികയാണ്. രക്ഷാപ്രവർത്തകർ ഇവിടേക്കു പുറപ്പെട്ടതായും റിപ്പോർട്ടുണ്ട്.

പ്രതികൂല കാലാവസ്ഥ ഉൾപ്പെടെ കടുത്ത വെല്ലുവിളികൾ അതിജീവിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.രക്ഷാപ്രവർത്തനത്തിനിടെ ഒരു പ്രത്യേക പ്രദേശത്തുനിന്ന് വൻതോതിൽ ചൂട് പ്രവഹിക്കുന്നത് കണ്ടെത്തിയതോടെയാണ് അത് അപകടം സംഭവിച്ച സ്ഥലമാണെന്ന അനുമാനത്തിലെത്തിയത്. അതേസമയം, ഈ റിപ്പോർട്ടിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അപകട സ്ഥലം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. മോശം കാലാവസ്ഥ നിമിത്തം ഇതുവരെ രക്ഷാപ്രവർത്തകർക്ക് അപകട സ്ഥലത്ത് എത്താൻ പോലുമായിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.ചില റിപ്പോർട്ടുകളിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി (63) സഞ്ചരിച്ച ഹെലികോപ്‌റ്റർ മോശം കാലാവസ്ഥയിൽ വനപ്രദേശത്ത് തകർന്നുവീണു. വിദേശകാര്യ മന്ത്രി ഹുസൈൻ അമീറാബ്ദുള്ളാഹിയാനും ഉദ്യോഗസ്ഥരും അംഗരക്ഷകരും ഈസ്റ്റ് അസർബൈജാൻ ഗവർണറും ഒപ്പമുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.

 

ഇവർ സുരക്ഷിതരാണോ എന്ന് അറിവായിട്ടില്ല. ഇറാൻ വാർത്ത ഏജൻസിയോ (ഇർന) ദേശീയ ടെലിവിഷനോ ഇവരുടെ സ്ഥിതിയെപ്പറ്റി മിണ്ടിയിട്ടില്ല. അതേസമയം, രാജ്യത്തെ തീവ്രഗ്രൂപ്പുകൾ പ്രസിഡന്റിനായി പ്രാർത്ഥിക്കണമെന്ന് ആഹ്വാനംചെയ്തു.ഇതിനിടെ സഹായത്തിനായി റഷ്യ 47 റെസ്‌ക്യൂ സ്പെഷ്യലിസ്റ്റുകളെയും ഒരു ഹെലിക്കോപ്റ്റും അയക്കുന്നുണ്ടെന്ന് റഷ്യൻ അടിയന്തര സാഹചര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. പ്രസിഡന്റിനു വേണ്ടി പ്രാർത്ഥിക്കാൻ ഇറാനികളോട് അഭ്യർത്ഥിച്ചിരിക്കുകയാണ് വാർത്താ ഏജൻസിയായ ഫാർസ്. അപകടവിവരം ഇറാൻ ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദി സ്ഥിരീകരിച്ചു. അതേസമയം അപകട സ്ഥലത്തു നിന്നു ലഭിക്കുന്ന വിവരങ്ങൾ ആശങ്കാജനകമാണെന്നാണ് സൂചനകൾ. അതീവ ജാഗ്രതയിലാണ് ഇറാൻ. ഇസ്രയേലുമായി ഇറാൻ സംഘർഷത്തിലാണ്. അതുകൊണ്ട് തന്നെ ഈ അപകടം പല തരത്തിലെ ചിന്തകൾക്ക് കാരണമാകുന്നുണ്ട്. പശ്ചിമേഷ്യയെ ആകെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ ഹെലികോപ്ടർ അപകടം.ഹെലിക്കോപ്റ്ററിന്റെ സിഗ്‌നൽ ലഭിച്ചതായി റിപ്പോർട്ടുകൾ വന്നെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടുത്താണ് ഹെലികോപ്റ്റർ ഇറക്കിയതെന്നും വിവരങ്ങളുണ്ട്.

