'പെട്ടിമുടിയിൽ കാണാതായ അവസാന ആളെയും കണ്ടെത്തും വരെ തെരച്ചില്‍ തുടരും....' കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പുഴയോരങ്ങള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ തുടരുന്നത്, പ്രഖ്യാപനവുമായി ജില്ലാ ഭരണകൂടം
ഇടുക്കി പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽകാണാതായ അവസാന ആളെയും കണ്ടെത്തും വരെ തിരച്ചില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പുഴയോരങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവിൽ തിരച്ചില്‍ തുടരുന്നത്. അതോടൊപ്പം തന്നെ എല്ലാവരുടെയും സഹകരണത്തോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നതെന്നും അവർ അറിയിക്കുകയുണ്ടായി.
ഇടുക്കി പെട്ടിമുടിയിൽ ഇന്ന് നടത്തിയ തിരച്ചിലില്‍ കാണാതായ രണ്ടു മൃതദേഹം കൂടി കണ്ടെത്തി. ചിന്നത്തായ് (62), മുത്തുലക്ഷ്മി (25) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
അതേസമയം ആഗസ്റ്റ് 5നാണ് ഇടുക്കി രാജമലക്കടുത്ത് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പെട്ടിമുടി തോട്ടം മേഖലയില്‍ വന്‍ മണ്ണിടിച്ചിലുണ്ടായത്. കണ്ണൻ ദേവൻ പ്ലാന്‍റേഷനിലെ പെട്ടിമുടി സെറ്റില്‍മെൻറിൽ സ്ഥിതി ചെയ്യുന്ന ലയങ്ങള്‍ക്ക് മുകളിലേക്കായിരുന്നു മണ്ണിടിഞ്ഞു വീണത്. ഇതേതുടർന്ന് 20 വീടുകളുള്ള നാല് ലയങ്ങൾ പൂർണമായും ഒലിച്ചുപോയിരുന്നു. 80തോളം തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിലാണ് ദുരന്തമുണ്ടായത് തന്നെ.
ഇടമലക്കുടിയുടെ പ്രവേശന കവാടമാണ് പെട്ടിമുടി എന്നത്. മൂന്നുവശങ്ങളും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പെട്ടിമുടിയിൽ ഫോൺ ബന്ധം നിലച്ചിട്ട് മാസങ്ങളായിരിക്കുകയാണ്. കാലവർഷം ശക്തി പ്രാപിച്ചതിനെ തുടർന്ന് പെരിയവരൈ പാലം തകർന്നതിനാൽ ഫയർഫോഴ്സിനടക്കം എത്തിപ്പെടാൻ തടസ്സം നേരിട്ടിരുന്നു.
https://www.facebook.com/Malayalivartha