Widgets Magazine
19
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗസ്സയിലെ ഏക കത്തോലിക്ക പള്ളി തകർത്ത് ഇസ്രായേൽ ടാങ്ക് ആക്രമണം; ഖേദം പ്രകടിപ്പിച്ച് നെതന്യാഹു...


അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്..നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു..മത്സ്യത്തൊഴിലാളികളും കടലിന് സമീപത്തായി താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം..


മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പീഡനം; വള്ളികുന്നം സ്വദേശിയുടെ ആത്മഹത്യയിൽ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ആവശ്യപ്പെട്ട് പരാതി നൽകി സന്ദീപ് വാചസ്പതി...


ഗുഹയിലേക്ക് തിരികെ വിടണമെന്നാവശ്യപ്പെട്ട് റഷ്യന്‍ യുവതി നിര്‍ബന്ധം തുടരുകയാണ്...ഉടന്‍ തന്നെ ഇവരെ നാട് കടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്..പെണ്‍കുട്ടികളുടെ പിതാവായ ഡ്രോര്‍ ഗോള്‍ഡ്‌സ്റ്റൈനെ കണ്ടെത്തി..


നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആരൊക്കെ പ്രതികൾ ആരൊക്കെ രക്ഷപെട്ടു..?കുറ്റപത്രത്തിന്റെ പകര്‍പ്പ് ഞെട്ടിക്കുന്നതാണ്..അടിമുടി ദുരൂഹമാണ് ഈ കേസിലെ പോലീസിന്റെ കണ്ടെത്തല്‍..

ഓപറേഷന്‍ പോയ പോക്ക്... മുഖ്യമന്ത്രിയുടെ ഉപദേശികളെ പറ്റിയുള്ള പാര്‍ട്ടിക്കുള്ള പരാതികള്‍ ചൂടു പിടിക്കുന്നു; കെ.എസ്.എഫ്.ഇ. ശാഖകളില്‍ വിജിലന്‍സ് നടത്തിയ കൂട്ട റെയ്ഡ് ഉപദേശി അറിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ട്; വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായപ്പോള്‍ നടന്ന പരിശോധന പാര്‍ട്ടി ഏറ്റെടുത്തപ്പോള്‍ സംഭവം കൈവിടുന്നു

30 NOVEMBER 2020 09:46 AM IST
മലയാളി വാര്‍ത്ത

സിപിഎമ്മിലെ നേതാക്കള്‍ പരസ്യ നിലപാട് സ്വീകരിക്കുന്നത് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടേയാണ്. പോലീസ് ഭേദഗതി നിയമത്തിന് പിന്നാലെ കെ.എസ്.എഫ്.ഇ. ശാഖകളിലെ വിജിലന്‍സിന്റെ കൂട്ട റെയ്ഡും നേതാക്കളെ പരസ്യ പ്രതികരണത്തിലെത്തിച്ചു. രണ്ടിലും ഉപദേശികളായിരുന്നു കുളം ആക്കിയതെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശികളെ പറ്റി പാര്‍ട്ടിയില്‍ മൂടിവച്ചിരുന്ന പരാതികള്‍ ഇതോടെ പുറത്തേക്ക് വരികയാണ്.

കെ.എസ്.എഫ്.ഇ. ശാഖകളില്‍ വിജിലന്‍സ് നടത്തിയ കൂട്ടപ്പരിശോധന മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയെന്നാണ് മലയാളത്തിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായപ്പോഴാണ് പരിശോധന നടക്കുന്നത്. 'ഓപ്പറേഷന്‍ ബചത്' എന്നുപേരിട്ട പരിശോധനയുടെ വിവരം വിജിലന്‍സ് നേരത്തേ ശ്രീവാസ്തവയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍, ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല എന്നുമാണ് പത്രം പറയുന്നത്. പത്രത്തിന്റെ വിശദമായ കണ്ടെത്തലുകള്‍ ഇങ്ങനെയാണ്.

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനിടെയാണ് മുഖ്യമന്ത്രിയും തോമസ് ഐസക്കും ഇക്കാര്യം അറിയുന്നത്. ഇരുവരും കൂടിയാലോചിച്ചശേഷം പരിശോധന നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി ചുമതലയേല്‍ക്കുന്നതിനുമുമ്പ് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു രമണ്‍ ശ്രീവാസ്തവ. ഇപ്പോഴും ഇതേ പദവിയില്‍ അദ്ദേഹം തുടരുന്നുണ്ടെന്ന് സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് വിജിലന്‍സ് നടപടിയെന്ന് മന്ത്രി തോമസ് ഐസക് തുറന്നടിച്ചിരുന്നു. റെയ്ഡിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും ആവശ്യപ്പെട്ടിട്ടുണ്ട്. റെയ്ഡിനെപ്പറ്റി പാര്‍ട്ടിയിലെ ചര്‍ച്ചയ്ക്കുശേഷം അഭിപ്രായം പറയാമെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വ്യക്തമാക്കിയത്.