 

കാൽനടയായി മാത്രമേ ഇവിടേക്ക് എത്താൻ സാധിക്കുകയുള്ളൂ. കനത്തമഴയിലാണ് രക്ഷാപ്രവർത്തകർ അങ്ങോട്ടേക്ക് സഞ്ചരിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല.ഇറാൻ സൈന്യത്തിന്റെ പക്കലുള്ള പല വിമാനങ്ങളും ഹെലികോപ്റ്ററുകളും കാലഹരണപ്പെട്ടതാണ്. മധ്യപൂർവദേശ മേഖലയിൽ പ്രധാന ശക്തിയാണ് ഇറാൻ. ഇസ്രയേലിനെതിരെ പോരാടുന്ന ഗസ്സയിലെ ഹമാസിനും ലബനനിലെ ഹിസ്ബുല്ലയ്ക്കും ഇറാൻ ശക്തമായ പിന്തുണയാണു നൽകുന്നത്. ഇതെല്ലാം ഈ ഹെലികോപ്ടർ അപകടത്തിന് പല തലങ്ങൾ നൽകുന്നു.ഇറാൻ–അസർബൈജാൻ അതിർത്തിയിൽ അണക്കെട്ട് ഉദ്ഘാടനത്തിനുശേഷം ഹെലികോപ്റ്ററിൽ മടങ്ങുന്നതിനിടെയാണ് വിദൂര വനമേഖലയിൽപ്പെട്ട് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉൾപ്പെടെയുള്ളവരെ കാണാതായത്. പ്രസിഡന്റ് റെയ്സിക്കൊപ്പം വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാനും അപകടത്തിൽപ്പെട്ടിട്ടുണ്ട്. രാജ്യമാകെ ഇബ്രാഹിം റെയ്സിക്കായി പ്രാർഥനയിലാണ്. 13 മണിക്കൂർ പിന്നിട്ടിട്ടും റെയ്സിയെ കണ്ടെത്താൻ കഴിയാത്തത് ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്.

ക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സൗദിയുടെയും സഹായം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കി. വിവിധ പ്രദേശങ്ങളിലായി നാൽപതിലേറെ സംഘങ്ങളാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. ‌ഇറാനിലെ ഈസ്റ്റ് അസർബൈജാൻ പ്രവിശ്യയിൽ ജോൾഫയ്ക്കടുത്തു വനമേഖലയിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കേണ്ടിവന്നുവെന്നും വിവരമുണ്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.രാജ്യമാകെ ഇബ്രാഹിം റെയ്സിക്കായി പ്രാർഥനയിലാണ്. ഇതിന്റെ വിവിധ ദൃശ്യങ്ങൾ പുറത്തുവന്നു. 12 മണിക്കൂർ പിന്നിട്ടിട്ടും റെയ്സിയെ കണ്ടെത്താൻ കഴിയാത്തത് ആശങ്കയ്ക്ക് വഴിവച്ചിട്ടുണ്ട്. കനത്തമഴയിലാണ് രക്ഷാപ്രവർത്തകർ അങ്ങോട്ടേക്ക് സഞ്ചരിക്കുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല.

 

ജുഡീഷ്യറിയുടെ തലവനായിരിക്കെ 2021ൽ ഇറാൻ പ്രസിഡന്റായ റെയ്സി, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വത്സലശിഷ്യനും അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്നുവരെ കരുതപ്പെടുന്ന കരുത്തുറ്റ നേതാവുമാണ്. ആണവ വിഷയത്തിൽ പാശ്ചാത്യ ഉപരോധങ്ങൾ നേരിടുന്ന ഇറാൻ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ പുതിയവ വാങ്ങുന്നതിനും അവയുടെ അറ്റകുറ്റപ്പണിക്കുള്ള ഭാഗങ്ങൾ സംഘടിപ്പിക്കുന്നതിനും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഇറാൻ സൈന്യത്തിന്റെ പക്കലുള്ള പല വിമാനങ്ങളും ഹെലികോപ്റ്ററുകളും കാലഹരണപ്പെട്ടതാണ്.ഗാസ യുദ്ധംമൂലം കലുഷിതമായ മധ്യപൂർവദേശ മേഖലയിൽ പ്രധാന ശക്തിയാണ് ഇറാൻ. ഇസ്രയേലിനെതിരെ പോരാടുന്ന ഗാസയിലെ ഹമാസിനും ലബനനിലെ ഹിസ്ബുല്ലയ്ക്കും ഇറാൻ ശക്തമായ പിന്തുണയാണു നൽകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയ് സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ വീഴുമെന്ന ഡി എം കെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ വാദത്തെ തള്ളി സി പി എം  (1 hour ago)

