Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

കളി മാറുമ്പോള്‍... എം.പി. സ്ഥാനം രാജിവച്ച് പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ മത്സരിക്കാനുള്ള നീക്കത്തിന് കോണ്‍ഗ്രസിന്റെ സ്‌റ്റോപ്പ് മെമ്മോ ഒരു ഘടകകക്ഷികളെയും ഇക്കുറി കോണ്‍ഗ്രസിന് മീതെ കളിക്കാന്‍ അനുവദിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം

28 JANUARY 2021 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ലീഗിനെ മാത്രമല്ല പി ജെ. ജോസഫിനേയും നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് അപ്രസക്തമാകുമെന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. അതേസമയം ലീഗിന് കോണ്‍ഗ്രസ് അടിമയായതായി ആരോപിച്ച് വീണ്ടും ഇടതും ബി ജെ പിയും രംഗത്തെത്തി.

കരിപ്പൂരിലെത്തിയ രാഹുല്‍ ഗാന്ധി നേരിട്ട് കുഞ്ഞാലിക്കുട്ടിയെ ഇക്കാര്യം സൗഹാര്‍ദ്ദപരമായി അറിയിച്ചെന്നാണ് കേള്‍ക്കുന്നത്. കെ. മുരളീധരനും അടൂര്‍ പ്രകാശുമടക്കമുള്ള എം.പി.മാര്‍ നിയമസഭാ സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി വന്നാല്‍ അവരും മത്സരിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞത്രേ. ലീഗിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പിടിമുറുക്കി തുടങ്ങി എന്നതിന്റെ ഉദാഹരണമാണ് ഈ ചര്‍ച്ചയെ വ്യാഖ്യാനിക്കുന്നവരുണ്ട്. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിച്ചാല്‍ ജയിക്കാന്‍ സാധ്യതയില്ലെന്നും മലപ്പുറത്ത് നിന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

 



തദ്ദേശതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ അനുഭവത്തിലാണ് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടം കൊടുക്കാതെ യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഔദ്യോഗികമായി ആരംഭിച്ചത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ അധ്യക്ഷനായ ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് പാണക്കാടെത്തി മുസ്ലീം ലീഗ് അധ്യക്ഷന്‍ ഹൈദരലി തങ്ങളെുമായി സീറ്റ് വിഭജനം ചര്‍ച്ച ചെയ്തത്. കേരളത്തിലെ ഇന്നത്തെ സാഹചര്യം കൃത്യമായി തങ്ങളെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ലീഗിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാല്‍ അത് വിനയാകുമെന്നും കോണ്‍ഗ്രസിന് ബോധ്യമുണ്ട്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതില്‍ ചിലരെങ്കിലും കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ വരുന്നതിനോട് എതിര്‍പ്പുള്ളവരാണ്.

2016ല്‍ 24 സീറ്റുകളില്‍ മത്സരിച്ച മുസ്ലീം ലീഗ് ഇക്കുറി ആറ് സീറ്റുകളാണ് അധികമായി ആവശ്യപ്പെട്ടത്. യുഡിഎഫ് വിട്ടു പോയ ജനതാദള്‍ മത്സരിച്ച ഏഴ് സീറ്റുകളും കെ.എം.മാണിയുടെ കേരള കോണ്‍ഗ്രസ് മത്സരിച്ച 15 സീറ്റുകളും ഇക്കുറി ഒഴിവു വന്ന സാഹചര്യത്തിലാണ് കഴിഞ്ഞ തവണ മത്സരിച്ചതിലും നാലിലൊന്ന് സീറ്റുകള്‍ ഇക്കുറി ലീഗ് ആവശ്യപ്പെട്ടത്. എന്നാല്‍ ലീഗ് ചോദിക്കുന്ന മുഴുവന്‍ സീറ്റുകള്‍ നല്‍കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് കോണ്‍ഗ്രസ്.



പുതുതായി ആറ് സീറ്റുകള്‍ അധികമായി ആവശ്യപ്പെട്ട മുസ്ലീം ലീഗിനെ അനുനയിപ്പിക്കാനാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ച് പാണക്കാട് എത്തി ചര്‍ച്ച നടത്തിയത്. ആറ് സീറ്റുകള്‍ അധികമായി നല്‍കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇതുണ്ടാക്കാവുന്ന സാമുദായിക ധ്രുവീകരണ പ്രശ്‌നങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട് തങ്ങളെ അറിയിച്ചു. ആറു സീറ്റ് പോയിട്ട് ഒരു സീറ്റ് പോലും കൂടുതല്‍ നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം.

