Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം


സംസ്ഥാനത്ത് രണ്ട് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ആറുമരണം...


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...

ഓപറേഷന്‍ പോയ പോക്ക്... മുഖ്യമന്ത്രിയുടെ ഉപദേശികളെ പറ്റിയുള്ള പാര്‍ട്ടിക്കുള്ള പരാതികള്‍ ചൂടു പിടിക്കുന്നു; കെ.എസ്.എഫ്.ഇ. ശാഖകളില്‍ വിജിലന്‍സ് നടത്തിയ കൂട്ട റെയ്ഡ് ഉപദേശി അറിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ട്; വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായപ്പോള്‍ നടന്ന പരിശോധന പാര്‍ട്ടി ഏറ്റെടുത്തപ്പോള്‍ സംഭവം കൈവിടുന്നു

30 NOVEMBER 2020 09:46 AM IST
മലയാളി വാര്‍ത്ത

സിപിഎമ്മിലെ നേതാക്കള്‍ പരസ്യ നിലപാട് സ്വീകരിക്കുന്നത് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടേയാണ്. പോലീസ് ഭേദഗതി നിയമത്തിന് പിന്നാലെ കെ.എസ്.എഫ്.ഇ. ശാഖകളിലെ വിജിലന്‍സിന്റെ കൂട്ട റെയ്ഡും നേതാക്കളെ പരസ്യ പ്രതികരണത്തിലെത്തിച്ചു. രണ്ടിലും ഉപദേശികളായിരുന്നു കുളം ആക്കിയതെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശികളെ പറ്റി പാര്‍ട്ടിയില്‍ മൂടിവച്ചിരുന്ന പരാതികള്‍ ഇതോടെ പുറത്തേക്ക് വരികയാണ്.

കെ.എസ്.എഫ്.ഇ. ശാഖകളില്‍ വിജിലന്‍സ് നടത്തിയ കൂട്ടപ്പരിശോധന മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയെന്നാണ് മലയാളത്തിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായപ്പോഴാണ് പരിശോധന നടക്കുന്നത്. 'ഓപ്പറേഷന്‍ ബചത്' എന്നുപേരിട്ട പരിശോധനയുടെ വിവരം വിജിലന്‍സ് നേരത്തേ ശ്രീവാസ്തവയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍, ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല എന്നുമാണ് പത്രം പറയുന്നത്. പത്രത്തിന്റെ വിശദമായ കണ്ടെത്തലുകള്‍ ഇങ്ങനെയാണ്.

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനിടെയാണ് മുഖ്യമന്ത്രിയും തോമസ് ഐസക്കും ഇക്കാര്യം അറിയുന്നത്. ഇരുവരും കൂടിയാലോചിച്ചശേഷം പരിശോധന നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി ചുമതലയേല്‍ക്കുന്നതിനുമുമ്പ് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു രമണ്‍ ശ്രീവാസ്തവ. ഇപ്പോഴും ഇതേ പദവിയില്‍ അദ്ദേഹം തുടരുന്നുണ്ടെന്ന് സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് വിജിലന്‍സ് നടപടിയെന്ന് മന്ത്രി തോമസ് ഐസക് തുറന്നടിച്ചിരുന്നു. റെയ്ഡിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും ആവശ്യപ്പെട്ടിട്ടുണ്ട്. റെയ്ഡിനെപ്പറ്റി പാര്‍ട്ടിയിലെ ചര്‍ച്ചയ്ക്കുശേഷം അഭിപ്രായം പറയാമെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വ്യക്തമാക്കിയത്.

മൂന്ന് അപകടങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.

1) കെ.എസ്.എഫ്.ഇ.യില്‍ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും ക്രമക്കേട് നടക്കുന്നുണ്ടെന്നും വിജിലന്‍സിന്റെ കണ്ടത്തലായി പുറത്തുവരുന്നതിന്റെ അപകടം വലുതാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സര്‍ക്കാരിനെ കുരുക്കാന്‍ സെക്രട്ടേറിയറ്റിന് ചുറ്റും വട്ടമിട്ട് പറക്കുകയാണെന്ന് സി.പി.എം. തന്നെ ആരോപിക്കുന്ന ഘട്ടത്തിലാണ് ഇത്ര ഗുരുതരമായ കണ്ടെത്തല്‍ സര്‍ക്കാരിന്റെ ധനകാര്യസ്ഥാപനത്തിനുമേല്‍ വരുന്നത്.

2) കിഫ്ബിയില്‍ അഴിമതിയാണെന്ന സി.എ.ജി. റിപ്പോര്‍ട്ടിനെ ആയുധമാക്കി തോമസ് ഐസക്കിനെതിരേ പ്രതിപക്ഷം ആക്രമിക്കുന്ന ഘട്ടത്തിലാണ് കെ.എസ്.എഫ്.ഇ.യെയും സംശയത്തിലാക്കുന്നത്.

3) കെ.എസ്.എഫ്.ഇ.യുടെ വിശ്വാസ്യത തകര്‍ക്കുന്ന നീക്കമാണെന്നതാണ് മൂന്നാമത്തെ അപകടം.

അതേസമയം മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലും ഭിന്നാഭിപ്രായമാണുള്ളത്. പാര്‍ട്ടി അംഗങ്ങളായ രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരേ യു.എ.പി.എ. ചുമത്തി കേസെടുത്തത് രമണ്‍ശ്രീവാസ്തവയുടെ അറിവോടെയായിരുന്നു. അതില്‍ സി.പി.എമ്മില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നെങ്കിലും അത് പരസ്യമാകാതിരുന്നത് പോലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചതിനാലാണ്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി പോലീസ് നിയമഭേദഗതിയുടെ കരട് തയ്യാറാക്കിയത് ശ്രീവാസ്തവയുടെ മേല്‍നോട്ടത്തിലാണ്. അതും സര്‍ക്കാരിനും പാര്‍ട്ടിക്കും പഴികേള്‍പ്പിച്ചു. ഒടുവില്‍ ഇപ്പോള്‍ കെ.എസ്.എഫ്.ഇ. പരിശോധനയും.

മന്ത്രി തോമസ് ഐസകും സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനും മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ പരസ്യമായി രംഗത്ത് വന്നത് വളരെ ഗുരുതരമാണ്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഉപദേശകന്റെ തല ഉരുളുമോയെന്നാണ് സകലരും ഉറ്റുനോക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ബ്ലാസ്റ്റേഴ്സ് വിജയ പോരാട്ടത്തിനായി ഒരിക്കൽക്കൂടി ഇറങ്ങുന്നു... ഇന്റർകാശിക്കെതിരെ ഇന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച്  (4 minutes ago)

ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം  (26 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം കരമനയിലുണ്ടായ ബൈക്ക് അപകടത്തിൽ മൂന്നു മരണം  (38 minutes ago)

വന്യജീവികളുടെ ലോകം അടുത്തറിഞ്ഞ് അനുഭവിക്കാൻ പുതുവൈഭവത്തോടെ സജ്ജമായ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക്  (56 minutes ago)

തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു....  (1 hour ago)

ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്ന കലശച്ചടങ്ങുകൾ പൂർണമായി.  (1 hour ago)

നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ പഠനങ്ങൾ: കേരളത്തിന്റെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനം  (1 hour ago)

മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചു  (2 hours ago)

ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്  (2 hours ago)

വിവാഹചിത്രങ്ങള്‍ പങ്കുവച്ച് വിജയ് ദേവരകൊണ്ട; ഒപ്പം ഒരു കുറിപ്പും  (7 hours ago)

വിജയ് ദേവരകൊണ്ട രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍  (7 hours ago)

മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍  (7 hours ago)

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കാനായി വീടുകളും മസ്ജിദുകളും തുറന്നുനല്‍കണമെന്ന് പാളയം ഇമാം  (7 hours ago)

സ്‌കൂളില്‍ പരീക്ഷയ്‌ക്കെത്തിയ പത്താം ക്ലാസ്സുകാരി ശുചിമുറിയില്‍ പ്രസവിച്ചു  (8 hours ago)

അഭിനേതാവ് ചെയ്യുന്നതുപോലെ എഐയ്ക്ക് ചെയ്യാന്‍ സാധിക്കില്ല; എഐയെ കുറിച്ച് ജയസൂര്യ പറയുന്നത്  (8 hours ago)

Malayali Vartha Recommends