Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...


പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താൻ യോഗമുണ്ട്. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും


നേരിട്ടെത്തി ഞെട്ടിപ്പിക്കും... തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് എൽഡിഎഫും യുഡിഎഫും മത്സരിക്കും, ബിജെപിയുടെ വിജയം എളുപ്പമാക്കി, മോദിയുടെ വികസനം തലസ്ഥാനത്തും

കളി മാറുമ്പോള്‍... എം.പി. സ്ഥാനം രാജിവച്ച് പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ മത്സരിക്കാനുള്ള നീക്കത്തിന് കോണ്‍ഗ്രസിന്റെ സ്‌റ്റോപ്പ് മെമ്മോ ഒരു ഘടകകക്ഷികളെയും ഇക്കുറി കോണ്‍ഗ്രസിന് മീതെ കളിക്കാന്‍ അനുവദിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം

28 JANUARY 2021 11:15 AM IST
മലയാളി വാര്‍ത്ത

ലീഗിനെ മാത്രമല്ല പി ജെ. ജോസഫിനേയും നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് അപ്രസക്തമാകുമെന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. അതേസമയം ലീഗിന് കോണ്‍ഗ്രസ് അടിമയായതായി ആരോപിച്ച് വീണ്ടും ഇടതും ബി ജെ പിയും രംഗത്തെത്തി.

കരിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധി നേരിട്ട് കുഞ്ഞാലിക്കുട്ടിയെ ഇക്കാര്യം സൗഹാര്‍ദ്ദപരമായി അറിയിച്ചെന്നാണ് കേള്‍ക്കുന്നത്. കെ. മുരളീധരനും അടൂര്‍ പ്രകാശുമടക്കമുള്ള എം.പി.മാര്‍ നിയമസഭാ സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി വന്നാല്‍ അവരും മത്സരിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞത്രേ. ലീഗിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പിടിമുറുക്കി തുടങ്ങി എന്നതിന്റെ ഉദാഹരണമാണ് ഈ ചര്‍ച്ചയെ വ്യാഖ്യാനിക്കുന്നവരുണ്ട്. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിച്ചാല്‍ ജയിക്കാന്‍ സാധ്യതയില്ലെന്നും മലപ്പുറത്ത് നിന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

 



തദ്ദേശതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ അനുഭവത്തിലാണ് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടം കൊടുക്കാതെ യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിച്ചത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായ ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് പാണക്കാടെത്തി മുസ്ലീം ലീഗ് അധ്യക്ഷന്‍ ഹൈദരലി തങ്ങളെുമായി സീറ്റ് വിഭജനം ചര്‍ച്ച ചെയ്തത്. കേരളത്തിലെ ഇന്നത്തെ സാഹചര്യം കൃത്യമായി തങ്ങളെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ലീഗിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാല്‍ അത് വിനയാകുമെന്നും കോണ്‍ഗ്രസിന് ബോധ്യമുണ്ട്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതില്‍ ചിലരെങ്കിലും കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ വരുന്നതിനോട് എതിര്‍പ്പുള്ളവരാണ്.

2016ല്‍ 24 സീറ്റുകളില്‍ മത്സരിച്ച മുസ്ലീം ലീഗ് ഇക്കുറി ആറ് സീറ്റുകളാണ് അധികമായി ആവശ്യപ്പെട്ടത്. യുഡിഎഫ് വിട്ടു പോയ ജനതാദള്‍ മത്സരിച്ച ഏഴ് സീറ്റുകളും കെ.എം.മാണിയുടെ കേരള കോണ്‍ഗ്രസ് മത്സരിച്ച 15 സീറ്റുകളും ഇക്കുറി ഒഴിവു വന്ന സാഹചര്യത്തിലാണ് കഴിഞ്ഞ തവണ മത്സരിച്ചതിലും നാലിലൊന്ന് സീറ്റുകള്‍ ഇക്കുറി ലീഗ് ആവശ്യപ്പെട്ടത്. എന്നാല്‍ ലീഗ് ചോദിക്കുന്ന മുഴുവന്‍ സീറ്റുകള്‍ നല്‍കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസ്.



പുതുതായി ആറ് സീറ്റുകള്‍ അധികമായി ആവശ്യപ്പെട്ട മുസ്ലീം ലീഗിനെ അനുനയിപ്പിക്കാനാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ച് പാണക്കാട് എത്തി ചര്‍ച്ച നടത്തിയത്. ആറ് സീറ്റുകള്‍ അധികമായി നല്‍കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇതുണ്ടാക്കാവുന്ന സാമുദായിക ധ്രുവീകരണ പ്രശ്‌നങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് തങ്ങളെ അറിയിച്ചു. ആറു സീറ്റ് പോയിട്ട് ഒരു സീറ്റ് പോലും കൂടുതല്‍ നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം.

സീറ്റ് വിഭജനം സംബന്ധിച്ച് പി.കെ.കുഞ്ഞാലിക്കുട്ടിയുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തി ധാരണയുണ്ടാക്കാന്‍ പാണക്കാട് തങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുസ്ലീം ലീഗിന് രണ്ട് സീറ്റുകള്‍ അധികം നല്‍കാമെന്നും ഒരു സീറ്റില്‍ പൊതു സമ്മതനായ സ്വതന്ത്രനെ മത്സരിപ്പിക്കാമെന്നുമുള്ള നിര്‍ദേശമാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. പാണക്കാട്ടെ ചര്‍ച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ രാഹുലിന്റെ സാന്നിധ്യത്തിലും കൂടിയാലോചന നടത്തി.