സീറ്റ് വിഭജനം സംബന്ധിച്ച് പി.കെ.കുഞ്ഞാലിക്കുട്ടിയുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തി ധാരണയുണ്ടാക്കാന്‍ പാണക്കാട് തങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുസ്ലീം ലീഗിന് രണ്ട് സീറ്റുകള്‍ അധികം നല്‍കാമെന്നും ഒരു സീറ്റില്‍ പൊതു സമ്മതനായ സ്വതന്ത്രനെ മത്സരിപ്പിക്കാമെന്നുമുള്ള നിര്‍ദേശമാണ് കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. പാണക്കാട്ടെ ചര്‍ച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ രാഹുലിന്റെ സാന്നിധ്യത്തിലും കൂടിയാലോചന നടത്തി.

 


അതേസമയം പിജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസ് വിഭാഗവുമായുള്ള ചര്‍ച്ചകളാവും കോണ്‍ഗ്രസിന് കാര്യമായ വെല്ലുവിളി സൃഷ്ടിക്കുക. കോട്ടയത്ത് കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി സീറ്റുകള്‍ കോണ്‍ഗ്രസ് ഇതിനകം തന്നെ ലക്ഷ്യമിട്ടിട്ടുണ്ട്. എന്നാല്‍ ഈ സീറ്റുകള്‍ തനിക്ക് തന്നെ കിട്ടണമെന്ന് പി.ജെ.ജോസഫ് നിലപാട് എടുക്കും. ജോസഫുമായുള്ള ഉഭയകക്ഷി ചര്‍ച്ച നിര്‍ണായകമാണ്. ജോസഫ് വിഭാഗവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് ആര്‍എസ്പി നേതൃത്വവുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നുണ്ട്.എന്നാല്‍ ആര്‍ എസ് പി ഇത്രയും തലവേദന സൃഷ്ടിക്കില്ല.



അതിനിടെ എം. കെ. മുനീര്‍ ലീഗ് നേതൃ സ്ഥാനത്തേക്ക് വരാന്‍ ശ്രമം തുടങ്ങി കഴിഞ്ഞു. യുഡിഎഫിന് പരിക്കേല്‍ക്കുന്ന ഒരു അവകാശവാദവും ലീഗ് ഉന്നയിക്കില്ലെന്ന് എം കെ മുനീര്‍ പരസ്യമായി പറഞ്ഞു. കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന് ലീഗ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. കൂടുതല്‍ സീറ്റുകള്‍ സംബന്ധിച്ച് പ്രാദേശിക ഘടകങ്ങളില്‍ നിന്നുയരുന്ന അഭിപ്രായം പാര്‍ട്ടി നിലപാടല്ലെന്നും എം കെ മുനീര്‍ വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദം ഇപ്പോള്‍ ലീഗിന്റെ അജണ്ടയിലില്ലെന്നും എം കെ മുനീര്‍ പറഞ്ഞു.



കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലെത്തിയാല്‍ ഉപ മുഖ്യമന്ത്രി പദം ആവശ്യപ്പെടുമെന്ന സൂചനയുണ്ട്. അതിനെയാണ് മുനീര്‍ പൊളിച്ചത്.

സിപിഎമ്മും ബിജെപിയും ലീഗിനെതിരെ നടത്തുന്ന പ്രചാരണം മുന്നണിക്ക് ഉണ്ടാക്കാവുന്ന അപകടം ലീഗ് തിരിച്ചറിയുന്നുണ്ട്. ഉപമുഖ്യമന്ത്രി പദം അടക്കമുളള ഒരു കാര്യങ്ങളും അജണ്ടയിലില്ലെന്ന് പ്രഖ്യാപിക്കാനുള്ള കാരണം ഇതാണ്.

ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സിപിഎം വര്‍ഗ്ഗീയ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നതെന്നാണ് മുനീര്‍ പറയുന്നത്. ന്യൂനപക്ഷ ആനുകൂല്യങ്ങളടക്കമുളള വിഷയങ്ങളില്‍ വിവിധ വിഭാഗങ്ങളുടെ തെറ്റിദ്ധാരണ നീക്കാനുളള ശ്രമങ്ങള്‍ പാര്‍ട്ടി തുടരുമെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (13 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (25 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (33 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (38 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends