Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

കളി മാറുമ്പോള്‍... എം.പി. സ്ഥാനം രാജിവച്ച് പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ മത്സരിക്കാനുള്ള നീക്കത്തിന് കോണ്‍ഗ്രസിന്റെ സ്‌റ്റോപ്പ് മെമ്മോ ഒരു ഘടകകക്ഷികളെയും ഇക്കുറി കോണ്‍ഗ്രസിന് മീതെ കളിക്കാന്‍ അനുവദിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം

28 JANUARY 2021 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ലീഗിനെ മാത്രമല്ല പി ജെ. ജോസഫിനേയും നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് അപ്രസക്തമാകുമെന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. അതേസമയം ലീഗിന് കോണ്‍ഗ്രസ് അടിമയായതായി ആരോപിച്ച് വീണ്ടും ഇടതും ബി ജെ പിയും രംഗത്തെത്തി.

കരിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധി നേരിട്ട് കുഞ്ഞാലിക്കുട്ടിയെ ഇക്കാര്യം സൗഹാര്‍ദ്ദപരമായി അറിയിച്ചെന്നാണ് കേള്‍ക്കുന്നത്. കെ. മുരളീധരനും അടൂര്‍ പ്രകാശുമടക്കമുള്ള എം.പി.മാര്‍ നിയമസഭാ സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി വന്നാല്‍ അവരും മത്സരിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞത്രേ. ലീഗിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പിടിമുറുക്കി തുടങ്ങി എന്നതിന്റെ ഉദാഹരണമാണ് ഈ ചര്‍ച്ചയെ വ്യാഖ്യാനിക്കുന്നവരുണ്ട്. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിച്ചാല്‍ ജയിക്കാന്‍ സാധ്യതയില്ലെന്നും മലപ്പുറത്ത് നിന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

 



തദ്ദേശതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ അനുഭവത്തിലാണ് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടം കൊടുക്കാതെ യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിച്ചത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായ ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് പാണക്കാടെത്തി മുസ്ലീം ലീഗ് അധ്യക്ഷന്‍ ഹൈദരലി തങ്ങളെുമായി സീറ്റ് വിഭജനം ചര്‍ച്ച ചെയ്തത്. കേരളത്തിലെ ഇന്നത്തെ സാഹചര്യം കൃത്യമായി തങ്ങളെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ലീഗിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാല്‍ അത് വിനയാകുമെന്നും കോണ്‍ഗ്രസിന് ബോധ്യമുണ്ട്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതില്‍ ചിലരെങ്കിലും കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ വരുന്നതിനോട് എതിര്‍പ്പുള്ളവരാണ്.

2016ല്‍ 24 സീറ്റുകളില്‍ മത്സരിച്ച മുസ്ലീം ലീഗ് ഇക്കുറി ആറ് സീറ്റുകളാണ് അധികമായി ആവശ്യപ്പെട്ടത്. യുഡിഎഫ് വിട്ടു പോയ ജനതാദള്‍ മത്സരിച്ച ഏഴ് സീറ്റുകളും കെ.എം.മാണിയുടെ കേരള കോണ്‍ഗ്രസ് മത്സരിച്ച 15 സീറ്റുകളും ഇക്കുറി ഒഴിവു വന്ന സാഹചര്യത്തിലാണ് കഴിഞ്ഞ തവണ മത്സരിച്ചതിലും നാലിലൊന്ന് സീറ്റുകള്‍ ഇക്കുറി ലീഗ് ആവശ്യപ്പെട്ടത്. എന്നാല്‍ ലീഗ് ചോദിക്കുന്ന മുഴുവന്‍ സീറ്റുകള്‍ നല്‍കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസ്.



പുതുതായി ആറ് സീറ്റുകള്‍ അധികമായി ആവശ്യപ്പെട്ട മുസ്ലീം ലീഗിനെ അനുനയിപ്പിക്കാനാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ച് പാണക്കാട് എത്തി ചര്‍ച്ച നടത്തിയത്. ആറ് സീറ്റുകള്‍ അധികമായി നല്‍കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇതുണ്ടാക്കാവുന്ന സാമുദായിക ധ്രുവീകരണ പ്രശ്‌നങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് തങ്ങളെ അറിയിച്ചു. ആറു സീറ്റ് പോയിട്ട് ഒരു സീറ്റ് പോലും കൂടുതല്‍ നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം.

