Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

സ്വര്‍ണക്കള്ളക്കടത്തിലും സര്‍ക്കാര്‍വികസന പദ്ധതി ഇടപാടുകളിലും ഒതുങ്ങില്ല സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ ;കെ കെ രമയുടെ ആരോപണത്തിന് ചൂടുപിടിക്കുന്നു

12 DECEMBER 2020 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

സ്വര്‍ണക്കള്ളക്കടത്തിലും സര്‍ക്കാര്‍വികസന പദ്ധതി ഇടപാടുകളിലും ഒതുങ്ങാതെ, സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലേക്കും നീളുമോ ?ടിപി ചന്ദ്രശേഖരനെ 51 തവണ അതിനീചമായി വെട്ടിനുറുക്കിയ കേസില്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രവൈറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രന് മുന്‍കൂര്‍ വിവരമുണ്ടായിരുന്നുവെന്ന കെകെ രമയുടെ ആരോപണം ചൂടുപിടിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റും കസ്റ്റംസും ചോദ്യംചെയ്യുമ്പോള്‍ നിരത്തുന്ന തെളിവുകളില്‍ ഒന്നാം ഘട്ടത്തില്‍തന്നെ രവീന്ദ്രന്‍ പതറും. സ്വര്‍ണക്കട്ടികള്‍ കസ്റ്റംസ് കസ്റ്റഡിയില്‍നിന്നു വിട്ടുകിട്ടാന്‍, കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടത് പ്രധാന തെളിവ്. എം ശിവശങ്കറുമായി നടത്തിയ ആശയവിനിമയം വേറെ തെളിവ്. മാത്രവുമല്ല സ്വര്‍ണം പിടിച്ച ദിവസം മുതല്‍ ബാംഗളൂരിലേക്കു കടക്കുന്നതു മുതല്‍ സ്വപ്‌നാ സുരേഷുമായി നടന്ന ആശയവിനിമയങ്ങള്‍ വേറെ തെളിവ്.

ഇതിനപ്പുറമായിരിക്കും സിപിഎം കണ്ണൂരില്‍ രാഷ്ട്രീയ കൊലകള്‍ ക്വട്ടേഷനെടുത്തുപോരുന്ന നേതാക്കളും കൊലസംഘങ്ങളുമായി രവീന്ദ്രന് കാലങ്ങളായി ബന്ധമുണ്ടെന്ന കെകെ രമയുടെ ആരോപണം ഉയര്‍ത്തുന്ന ആശങ്ക.ടിപി വധക്കേസിലെ ഗൂഡാലോചനയില്‍ പങ്കുള്ളതായി ആരോപണമുള്ള സിപിഎം നേതാക്കളുമായി സിഎം രവീന്ദ്രനുള്ള ബന്ധത്തിന് തെളിവുകള്‍ ഇഡി പുറത്തു വിട്ടാല്‍ കേരളാ പോലീസിനും ചോദ്യം ചെയ്യാതിരിക്കാന്‍ പറ്റാതാകും.മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പ് എത്ര പ്രതിരോധം സൃഷ്ടിച്ചാലും കുഞ്ഞനന്തന്‍ മുതല്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലലോബിയുമായി രവീന്ദ്രന് പങ്കാളിത്തമുണ്ടായിരുന്നു എന്ന ആരോപണങ്ങളിലേക്ക് തെളിവുകള്‍ നീളാം. ടിപി കൊല്ലപ്പെടുന്നതിനു മുന്‍പ് കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ളവരുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്‍പ്പെടെ രവീന്ദ്രന്‍ വിളിച്ചതായി തെളിവു വന്നാല്‍ ചെറുതായിരിക്കില്ല പ്രത്യാഘാതം.കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന ആഴ്ചകളിലൊക്കെ സിഎം രവീന്ദ്രന്‍ കണ്ണൂരിലെയും കാസര്‍ഗോട്ടെയും ഉന്നത സിപിഎം നേതാക്കളുമായി ഫോണ്‍വിളികള്‍ നടന്നതിന് തെളിവുകളുണ്ടെന്നാണ് സൂചന.
സ്വര്‍ണക്കള്ളക്കടത്തിലും കെ ഫോണിലും ലൈഫ് മിഷനിലുമൊന്നുമല്ല സിഎം രവീന്ദ്രന്റെ ഭയം. അടുത്ത ഘട്ടമായി പിണറായിയുടെ പോലീസും തന്നെ ചോദ്യം ചെയ്യുമോ എന്നതാണ് ആശങ്ക.

രവീന്ദ്രനെ ചോദ്യം ചെയ്താലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളില്‍ ഏറ്റവും ഭയപ്പെടുന്നത് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒരു നിര മന്ത്രിമാരും സിപിഎം നേതാക്കളുംതന്നെ. കാരണം മുഖ്യമന്ത്രിയുടെ ഓഫീസും എകെജി സെന്ററും തമ്മിലെ പിണറായിയുടെ പാലമായിരുന്നു സിഎം രവീന്ദ്രന്‍. കമ്മീഷന്‍ വെട്ടിപ്പിനും അനധികൃത നിക്ഷേപങ്ങളിലും തീരുന്നതായിരിക്കില്ല രവീനെ ചോദ്യം ചെയ്യല്‍.ബിനീഷ് കോടിയേരിയും ബിനോയ് കോടിയേരിയും ഉള്‍പ്പെട്ട വന്‍തട്ടിപ്പുകള്‍ക്കും കള്ളക്കച്ചവടങ്ങള്‍ക്കും സിഎം രവീന്ദ്രന്റെ സഹായം ലഭിച്ചിരുന്നു എന്നതിലേക്കു കാര്യങ്ങളെത്താം. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്ത്രമന്ത്രിയായിരുന്ന കാലത്ത് കോടിയേരിയുടെ സ്റ്റാഫിലും സിഎം രവീന്ദ്രന്‍ എന്ന പത്താം ക്ലാസുകാരന്‍ പാര്‍ട്ടിപ്രവര്‍ത്തകന്‍ സിപിഎം നോമിനിയായി ഇടം തേടിയിരുന്നു. കേരളത്തെ ഞെട്ടിച്ച സിപിഎം കൊലപാതകങ്ങളില്‍ രവീന്ദ്രന്റെ ഇടപെടലോ സഹായമോ ലഭിച്ചിട്ടുണ്ടെങ്കില്‍ കേരളം നടുങ്ങുന്ന സംഭവങ്ങള്‍ പുറത്തുവന്നക്കാം.

മുന്‍പ് വൈദ്യുതി മന്ത്രിയായിരിക്കെ പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ തുടങ്ങിയതാണ് അധികാരകേന്ദ്രങ്ങളില്‍ സഖാവ് രവീന്ദ്രന്റെ വാഴ്ച. പിന്നീട് വിഎസിനും കോടിയേരിക്കും ഒപ്പവും തുടര്‍ന്ന് പിണറായിക്കൊപ്പവും സര്‍ക്കാര്‍ ശംബളം പറ്റി പത്താം ക്ലാസുകാരന്‍ രവീന്ദ്രന്‍ അധികാരം അടക്കിവാണിരുന്നു. 25 വര്‍ഷമായി ഇടതു സര്‍ക്കാരുകളുടെ തണലില്‍ ജീവിച്ച് സമ്പാദിച്ചുകൂട്ടിയ കോടികളുടെ ആസ്തിവകകളെപ്പറ്റിയും രവീന്ദ്രന് ഉത്തരം പറയേണ്ടിവരും.കോവിഡും കോവിഡാനന്തര ചികിത്സയമായി ഒരു മാസം മുങ്ങിയും പുതപ്പിനുള്ളില്‍ തലപൂഴ്ത്തിയും കഴിയുന്ന രവീന്ദ്രന് ഇനി ഒളിവാസം പറ്റില്ല. സര്‍വസാധാരണമായ സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റിസ് അഥവാ കഴുത്തെല്ലിനുണ്ടാകുന്ന തേയ്മാനം മാത്രമാണ് രവീന്ദ്രനുള്ളതെന്നും, അതിന്റെ ഭാഗമായുണ്ടാകാവുന്ന തലകറക്കം, തലവേദന എന്നീ പ്രശ്‌നങ്ങളല്ലാതെ, ചോദ്യം ചെയ്യലിനു വിധേയമാകാന്‍ പറ്റാത്ത ഒരു ഗുരുതരരോഗവും രവീന്ദ്രനില്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമാണ്. ഇത്രയും കാലം രവീന്ദ്രന്‍ ഒഴിച്ചുകളിച്ചതുതന്നെ പിടിവീണാല്‍ അകത്തു പോകുമെന്ന ഭയം ഉള്ളിലുള്ളതുകൊണ്ടുതന്നെ.സ്വപ്‌നാ സുരേഷും സന്ദീപ് നായരും നാലു മന്ത്രിമാര്‍ക്കും അവരുടെ ഇടപാടുകളില്‍ പങ്കാളിത്തമുള്ളതായി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും സിഎം രവീന്ദ്രന് ഉത്തരം പറയേണ്ടിവരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (30 minutes ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (50 minutes ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (4 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (4 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (5 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (5 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (12 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (13 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (13 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (14 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (14 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (14 hours ago)

Malayali Vartha Recommends