 


അതേസമയം പിജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ് വിഭാഗവുമായുള്ള ചര്‍ച്ചകളാവും കോണ്‍ഗ്രസിന് കാര്യമായ വെല്ലുവിളി സൃഷ്ടിക്കുക. കോട്ടയത്ത് കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി സീറ്റുകള്‍ കോണ്‍ഗ്രസ് ഇതിനകം തന്നെ ലക്ഷ്യമിട്ടിട്ടുണ്ട്. എന്നാല്‍ ഈ സീറ്റുകള്‍ തനിക്ക് തന്നെ കിട്ടണമെന്ന് പി.ജെ.ജോസഫ് നിലപാട് എടുക്കും. ജോസഫുമായുള്ള ഉഭയകക്ഷി ചര്‍ച്ച നിര്‍ണായകമാണ്. ജോസഫ് വിഭാഗവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് ആര്‍എസ്പി നേതൃത്വവുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നുണ്ട്.എന്നാല്‍ ആര്‍ എസ് പി ഇത്രയും തലവേദന സൃഷ്ടിക്കില്ല.



അതിനിടെ എം. കെ. മുനീര്‍ ലീഗ് നേതൃ സ്ഥാനത്തേക്ക് വരാന്‍ ശ്രമം തുടങ്ങി കഴിഞ്ഞു. യുഡിഎഫിന് പരിക്കേല്‍ക്കുന്ന ഒരു അവകാശവാദവും ലീഗ് ഉന്നയിക്കില്ലെന്ന് എം കെ മുനീര്‍ പരസ്യമായി പറഞ്ഞു. കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന് ലീഗ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. കൂടുതല്‍ സീറ്റുകള്‍ സംബന്ധിച്ച് പ്രാദേശിക ഘടകങ്ങളില്‍ നിന്നുയരുന്ന അഭിപ്രായം പാര്‍ട്ടി നിലപാടല്ലെന്നും എം കെ മുനീര്‍ വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദം ഇപ്പോള്‍ ലീഗിന്റെ അജണ്ടയിലില്ലെന്നും എം കെ മുനീര്‍ പറഞ്ഞു.



കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലെത്തിയാല്‍ ഉപ മുഖ്യമന്ത്രി പദം ആവശ്യപ്പെടുമെന്ന സൂചനയുണ്ട്. അതിനെയാണ് മുനീര്‍ പൊളിച്ചത്.

സിപിഎമ്മും ബിജെപിയും ലീഗിനെതിരെ നടത്തുന്ന പ്രചാരണം മുന്നണിക്ക് ഉണ്ടാക്കാവുന്ന അപകടം ലീഗ് തിരിച്ചറിയുന്നുണ്ട്. ഉപമുഖ്യമന്ത്രി പദം അടക്കമുളള ഒരു കാര്യങ്ങളും അജണ്ടയിലില്ലെന്ന് പ്രഖ്യാപിക്കാനുള്ള കാരണം ഇതാണ്.

ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സിപിഎം വര്‍ഗ്ഗീയ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നതെന്നാണ് മുനീര്‍ പറയുന്നത്. ന്യൂനപക്ഷ ആനുകൂല്യങ്ങളടക്കമുളള വിഷയങ്ങളില്‍ വിവിധ വിഭാഗങ്ങളുടെ തെറ്റിദ്ധാരണ നീക്കാനുളള ശ്രമങ്ങള്‍ പാര്‍ട്ടി തുടരുമെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് നടന്‍ പാര്‍ത്ഥിപന്‍  (5 hours ago)

ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി  (5 hours ago)

തണുത്തിട്ട് വയ്യ........!! രാജ്യത്ത് അതിശൈത്യം താപനില പൂജ്യം ഡിഗ്രിക്കും താഴെ മലയോര മേഖലകളിൽ ശീതതരംഗം  (6 hours ago)

ചേര്‍ത്തലയില്‍ 3 വയസുകാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ക്രിസ്തുമസ് പുതുവത്സരാഘോഷത്തില്‍ പുതിയ നടപടികളുമായി എക്‌സൈസ്  (7 hours ago)

ദുബായില്‍ സര്‍ക്കാര്‍ ജോലി വേണോ? ശമ്പളം ലക്ഷങ്ങള്‍,  (7 hours ago)

യുഎഇയിൽ വീട് സ്വന്തമാക്കാൻ തിടുക്കപ്പെട്ട് പ്രവാസി യുവാക്കൾ ട്രെൻഡിനൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയും സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം  (7 hours ago)

പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല  (7 hours ago)

ഇന്ത്യയുടെ വമ്പൻ കുതിപ്പ് ചൈന പോലും ഞെട്ടി വിറച്ചു റോക്കറ്റായി കയറ്റുമതി  (7 hours ago)

ബെംഗളൂരുവിൽ ജോലി!! മെട്രോയിൽ ഒഴിവുണ്ട്... രണ്ട് ലക്ഷം വരെ ശമ്പളം 2026 ജനുവരി 15 ന് മുൻപ് അപേക്ഷിക്കൂ  (7 hours ago)

കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയില്‍ നവംബറില്‍ മാത്രം ഒരു ജില്ലയിലെ വരുമാനം 40 ലക്ഷം രൂപ  (7 hours ago)

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചവര്‍ പിടിയില്‍  (8 hours ago)

ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍  (9 hours ago)

നിലത്തിരുന്ന് സര്‍ക്കാര്‍ പരീക്ഷയെഴുതിയത് എണ്ണായിരത്തിലധികം പേര്‍  (9 hours ago)

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി  (9 hours ago)

Malayali Vartha Recommends