Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

അമ്പമ്പോ എന്തൊരു ലോകം... കേരളത്തിലെ അന്യദേശ തൊഴിലാളികളുടെ കണക്കും കുറ്റവാളികളുടെ കണക്കും കണ്ട് ഞെട്ടി അജിത് ഡോവല്‍; സംസ്ഥാനത്താകെ 34 ലക്ഷം അതിഥി തൊഴിലാളികള്‍ ഉണ്ടത്രെ; കൂലിത്തല്ല് മുതല്‍ അല്‍ഖായിദ വരെയുള്ളവരും; നാട്ടില്‍ കേസില്‍ പെടുമ്പോഴുള്ള ഇടത്താവളമായും കേരളം മാറുന്നു

20 SEPTEMBER 2020 08:48 AM IST
മലയാളി വാര്‍ത്ത

കേരളം അതിഥി തൊഴിലാളികളുടെ സ്വപ്ന ഭൂമിയാണ്. ആര്‍ക്കും ഒരു ശല്യ വുമില്ലാതെ വാര്‍ക്കപ്പണിയും ചെയ്ത് നടക്കുന്നവരെ മലയാളികള്‍ മാടി വിളിച്ചതോടെ അവര്‍ വളര്‍ന്നു. ഇപ്പോള്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച് സംസ്ഥാനത്താകെ 34.85 ലക്ഷം അതിഥി തൊഴിലാളികളാണുള്ളത്. ഇവരുടെ ബാഹ്യ പശ്ചാത്തലം അന്വേഷിച്ചപ്പോള്‍ രാജ്യ സുരക്ഷ ഉപദേഷാടാവ് സാക്ഷാല്‍ അജിത് ഡോവല്‍ പോലും ഞെട്ടി. എണ്ണം ഇത്രയധികം ഉണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള പല വിവരങ്ങളും ലഭ്യമല്ല. മലയാളികള്‍ക്ക് വിയര്‍പ്പിന്റെ അസുഖം ഉണ്ടായി ഗള്‍ഫില്‍ അലഞ്ഞ് തിരിഞ്ഞപ്പോഴാണ് അന്യദേശ തൊഴിലാളികളുടെ ഗള്‍ഫായി കേരളം മാറിയത്. അവര്‍ക്കിവിടം സ്വപ്ന ഭൂമിയാണ്. പലരും കുടുംബ സമേതമാണ് പോകുന്നത്. നമ്മള്‍ ബന്ധുക്കളെ ഗള്‍ഫില്‍ കൊണ്ടു പോകുന്നതു പോലെയാണ് അവരും ചെയ്യുന്നത്. നാട്ടില്‍ പണിയില്ലാതെ അലഞ്ഞ് അടിപിടിയിലൊക്കെ പെടുന്നവരെ കേസില്‍ നിന്നും ഊരാനായി ഇങ്ങോട്ട് കൊണ്ടു വരുന്നവരും ചെറുതല്ല. കേരളത്തില്‍ ഒറ്റപ്പെട്ട കൊലയോ മറ്റോ ഉണ്ടാകുമ്പോള്‍ മാത്രം ഇവരെപ്പറ്റി ചര്‍ച്ചയാകും. ഇവരില്‍ ബഹുഭൂരിപക്ഷവും സാധുക്കളാണ്. എന്നാല്‍ കൂലിത്തല്ലുകാര്‍ മുതല്‍ അല്‍ഖായിദ വരെയുള്ളവരുമുണ്ട്.

ഈ ലോക് ഡൗണ്‍ കാലത്താണ് അതിഥി തൊഴിലാളികളെ മലയാളികള്‍ കൂട്ടമായി കണ്ടത്. അവസാനം അവരെ ഒതുക്കാന്‍ ചപ്പാത്തിയും ഉരുളന്‍ കിഴങ്ങും തന്നെ വേണ്ടി വന്നു. 35 ലക്ഷത്തോളമുള്ള അതിഥി തൊഴിലാളികളില്‍ ലോക്ഡൗണ്‍ കാലത്ത് കുറേപ്പേര്‍ നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്. പിന്നീട് കുറേപ്പേര്‍ മടങ്ങിയെത്തുകയും ചെയ്തു. ഇവരില്‍ ആവാസ് കാര്‍ഡുകള്‍പോലും എല്ലാവരിലേക്കും എത്തിയിട്ടില്ല. എറണാകുളത്ത് ആറുലക്ഷം അതിഥി തൊഴിലാളികളുള്ളതില്‍ 23 ശതമാനത്തിനുമാത്രമാണ് കാര്‍ഡുള്ളത്.

