Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഓപറേഷന്‍ പോയ പോക്ക്... മുഖ്യമന്ത്രിയുടെ ഉപദേശികളെ പറ്റിയുള്ള പാര്‍ട്ടിക്കുള്ള പരാതികള്‍ ചൂടു പിടിക്കുന്നു; കെ.എസ്.എഫ്.ഇ. ശാഖകളില്‍ വിജിലന്‍സ് നടത്തിയ കൂട്ട റെയ്ഡ് ഉപദേശി അറിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ട്; വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായപ്പോള്‍ നടന്ന പരിശോധന പാര്‍ട്ടി ഏറ്റെടുത്തപ്പോള്‍ സംഭവം കൈവിടുന്നു

30 NOVEMBER 2020 09:46 AM IST
മലയാളി വാര്‍ത്ത

സിപിഎമ്മിലെ നേതാക്കള്‍ പരസ്യ നിലപാട് സ്വീകരിക്കുന്നത് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടേയാണ്. പോലീസ് ഭേദഗതി നിയമത്തിന് പിന്നാലെ കെ.എസ്.എഫ്.ഇ. ശാഖകളിലെ വിജിലന്‍സിന്റെ കൂട്ട റെയ്ഡും നേതാക്കളെ പരസ്യ പ്രതികരണത്തിലെത്തിച്ചു. രണ്ടിലും ഉപദേശികളായിരുന്നു കുളം ആക്കിയതെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശികളെ പറ്റി പാര്‍ട്ടിയില്‍ മൂടിവച്ചിരുന്ന പരാതികള്‍ ഇതോടെ പുറത്തേക്ക് വരികയാണ്.

കെ.എസ്.എഫ്.ഇ. ശാഖകളില്‍ വിജിലന്‍സ് നടത്തിയ കൂട്ടപ്പരിശോധന മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയെന്നാണ് മലയാളത്തിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായപ്പോഴാണ് പരിശോധന നടക്കുന്നത്. 'ഓപ്പറേഷന്‍ ബചത്' എന്നുപേരിട്ട പരിശോധനയുടെ വിവരം വിജിലന്‍സ് നേരത്തേ ശ്രീവാസ്തവയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍, ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല എന്നുമാണ് പത്രം പറയുന്നത്. പത്രത്തിന്റെ വിശദമായ കണ്ടെത്തലുകള്‍ ഇങ്ങനെയാണ്.

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനിടെയാണ് മുഖ്യമന്ത്രിയും തോമസ് ഐസക്കും ഇക്കാര്യം അറിയുന്നത്. ഇരുവരും കൂടിയാലോചിച്ചശേഷം പരിശോധന നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി ചുമതലയേല്‍ക്കുന്നതിനുമുമ്പ് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു രമണ്‍ ശ്രീവാസ്തവ. ഇപ്പോഴും ഇതേ പദവിയില്‍ അദ്ദേഹം തുടരുന്നുണ്ടെന്ന് സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് വിജിലന്‍സ് നടപടിയെന്ന് മന്ത്രി തോമസ് ഐസക് തുറന്നടിച്ചിരുന്നു. റെയ്ഡിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും ആവശ്യപ്പെട്ടിട്ടുണ്ട്. റെയ്ഡിനെപ്പറ്റി പാര്‍ട്ടിയിലെ ചര്‍ച്ചയ്ക്കുശേഷം അഭിപ്രായം പറയാമെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ വ്യക്തമാക്കിയത്.

മൂന്ന് അപകടങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.

1) കെ.എസ്.എഫ്.ഇ.യില്‍ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും ക്രമക്കേട് നടക്കുന്നുണ്ടെന്നും വിജിലന്‍സിന്റെ കണ്ടത്തലായി പുറത്തുവരുന്നതിന്റെ അപകടം വലുതാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സര്‍ക്കാരിനെ കുരുക്കാന്‍ സെക്രട്ടേറിയറ്റിന് ചുറ്റും വട്ടമിട്ട് പറക്കുകയാണെന്ന് സി.പി.എം. തന്നെ ആരോപിക്കുന്ന ഘട്ടത്തിലാണ് ഇത്ര ഗുരുതരമായ കണ്ടെത്തല്‍ സര്‍ക്കാരിന്റെ ധനകാര്യസ്ഥാപനത്തിനുമേല്‍ വരുന്നത്.

2) കിഫ്ബിയില്‍ അഴിമതിയാണെന്ന സി.എ.ജി. റിപ്പോര്‍ട്ടിനെ ആയുധമാക്കി തോമസ് ഐസക്കിനെതിരേ പ്രതിപക്ഷം ആക്രമിക്കുന്ന ഘട്ടത്തിലാണ് കെ.എസ്.എഫ്.ഇ.യെയും സംശയത്തിലാക്കുന്നത്.

3) കെ.എസ്.എഫ്.ഇ.യുടെ വിശ്വാസ്യത തകര്‍ക്കുന്ന നീക്കമാണെന്നതാണ് മൂന്നാമത്തെ അപകടം.

അതേസമയം മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലും ഭിന്നാഭിപ്രായമാണുള്ളത്. പാര്‍ട്ടി അംഗങ്ങളായ രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരേ യു.എ.പി.എ. ചുമത്തി കേസെടുത്തത് രമണ്‍ശ്രീവാസ്തവയുടെ അറിവോടെയായിരുന്നു. അതില്‍ സി.പി.എമ്മില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നെങ്കിലും അത് പരസ്യമാകാതിരുന്നത് പോലീസ് നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചതിനാലാണ്. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനായി പോലീസ് നിയമഭേദഗതിയുടെ കരട് തയ്യാറാക്കിയത് ശ്രീവാസ്തവയുടെ മേല്‍നോട്ടത്തിലാണ്. അതും സര്‍ക്കാരിനും പാര്‍ട്ടിക്കും പഴികേള്‍പ്പിച്ചു. ഒടുവില്‍ ഇപ്പോള്‍ കെ.എസ്.എഫ്.ഇ. പരിശോധനയും.

മന്ത്രി തോമസ് ഐസകും സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനും മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ പരസ്യമായി രംഗത്ത് വന്നത് വളരെ ഗുരുതരമാണ്. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഉപദേശകന്റെ തല ഉരുളുമോയെന്നാണ് സകലരും ഉറ്റുനോക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (1 hour ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (2 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (3 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (3 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends