സന്ദീപ് നായരുടെ കൂട്ടാളിയെ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കമെന്ന് റിപ്പോർട്ടുകൾ; വമ്പന്മാരെ പുറത്ത് ചാടിക്കാൻ അവസാന അടവും പുറത്തെടുത്ത് അന്വേഷണസംഘം! നിർണായ നീക്കങ്ങൾ ഇങ്ങനെ.....
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ സഹായിച്ചെന്ന് കണ്ടെത്തിയ പൊലീസ് സംഘടനാ നേതാവ് ജിചന്ദ്രശേഖരന്‍ നായരെ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്.ഐയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ ജി. ചന്ദ്രശേഖരന്‍ നായര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്.
ബന്ധുവായ സ്വര്‍ണക്കടത്ത് പ്രതി സന്ദീപ് നായരുമായി ചന്ദ്രശേഖരന് നല്ല അടുപ്പമുണ്ട്. പക്ഷെ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്നറിയാന്‍ വിശദ അന്വേഷണം വേണം. മദ്യപിച്ച് വാഹനമോടിച്ച കേസില്‍ സന്ദീപിനെ പൊലീസ് പിടികൂടിയപ്പോള്‍ ജാമ്യത്തിലിറക്കാനും ആഡംബരവാഹനം തിരിച്ചുകിട്ടാനും ചന്ദ്രശേഖരന്‍ നിയമവിരുദ്ധമായി ഇടപെട്ടിരുന്നു. ഇതില്‍ നടപടിയെടുക്കണം. ഇതായിരുന്നു ഡി.ഐ.ജിയുടെ ശുപാര്‍ശ. ഡി.ഐ.ജിയുടെ നടപടിയും തുടരന്വേഷണവും ശുപാര്‍ശ ചെയ്തുള്ള അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം കമ്മീഷ്ണര്‍ മടക്കി നല്‍കിയെന്നാണ് വിവരം. തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്.ഐയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ ജി. ചന്ദ്രശേഖരന്‍ നായര്‍ക്കെതിരെയായിരുന്നു ഡി.ഐ.ജിയുടെ കണ്ടെത്തല്‍.
നടപടിയെടുക്കാന്‍ ഡി.ജി.പിയും നിര്‍ദേശിച്ച ശേഷമാണ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് കമ്മീഷ്ണര്‍ നിലപാടെടുത്തത്. റിപ്പോര്‍ട്ട് വായിച്ച ഡി.ജി.പി ആവശ്യമായ നടപടി എടുക്കുക എന്ന് മാത്രം എഴുതി തിരുവനന്തപുരം കമ്മീഷ്ണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായക്ക് കൈമാറി. പക്ഷെ കമ്മീഷ്ണര്‍ റിപ്പോര്‍ട്ട് തയാറാക്കിയ ഡി.ഐ.ജിക്ക് തന്നെ മടക്കി നല്‍കുകയാണ് ചെയ്തത്. വാചകങ്ങളില്‍ വ്യക്തതയില്ലന്നും മാറ്റി എഴുതണമെന്നുമാണ് കമ്മീഷ്ണറുടെ നിലപാട്.
അതേസമയം എൻഐഎയിൽ വിശ്വാസമെന്ന് സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ നേരത്തെ പറഞ്ഞിരുന്നു.. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സന്ദീപ് നായരെ തിരുവനന്തപുരത്തെ ഹെതർ ഫ്‌ളാറ്റിൽ എത്തിച്ച് തെളിവെടു നടത്തിയിരുന്നു.. സ്വപ്‌ന സുരേഷ് വാടകയ്ക്ക് താമസിച്ച മരുതംകുഴിയിലെ ഫ്‌ളാറ്റിലും അരുവിക്കരയിലെ വീട്ടിലും തെളിവെടുപ്പ് നടത്തിയിരുന്നു.
സന്ദീപ് നായരുടെ സ്ഥാപനത്തിലും കസ്റ്റംസ് റെയ്ഡ് ഉണ്ടായിരുന്നു. നെടുമങ്ങാടുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലാണ് കസ്റ്റംസ് റെയ്ഡ് നടത്തിയത്ത്. അന്ന് നിർണായക തെളിവുകൾ പിടിച്ചെടുത്തുവെന്നായിരുന്നു വിവരം.
https://www.facebook.com/Malayalivartha