ഐടി വകുപ്പിൽ ചട്ടങ്ങൾ പാലിക്കാതെയും സുതാര്യമല്ലാതെയും കരാർ നിയമനങ്ങൾ നടത്തിയതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ
ഐടി വകുപ്പിലെ ചട്ട ലംഘനങ്ങളും സുതാര്യമല്ലാത്ത അവസ്ഥയുമൊക്കെ സ്വർണ്ണ കടത്ത് കേസ് പുറത്ത് വന്നതോടെ ഏവരും അറിഞ്ഞതാണ് . ഐടി വകുപ്പിൽ ചട്ടങ്ങൾ പാലിക്കാതെയും സുതാര്യമല്ലാതെയും കരാർ നിയമനങ്ങൾ നടത്തിയതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് . അന്തിമ റിപ്പോർട്ട് അടുത്ത മാസം പകുതിയോടെ ധനകാര്യ സെക്രട്ടറിക്കു സമർപ്പിക്കുവാൻ ഒരുങ്ങുകയാണ് .ഐടി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ വ്യക്തികളെ നിയമിക്കുന്നതിനു സർക്കാർ ഇറക്കിയ മുൻ ഉത്തരവുകളിലെ നിർദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ധനകാര്യപരിശോധനാ വിഭാഗത്തിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിരിക്കുകയാണ് . സ്ഥാപന മേധാവികളുടെ താൽപര്യത്തിനനുസരിച്ചായിരുന്നു നിയമനങ്ങൾ നടന്നത് . പരീക്ഷയും അഭിമുഖങ്ങളും ചട്ടപ്രകാരമല്ല നടത്തിയത്. ഉദ്യോഗസ്ഥർക്ക് താൽപര്യമുള്ളവരെമാത്രം അഭിമുഖങ്ങളിൽ പങ്കെടുപ്പിക്കുന്ന രീതി പലസ്ഥാപനങ്ങളിലും ഉണ്ടാകുകയും ചെയ്തു .
ശമ്പളവും മറ്റു ആനുകൂല്യങ്ങളും നിശ്ചയിക്കുന്നതിൽ വ്യക്തിതാൽപര്യങ്ങൾ കൂടെ പരിഗണിക്കപ്പെട്ടു. യോഗ്യതയില്ലാത്തവർ പല തസ്തികകളിലും നിയമിക്കപ്പെട്ടതായും കണ്ടെത്തി. ധനകാര്യ സെക്രട്ടറിയുടെ നിർദേശം അനുസരിച്ച് ധനകാര്യപരിശോധനാ വിഭാഗം ഇൻസ്പെക്‌ഷൻ എൻടി–എ വിഭാഗമാണ് സ്ഥാപനങ്ങളിൽ കൃത്യമായ പരിശോധന നടത്തിയത്. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ) അടക്കം ഐടിവകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലാണ് ധനകാര്യപരിശോധനാവിഭാഗം പരിശോധന നടത്തുന്നത്. കോവിഡ് ബാധ രൂക്ഷമായതിനാൽ പരിശോധനയ്ക്കു തടസങ്ങൾ നേരിടുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി സ്പേയ്സ് പാർക്കിൽ സ്വർണക്കടത്തുകേസിലെ ഒന്നാംപ്രതി സ്വപ്ന സുരേഷിനെ ഓപ്പറേഷൻ മാനേജരായി നിയമിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയെയും ധനകാര്യസെക്രട്ടറിയേയും ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ ശുപാർശ അനുസരിച്ചായിരുന്നു ധനകാര്യ പരിശോധനാ വിഭാഗത്തെ അന്വേഷണത്തിനു ചുമതലപ്പെടുത്തി ജൂലൈ 17ന് ഉത്തരവിറക്കിയത്.
നേരത്തെ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് ഐടി വകുപ്പിലെ നിയമനത്തിനായി സമർപ്പിച്ച സർട്ടിഫിക്കറ്റുകളും രേഖകളും വ്യാജമാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. . തിരുവനന്തപുരത്തെ കോൺസുലേറ്റിൽ പ്രൈവറ്റ് സെക്രട്ടറിയായി ജോലി നേടുന്നതിന് വേണ്ടി സ്വപ്ന സമർപ്പിച്ച വിദ്യാഭ്യാസ രേഖകൾ അടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ചുള്ളതിൽ അവ്യക്തത നിലനിന്നിരുന്ന സാഹചര്യം ഉണ്ടായിരുന്നു. . ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാർക്കിൽ സ്വപ്ന നൽകിയ രേഖകളാണ് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു . നിലവിലെ സാഹചര്യത്തിൽ ആരോപണങ്ങൾ ഉയർന്നു വരുന്നെങ്കിലും പോലീസ് അന്വേഷണത്തിന് തയ്യാറാകുന്നില്ലെന്നുമൊക്കെ അന്ന് ആരോപണം ഉയർന്നിരുന്നു.
എയർ ഇന്ത്യ സാറ്റ്സിൽ സ്വപ്ന ജോലി ചെയ്യുമ്പോൾ പ്ലസ്ടുവും ട്രാവൽ ആൻഡ് ടൂറിസം ഡിപ്ലോമയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ സ്പേസ് പാർക്കിലെ ജോലിക്കായി സ്വപ്ന ബാംഗ്ലൂർ ആസ്ഥാനമായ വിഷൻ ടെക്നോളജിക്ക് നൽകിയത് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോക്ടർ ബാബാസാഹിബ് അംബേദ്കർ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള സർട്ടിഫിക്കറ്റാണ്. ഇക്കാര്യത്തിൽ ഇപ്പോഴും ദുരൂഹതകളും സംശയങ്ങളും നിലനിൽക്കുകയാണ്.അതിനിടയിലാണ് ഇനിയും സ്വപ്നമാർ ഉണ്ടോ എന്ന സംശയം ഉണ്ടാകുന്ന തരത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha