Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

തലയില്‍ കൈവച്ചുപോകും... പ്രണയിച്ച് പട്ടിണി കിടന്ന് വിവാഹം കഴിച്ചവരുടെ തീരാപ്പക അവസാനിച്ചത് മകനെക്കൊണ്ട് മാതാവിനെതിരെ പീഡനപരാതി കൊടുപ്പിച്ച് അകത്തിട്ട്; ലോകത്തിന് മുന്നില്‍ ചെയ്യാത്ത കുറ്റത്തിന് ഏറ്റവും വലിയ ശിക്ഷ ഏറ്റുവാങ്ങിയ ആ അമ്മയെ അവസാനം മലയാളികള്‍ തിരിച്ചറിഞ്ഞു; മാതാവിനെതിരായ പോക്‌സോ പരാതി ഗൂഢാലോചനയെന്ന് ബന്ധുക്കള്‍; അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

11 JANUARY 2021 08:07 AM IST
മലയാളി വാര്‍ത്ത

അമ്മ മകനെ പീഡിപ്പിച്ചു എന്ന വാര്‍ത്ത കാട്ടുതീയായി പടരുമ്പോള്‍ അതിന്റെ പിന്നിലെ സത്യം അറിയുന്ന ചിലരെങ്കിലുമുണ്ടായിരുന്നു നാട്ടില്‍. ലോകത്തിന് മുന്നില്‍ ചെയ്യാത്ത കുറ്റത്തിന് ഇത്രയേറെ അപമാനിക്കപ്പെട്ട മറ്റൊരു അമ്മയുണ്ടോന്ന് സംശയം. കേട്ടാല്‍ പോലും അറയ്ക്കുന്ന കഥകളുണ്ടാക്കി അവരെ ജയിലിലടയ്ക്കുമ്പോള്‍ അതിന് പിന്നില്‍ വലിയൊരു കഥയുണ്ടെന്നാണ് ബന്ധുക്കള്‍ വെളിപ്പെടുത്തുന്നത്. പ്രണയിച്ച് അവസാനം വിവാഹം കഴിക്കാനായി പട്ടിണി കിടന്നവരുടെ കുടിപ്പകയാണ് ഇതിലവസാനിച്ചതെന്ന് പുറത്താകുമ്പോള്‍ മലയാളികള്‍ തലയില്‍ കൈവച്ചു പോകും. നാട്ടുകാരും ബന്ധുക്കളും ഇത് സാക്ഷ്യപ്പെടുത്തുമ്പോള്‍ അറിയാതെ ആ അമ്മയുടെ നീതിക്കായി ശബ്ദിച്ചു പോകുന്നു.

അമ്മ മകനെ പീഡിപ്പിച്ചു എന്ന പരാതി വ്യാജമാണെന്ന വാദവുമായി യുവതിയുടെ വീട്ടുകാരും കുടുംബവും നാട്ടുകാരും രംഗത്തെത്തിയിരിക്കുകയാണ്. വിവാഹബന്ധം വേര്‍പെടുത്താതെ മൂന്നു വര്‍ഷമായി അകന്നു കഴിയുന്ന ഭര്‍ത്താവ് മകനെ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പരാതി പറയിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് യുവതി ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്‌സോ കേസില്‍ കുടുക്കാന്‍ കാരണമെന്നും ഇവര്‍ പറയുന്നു. രണ്ടാം ഭാര്യയുടെ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്ന് ആരോപിച്ച് ഭര്‍ത്താവിന്റെ ബന്ധുക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെ കാര്യങ്ങള്‍ കുഴഞ്ഞ് മരിയുകയാണ്.

ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റു ചെയ്ത യുവതി ഇപ്പോള്‍ റിമാന്‍ഡിലാണ്. പോക്‌സോ കേസില്‍ ഇരയെന്നു പറയുന്ന 14കാരന്‍ പിതാവിനൊപ്പം ഇപ്പോള്‍ ഗള്‍ഫിലാണെന്ന് യുവതിയുടെ മാതാവ് പറഞ്ഞു. ഇവര്‍ക്ക് ഈ മകനെ കൂടാതെ 17ഉം, 11ഉം വയസുള്ള ആണ്‍കുട്ടികളും ആറ് വയസുള്ള പെണ്‍കുട്ടിയുമുണ്ട്. പതിനൊന്നു വയസുള്ള കുട്ടി ഇപ്പോള്‍ യുവതിയുടെ കുടുംബത്തോടൊപ്പമാണ്. മറ്റു മൂന്നു മക്കള്‍ പിതാവിനൊപ്പമാണ്. തന്നെയും അമ്മയെയും അച്ഛന്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്ന് മൂന്നാമത്തെ കുട്ടി പറയുന്നു. അച്ഛനൊപ്പം മൂന്നു ദിവസം താമസിച്ചിരുന്നപ്പോള്‍ ഉപദ്രവിച്ചെന്നും പട്ടിണിക്കിട്ടെന്നും കുട്ടി വെളിപ്പെടുത്തി.

ഇവരുടേത് പ്രണയ വിവാഹമായിരുന്നു. യുവതി ഗര്‍ഭിണിയായിരിക്കുമ്പോഴും പ്രസവശേഷവും മര്‍ദ്ദനം പതിവായിരുന്നുവെന്ന് യുവതിയുടെ മാതാവ് പറയുന്നു. യുവതി ഗര്‍ഭിണിയായതോടെയാണ് ഭര്‍ത്താവിന് കലി തുടങ്ങിയത്. ഭര്‍ത്താവ് മറ്റൊരു യുവതിയെ കണ്ണുവച്ചതോടെ പ്രശ്‌നങ്ങളായി. അത് ചോദ്യം ചെയ്തതാണ് പൊന്നുമകള്‍ ജയിലിലായതെന്നുമാണ് ആ മാതാവ് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നത്.

യുവതിയെ ജയിലിലടച്ച സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഐ.പി.എസ് റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കും. വക്കം അശോകന്‍ ജനറല്‍ കണ്‍വീനറും വക്കം സജീവ് കണ്‍വീനറുമാണ്. കടയ്ക്കാവൂര്‍ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെ മാറ്റിനിറുത്തി കേസ് അന്വേഷിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

സംഭവം വലിയ വിവാദമായതോടെ കേസ് ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പൊലീസിന് വീഴ്ച പറ്റിയോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഐ.ജി അന്വേഷിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (8 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (8 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (8 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (8 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (9 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (9 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (10 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (10 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (10 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (10 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (11 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (11 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (12 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (12 hours ago)

Malayali Vartha Recommends