മാവോവാദി നേതാവ് മല്ലരാജ റെഡ്ഡിയെ എട്ടുകൊല്ലംമുമ്പ് പെരുമ്പാവൂരില്‍നിന്നാണ് പോലീസ് അറസ്റ്റുചെയ്തത്. കാഞ്ഞിരക്കാട്ടെ ഒരു വാടകവീട്ടില്‍ മാസങ്ങളായി താമസിച്ചുവരികയായിരുന്നു റെഡ്ഡി. ഇയാള്‍ കരിങ്കല്‍ ക്വാറിയില്‍ ജോലിയും ചെയ്തിരുന്നു.

താമസസ്ഥലത്തുനിന്ന് മാവോവാദി സംഘടനകളുടെ ലഘുലേഖകള്‍ പിടിച്ചെടുത്തു. അയല്‍വാസികളോ ലോക്കല്‍ പോലീസോ റെഡ്ഢിയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. പെരുമ്പാവൂരിലെത്തുന്ന ഇതര സംസ്ഥാനക്കാരില്‍ രേഖകളില്ലാത്ത ബംഗ്‌ളാദേശികള്‍ ധാരാളമുണ്ട്. സൂചന കിട്ടിയാല്‍ പോലീസെത്തി കസ്റ്റഡിയിലെടുക്കും. ഇവരെ ജാമ്യത്തിലെടുക്കാന്‍ ആരും വരാറില്ല. കുറച്ചുനാള്‍ കഴിഞ്ഞ് നാട്ടിലേക്കു പറഞ്ഞയക്കും. ഇതാണു പതിവ്. ഇപ്പോള്‍ പോലീസ് പരിശോധന അയഞ്ഞമട്ടാണ്.

അയല്‍രാജ്യത്തുനിന്ന് ബ്രഹ്മപുത്ര താണ്ടി മുര്‍ഷിദാബാദിലെത്തിയ ശേഷമാണ് കേരളത്തിലേക്കുള്ള റെയില്‍ മാര്‍ഗം തേടുന്നത്. മുര്‍ഷിദാബാദിലും മറ്റും ചെറിയ കൈക്കൂലി നല്‍കി സംഘടിപ്പിക്കുന്ന വില്ലേജ് ഓഫീസില്‍നിന്നുള്ള രേഖയാണ് കൈയിലുണ്ടാവുക. ഇവിടെ എത്തിയാല്‍ പ്ലൈവുഡ് കമ്പനികളിലോ ക്വാറികളിലോ കഴിയുന്നു.

കഴിഞ്ഞദിവസം പിടിയിലായ അല്‍ ഖ്വയ്ദ ഭീകരവാദി കുടുംബസമേതം മാസങ്ങളായി മുടിക്കല്ലില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. ഇയാള്‍ ഇവിടെ തൊഴിലും ചെയ്തിരുന്നു. രാജ്യംവിട്ട് പോരണമെങ്കില്‍ രേഖകള്‍ വേണമെന്നുപോലും അറിയാത്തവരാണ് പലരും. തൊഴിലില്ലായ്മ രൂക്ഷമാവുമ്പോള്‍ ഇവര്‍ എന്തിനും തയ്യാറാവുന്നു.

ഭീകരവാദബന്ധമുള്ള ചിലരെങ്കിലും സുരക്ഷിതതാമസത്തിനായി കേരളം തിരഞ്ഞെടുക്കുന്നുവെന്ന് പോലീസ്. മറ്റു സംസ്ഥാനങ്ങില്‍ നിന്നെത്തിയവരില്‍ സംശയമുണര്‍ത്തുന്ന ചിലരെക്കുറിച്ച് കേന്ദ്ര ഏജന്‍സികളെയും ബന്ധപ്പെട്ട സംസ്ഥാനങ്ങളെയും അറിയിച്ചിരുന്നു. കേരളത്തിനു പുറത്തു പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കേരളത്തിലെത്തി നിശ്ശബ്ദരായി താമസിക്കുകയും ചെയ്യുകയാണ് ഇവരുടെ രീതി. അതിനാല്‍ തന്നെ ഇക്കൂട്ടരെ പിടികൂടാനും കഴിയില്ല. എന്തായാലും എന്‍ഐഎയുടെ ഇന്നലത്തെ അറസ്റ്റോടെ കേരളം കൂടുതല്‍ ജാഗ്രതയിലാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ പി ശങ്കർദാസ് അറസ്റ്റിൽ.... ശങ്കർദാസിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ടായിരുന്നു  (16 minutes ago)

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (7 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (7 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (7 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (7 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (9 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (9 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (10 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (10 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (10 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (10 hours ago)

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (11 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (11 hours ago)

Malayali Vartha Recommends