Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇത്രയും പ്രതീക്ഷിച്ചില്ല... പോലീസ് കേസെടുക്കാത്തതിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് മര്‍ദിച്ച സംഭവം ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം; യൂട്യൂബ് ചാനല്‍ വഴി നടത്തിയ പരാമര്‍ശം തെളിഞ്ഞാല്‍ ലഭിക്കുന്നത് വെറും മൂന്ന് വര്‍ഷം മാത്രം; പൊട്ടിക്കരഞ്ഞ് ഭാഗ്യ ലക്ഷ്മിയും ദിയ സനയും

28 SEPTEMBER 2020 07:55 AM IST
മലയാളി വാര്‍ത്ത

എത്ര കുറ്റം ചെയ്തവര്‍ക്കെതിരായും നിയമം മറികടന്ന് പ്രവര്‍ത്തിച്ചാല്‍ എന്തുണ്ടാകുമെന്ന് കാണുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അതേസമയം, വിജയ് പി. നായര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇരു കൂട്ടര്‍ക്കുമെതിരെ സിറ്റി പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

നിയമമനുസരിച്ച് വീട്ടില്‍ കയറി തല്ലിയാല്‍ വലിയ കുറ്റമാണ് ചെയ്യുന്നത്. താമസസ്ഥലത്ത് അതിക്രമിച്ചു കയറി മര്‍ദ്ദിച്ച സംഭവം ഇന്ത്യന്‍ ശിക്ഷാ നിയമം 452 വകുപ്പ് പ്രകാരം ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചില്ലെങ്കിലും പൊലീസിന് കേസെടുക്കാം. യൂട്യൂബ് ചാനല്‍ വഴി നടത്തിയ പരാമര്‍ശങ്ങളും കുറ്റകരമാണ്. ഐ.ടി ആക്ടിലെ സെക്ഷന്‍ 67 പ്രകാരം മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാം.

വല്ലാത്തൊരു ട്വിസ്റ്റാണ് സംഭവത്തില്‍ ഉണ്ടായത്. സോഷ്യല്‍ മീഡിയ തന്നെ രണ്ടുകൂട്ടരുടേയും പക്ഷം പിടിച്ചിരിക്കുകയാണ്. ഒരു കൂട്ടര്‍ ഭാഗ്യലക്ഷ്മി തല്ലിയത് ശരിയെന്ന് പറയുമ്പോള്‍ മറുകൂട്ടര്‍ ഇവര്‍ നടത്തിയ തെറിവിളികളും അക്രവും ശരിയല്ലെന്നാണ് പറയുന്നത്. ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചാ വേളയില്‍ ഭാഗ്യ ലക്ഷ്മിയും ദിയ സനയും പൊട്ടിക്കരഞ്ഞു. സുഗതകുമാരി ലൈവില്‍ വന്ന് ഈ സംഭവത്തെ ശക്തമായി അപലപിച്ചപ്പോഴാണ് ഇരുവരും പൊട്ടിക്കരഞ്ഞത്. ദിയ സന കുറേനേരം തിരിഞ്ഞിരുന്ന് ഏങ്ങിയേങ്ങി കരഞ്ഞു. ഇതോടെ ചാനല്‍ അവതാരകനായ വിനു വി ജോണിനും സങ്കടം വന്നു.

അതിക്രമിച്ച് കയറല്‍, മര്‍ദ്ദനം തുടങ്ങിയ ജാമ്യം കിട്ടാത്ത കുറ്റങ്ങള്‍ ചുമത്തിയാണ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. താമസസ്ഥലത്ത് അതിക്രമിച്ചുകയറി ദേഹോപദ്രവം ഏല്‍പിക്കുകയും ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ മോഷ്ടിച്ചു കൊണ്ടു പോവുകയും ചെയ്‌തെന്ന വിജയ് പി. നായരുടെ പരാതിയിലാണ് നടപടി. ലാപ്‌ടോപും മൊബൈലും പിടിച്ചെടുത്തതിന് മോഷണക്കുറ്റവും ചുമത്തി.

കൈയേറ്റത്തിനു പിന്നാലെ മാപ്പ് പറയുകയും പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്ത വിജയ് പി.നായര്‍ ശനിയാഴ്ച രാത്രി നിലപാട് മാറ്റി പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ മ്യൂസിയം, തമ്പാനൂര്‍ സ്‌റ്റേഷനുകളിലായി രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. യൂട്യൂബ് ചാനലിലൂടെ സംവിധായകന്‍ ശാന്തിവിള ദിനേശ് തന്നെ അപകീര്‍ത്തിപ്പെടുത്തിയതായി കാണിച്ച് ഭാഗ്യലക്ഷ്മി ഡി.ജി.പിക്ക് നല്‍കിയ പരാതിയിലും മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ടാണ് വിജയ് പി. നായരുടെ ഓഫീസിലെത്തി ഭാഗ്യലക്ഷ്മിയും സംഘവും ഇയാളെ കൈയേറ്റം ചെയ്തത്. ഇയാളുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ച സംഘം സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതിനു മാപ്പുപറയിപ്പിക്കുകയും ചെയ്തു. കേസന്വേഷണം നടക്കുകയാണെന്നും തെളിവുകള്‍ ശേഖരിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കുമെന്നും തമ്പാനൂര്‍ സി.ഐ പറഞ്ഞു.

ഗൗരവമേറിയ വകുപ്പുകള്‍ ചുമത്തുന്ന കാര്യവും അതിനുശേഷമേ പരിഗണിക്കാനാവൂ എന്നും മ്യൂസിയം പൊലീസ് വ്യക്തമാക്കി. അതേസമയം നിയമം കുറ്റവാളികള്‍ക്ക് ഒപ്പമെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. ജയിലില്‍ പോകേണ്ടി വന്നാല്‍ അന്തസായി പോകുമെന്നും ഇവിടത്തെ നിയമം കുറ്റവാളികള്‍ക്കൊപ്പമാണെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. സ്ത്രീകള്‍ക്കെതിരെ വ്യക്തമായ സൂചന നല്‍കി ലൈംഗിക അധിക്ഷേപം നടത്തുന്നതാണ് വിജയ് പി. നായര്‍ ഒരു മാസം മുന്‍പ് പ്രസിദ്ധീകരിച്ച വീഡിയോ. അതിനെതിരെ കഴിഞ്ഞ മാസം 26ന് രാവിലെ ശ്രീലക്ഷ്മി തിരുവനന്തപുരം സിറ്റി സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടിക്കായി കൈമാറിയത് കൈയേറ്റ സംഭവത്തിനുശേഷമെന്നാണ് ആരോപണം.

അതേസമയം ശക്തമായ തെളിവുള്ള ഏഴ് വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന കേസ് എത്രനാള്‍ കൊണ്ട് പോകുമെന്ന് കണ്ടറിയണം. സൈബര്‍ കുറ്റത്തിന് വിജയ് പി നായര്‍ പെട്ടെന്ന് ഊരുകയും ചെയ്യും. ഇതോടെ പല കേസുകളേയും പോലെ ഇതും കോമ്പ്രമൈസിലേക്ക് പോകുമോന്ന് കണ്ടറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (10 minutes ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (18 minutes ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (2 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (2 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (3 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (3 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (4 hours ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (4 hours ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (5 hours ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (5 hours ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (5 hours ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (5 hours ago)

Malayali Vartha Recommends