താമരശ്ശേരി ചുരത്തിലെ റോഡില്‍ നിന്ന് യുവാവിന് പെരുമ്പാമ്പിന്റെ കടിയേറ്റു  (1 hour ago)

മോഷണം ആരോപിച്ച് യുവാക്കളെ നഗ്‌നരാക്കി കെട്ടിയിട്ട് മര്‍ദിച്ച് ആള്‍ക്കൂട്ടം  (1 hour ago)

അച്ഛനെയും സഹോദരിയെയും കൊലപ്പെടുത്തി പതിനാറുകാരന്‍  (2 hours ago)

കാര്യവട്ടത്ത് അമ്പതുവയസ്സുകാരന്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍  (2 hours ago)

മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു  (4 hours ago)

കൊറോണയ്ക്ക് ശേഷം അടുത്തത് !! വാക്സിൻ പോലുമില്ല.. എമിറേറ്റ്സും ഫ്ലൈദുബായും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു യുഎഇയിൽ യാത്രാ നിയന്ത്രണം  (4 hours ago)

ഗൾഫിനെ തൊടുവോടാ .... ഇറാന്റെ റഡാറിനിട്ട് പൊട്ടിച്ച് US ലക്ഷ്യം ബാബ് അൽ മന്ദബ് പന്ത് ട്രംപിന്റെ കോർട്ടിൽ... വരും മണിക്കൂറിൽ സംഭവിക്കുന്നത് !  (4 hours ago)

കൊടും മഴ അലർട്ട് മാറി മറിഞ്ഞു ...! മഴ മേഘം പൊട്ടി..! അടുത്ത മണിക്കൂർ..!  (4 hours ago)

നിനക്കൊക്കെ എന്താടാ വേണ്ടത് അടങ്ങടാ ചന്തു..സലീമിന്റെ പട്ടടയ്ക്ക് അടുത്ത് അടിപൊട്ടി ചെറുക്കൻ കഞ്ചാവ് ചങ്ങലയ്ക്ക് ഇടണമെന്ന്  (4 hours ago)

ഭ്രാന്ത് പിടിച്ച് വിജയൻ വീണയ്ക്ക് പകരം ഞാൻ ജയിലിൽ കിടക്കുമെന്ന് ED അടിച്ചവന്മാരെ ഒറ്റി  (4 hours ago)

എന്റെ അസ്ഥി ആരും തോണ്ടി എടുക്കണ്ട.... മരിക്കും മുന്നേ സലീമിന്റെ ഒറ്റ ആഗ്രഹം...! മതപരമായ ചടങ്ങുകൾ ഇല്ല  (4 hours ago)

എന്റെ അസ്ഥി ആരും തോണ്ടി എടുക്കണ്ട.... മരിക്കും മുന്നേ സലീമിന്റെ ഒറ്റ ആഗ്രഹം...! മതപരമായ ചടങ്ങുകൾ ഇല്ല  (4 hours ago)

മുഖം വീങ്ങി ചുണ്ടുകൾ തടിച്ചു സലീമിന്റെ മുഖം അവസാനം ഇങ്ങനെ..ആ വ്യാജ വൈദ്യ ചികിത്സയും, മരണ കാരണം ഇതാണ്.  (4 hours ago)

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍  (5 hours ago)

Malayali Vartha Recommends