മൂന്ന് അപകടങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.

1) കെ.എസ്.എഫ്.ഇ.യില്‍ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും ക്രമക്കേട് നടക്കുന്നുണ്ടെന്നും വിജിലന്‍സിന്റെ കണ്ടത്തലായി പുറത്തുവരുന്നതിന്റെ അപകടം വലുതാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സര്‍ക്കാരിനെ കുരുക്കാന്‍ സെക്രട്ടേറിയറ്റിന് ചുറ്റും വട്ടമിട്ട് പറക്കുകയാണെന്ന് സി.പി.എം. തന്നെ ആരോപിക്കുന്ന ഘട്ടത്തിലാണ് ഇത്ര ഗുരുതരമായ കണ്ടെത്തല്‍ സര്‍ക്കാരിന്റെ ധനകാര്യസ്ഥാപനത്തിനുമേല്‍ വരുന്നത്.

2) കിഫ്ബിയില്‍ അഴിമതിയാണെന്ന സി.എ.ജി. റിപ്പോര്‍ട്ടിനെ ആയുധമാക്കി തോമസ് ഐസക്കിനെതിരേ പ്രതിപക്ഷം ആക്രമിക്കുന്ന ഘട്ടത്തിലാണ് കെ.എസ്.എഫ്.ഇ.യെയും സംശയത്തിലാക്കുന്നത്.

3) കെ.എസ്.എഫ്.ഇ.യുടെ വിശ്വാസ്യത തകര്‍ക്കുന്ന നീക്കമാണെന്നതാണ് മൂന്നാമത്തെ അപകടം.

അതേസമയം മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലും ഭിന്നാഭിപ്രായമാണുള്ളത്. പാര്‍ട്ടി അംഗങ്ങളായ രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരേ യു.എ.പി.എ. ചുമത്തി കേസെടുത്തത് രമണ്‍ശ്രീവാസ്തവയുടെ അറിവോടെയായിരുന്നു. അതില്‍ സി.പി.എമ്മില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നെങ്കിലും അത് പരസ്യമാകാതിരുന്നത് പോലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചതിനാലാണ്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി പോലീസ് നിയമഭേദഗതിയുടെ കരട് തയ്യാറാക്കിയത് ശ്രീവാസ്തവയുടെ മേല്‍നോട്ടത്തിലാണ്. അതും സര്‍ക്കാരിനും പാര്‍ട്ടിക്കും പഴികേള്‍പ്പിച്ചു. ഒടുവില്‍ ഇപ്പോള്‍ കെ.എസ്.എഫ്.ഇ. പരിശോധനയും.

മന്ത്രി തോമസ് ഐസകും സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനും മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ പരസ്യമായി രംഗത്ത് വന്നത് വളരെ ഗുരുതരമാണ്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഉപദേശകന്റെ തല ഉരുളുമോയെന്നാണ് സകലരും ഉറ്റുനോക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലോര്‍മില്ലില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

വര്‍ക്കലയില്‍ തെരുവ് നായയുടെ അക്രമണത്തില്‍ 9 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ഒരാളുടേത് കൊലപാതകമാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല  (4 hours ago)

അയല്‍ക്കാരിയുമായുള്ള വസ്തു തര്‍ക്കം  (4 hours ago)

മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (5 hours ago)

ഇസ്രയേല്‍ അമേരിക്ക കയറില്‍ കെട്ടിയ നായ ; കൊലവിളിച്ച് ആയത്തുള്ള അലി ഖമനേയി  (6 hours ago)

അവയവദാനത്തിന് തയ്യാറായ കുടുംബത്തിന് നന്ദി പറഞ്ഞ് മന്ത്രി  (7 hours ago)

ലോകം കീഴടക്കിയ അലക്‌സാണ്ടറെ കീഴടക്കിയ ഇന്ത്യന്‍ സന്യാസി  (7 hours ago)

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

കെ എസ് ആര്‍ ടി സിയുടെ പുതിയ പരിഷ്‌കാരം  (7 hours ago)

കേരളത്തില്‍ കലിതുള്ളി പെയ്യുന്ന മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ ; മലയോര മേഖലകളില്‍ കനത്ത ജാഗ്രത  (7 hours ago)

നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്നും കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

പാലക്കാട്ട് 17 പേര്‍ ഐസൊലേഷനില്‍  (7 hours ago)

ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം കൈമാറി കെഎസ്ഇബി  (8 hours ago)

സമസ്തയ്ക്കല്ല സര്‍ക്കാര്‍ സ്‌കൂളിന്റെ അട്ടിപ്പേറവകാശം ; സീസറിനുള്ളത് ദൈവത്തിന് വേണ്ട  (8 hours ago)

Malayali Vartha Recommends