വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതി ക്രമക്കേടിലെ സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സർക്കാർ; സംസ്ഥാന സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതിയിൽ വാദിക്കാൻ എത്തിയത് വമ്പൻ

ലൈഫ് ഭവന പദ്ധതി ക്രമക്കേടിലെ സിബിഐ അന്വേഷണത്തിന് എതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ നൽകിയ ഹര്‍ജിയില്‍, സംസ്ഥാന സര്‍ക്കാരിനു വേണ്ടി സുപ്രീം കോടതി അഭിഭാഷകന്‍ ഹാജരാകുവാൻ ഒരുങ്ങുകയാണ് . സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ എഎസ്ജിയുമായ കെ.വി.വിശ്വനാഥനാണ് ഹാജരാവുന്നത് . ഡൽഹിയിൽനിന്ന് വിഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാവുന്നത് .ലൈഫ് ഇടപാടിൽ സിബിഐ റജിസ്റ്റർ ചെയ്‌ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വിദേശ സഹായം വാങ്ങുന്നതിനു വിലക്കുള്ള കമ്പനികളല്ല യൂണിടാക്കും സെയ്ൻ വെഞ്ചേഴ്സും എന്ന വാദം ഉയര്‍ത്തിയാകും സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുക. സിബിഐയുടെ എഫ്ഐആർ നിയമവിരുദ്ധവും നിയമത്തിന്റെ ദുരുപയോഗവുമാണെന്നു സർക്കാർ വ്യക്തമാക്കി .
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്റെ പദ്ധയുമായി ബന്ധപ്പെട്ട് വിജിലൻസ് കേസെടുത്തിരുന്നു . ആരെയും പ്രതിചേർത്തിട്ടില്ല. വിജിലൻസിന്റെ തിരുവനന്തപുരം പൂജപ്പുരയിലെ സ്പെഷല്‍ യൂണിറ്റ് ഒന്നാണ് കേസെടുത്തത്. വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപിക്കുകയും ചെയ്തു .കോട്ടയം വിജിലൻസ് എസ്പി വി.ജി.വിനോദ് കുമാറിനാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല. ലൈഫ് മിഷനും റെഡ് ക്രസന്റുമായുള്ള കരാർ, യൂണിടാക് കമ്പനി എങ്ങനെ കരാറിന്റെ ഭാഗമായി, കമ്മിഷനായി എത്ര രൂപ നൽകി, കരാറിൽ സ്വർണക്കടത്തു കേസിലെ പ്രതികളുടെ പങ്ക് തുടങ്ങിയ കാര്യങ്ങളാണ് വിജിലൻസ് പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha



