സീറ്റ് വിഭജനം സംബന്ധിച്ച് പി.കെ.കുഞ്ഞാലിക്കുട്ടിയുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തി ധാരണയുണ്ടാക്കാന്‍ പാണക്കാട് തങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുസ്ലീം ലീഗിന് രണ്ട് സീറ്റുകള്‍ അധികം നല്‍കാമെന്നും ഒരു സീറ്റില്‍ പൊതു സമ്മതനായ സ്വതന്ത്രനെ മത്സരിപ്പിക്കാമെന്നുമുള്ള നിര്‍ദേശമാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. പാണക്കാട്ടെ ചര്‍ച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ രാഹുലിന്റെ സാന്നിധ്യത്തിലും കൂടിയാലോചന നടത്തി.

 


അതേസമയം പിജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ് വിഭാഗവുമായുള്ള ചര്‍ച്ചകളാവും കോണ്‍ഗ്രസിന് കാര്യമായ വെല്ലുവിളി സൃഷ്ടിക്കുക. കോട്ടയത്ത് കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി സീറ്റുകള്‍ കോണ്‍ഗ്രസ് ഇതിനകം തന്നെ ലക്ഷ്യമിട്ടിട്ടുണ്ട്. എന്നാല്‍ ഈ സീറ്റുകള്‍ തനിക്ക് തന്നെ കിട്ടണമെന്ന് പി.ജെ.ജോസഫ് നിലപാട് എടുക്കും. ജോസഫുമായുള്ള ഉഭയകക്ഷി ചര്‍ച്ച നിര്‍ണായകമാണ്. ജോസഫ് വിഭാഗവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് ആര്‍എസ്പി നേതൃത്വവുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നുണ്ട്.എന്നാല്‍ ആര്‍ എസ് പി ഇത്രയും തലവേദന സൃഷ്ടിക്കില്ല.



അതിനിടെ എം. കെ. മുനീര്‍ ലീഗ് നേതൃ സ്ഥാനത്തേക്ക് വരാന്‍ ശ്രമം തുടങ്ങി കഴിഞ്ഞു. യുഡിഎഫിന് പരിക്കേല്‍ക്കുന്ന ഒരു അവകാശവാദവും ലീഗ് ഉന്നയിക്കില്ലെന്ന് എം കെ മുനീര്‍ പരസ്യമായി പറഞ്ഞു. കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന് ലീഗ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. കൂടുതല്‍ സീറ്റുകള്‍ സംബന്ധിച്ച് പ്രാദേശിക ഘടകങ്ങളില്‍ നിന്നുയരുന്ന അഭിപ്രായം പാര്‍ട്ടി നിലപാടല്ലെന്നും എം കെ മുനീര്‍ വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദം ഇപ്പോള്‍ ലീഗിന്റെ അജണ്ടയിലില്ലെന്നും എം കെ മുനീര്‍ പറഞ്ഞു.



കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലെത്തിയാല്‍ ഉപ മുഖ്യമന്ത്രി പദം ആവശ്യപ്പെടുമെന്ന സൂചനയുണ്ട്. അതിനെയാണ് മുനീര്‍ പൊളിച്ചത്.

സിപിഎമ്മും ബിജെപിയും ലീഗിനെതിരെ നടത്തുന്ന പ്രചാരണം മുന്നണിക്ക് ഉണ്ടാക്കാവുന്ന അപകടം ലീഗ് തിരിച്ചറിയുന്നുണ്ട്. ഉപമുഖ്യമന്ത്രി പദം അടക്കമുളള ഒരു കാര്യങ്ങളും അജണ്ടയിലില്ലെന്ന് പ്രഖ്യാപിക്കാനുള്ള കാരണം ഇതാണ്.

ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സിപിഎം വര്‍ഗ്ഗീയ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നതെന്നാണ് മുനീര്‍ പറയുന്നത്. ന്യൂനപക്ഷ ആനുകൂല്യങ്ങളടക്കമുളള വിഷയങ്ങളില്‍ വിവിധ വിഭാഗങ്ങളുടെ തെറ്റിദ്ധാരണ നീക്കാനുളള ശ്രമങ്ങള്‍ പാര്‍ട്ടി തുടരുമെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: പേടിച്ചിട്ടാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് വിദ്യാര്‍ഥിനി  (33 minutes ago)

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോണിയ ഗാന്ധി  (48 minutes ago)

പുനലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം  (1 hour ago)

യുപിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ജിം ട്രെയിനര്‍ ജീവനൊടുക്കിയ നിലയില്‍; സംഭവത്തിന് പിന്നില്‍ യുവതിയുടെ ഭീഷണിയെന്ന് കുടുംബം  (1 hour ago)

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (3 hours ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (4 hours ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (8 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (8 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (8 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (8 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (8 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (16 hours ago)

Malayali Vartha Recommends