Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഒന്നും മറക്കാനാവുന്നില്ല... കാറ്റും കോളും നിറഞ്ഞ ശബരിമല സീസണും തെരഞ്ഞെടുപ്പിനും ശേഷം എല്ലാം ശാന്തമായി ശബരിമല; കന്നി അയ്യപ്പനായി ഇരുമുടിക്കെട്ടും ശിരസിലേന്തി ശരണംവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍; ഗവര്‍ണറുടെ അചഞ്ചലമായ ഭക്തിയില്‍ മനംനിറഞ്ഞ് ഭക്തര്‍

12 APRIL 2021 08:59 AM IST
മലയാളി വാര്‍ത്ത

ഇതാണ് ശബരിമലയുടെ പ്രസക്തി. ജാതിമതഭേദമന്യേ എല്ലാവരും അയ്യപ്പന്റെ മുമ്പില്‍ സ്വാമികളാണ്. അയ്യപ്പനും വാവരും എന്ന ആപ്തവാക്യം ശബരിമലയ്ക്ക് മാത്രം സ്വന്തം. അയ്യപ്പനെ കാണുന്നവര്‍ വാവരെ കൂടി കണ്ടാലേ ദര്‍ശനം ഫലിക്കൂ.

ഇത്രയും പവിത്രമായ സങ്കല്‍പമുള്ള സ്ഥലത്താണ് യുവതികളെ കയറ്റി സംഘര്‍ഷമുണ്ടാക്കിയത്. കാറ്റും കോളും നിറഞ്ഞ ആ ശബരിമല സീസണ്‍ ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ആഞ്ഞടിച്ചു. ഇപ്പോള്‍ ശബരിമലയെ വാര്‍ത്തകളില്‍ നിറയ്ക്കുന്നത് ഗവര്‍ണര്‍ ആരിഫ് മഹമ്മദ് ഖാന്റെ ശബരിമല സന്ദര്‍ശനമാണ്.

 

 



ഇരുമുടിക്കെട്ടും ശിരസിലേന്തി ശരണം വിളികളോടെ കന്നി അയ്യപ്പനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയ്യപ്പസന്നിധിയില്‍ ദര്‍ശനം നടത്തി. മകന്‍ കബീര്‍ ആരിഫും ഒപ്പമുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 7.15 ഓടെയാണ് ഇരുവരും സന്നിധാനത്തെത്തിയത്.

വലിയ നടപ്പന്തലിന്റെ പ്രവേശന കവാടത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു ഗവര്‍ണറെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ബോര്‍ഡ് മെമ്പര്‍ അഡ്വ. കെ. എസ്. രവി, ദേവസ്വം കമ്മിഷണര്‍ ബി.എസ്. തിരുമേനി, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാര്യര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

 

പടിപൂജ സമയമായതിനാല്‍ ഗസ്റ്റ് ഹൗസിലെത്തി അല്‍പ്പ നേരം വിശ്രമിച്ച ശേഷമാണ് ഗവര്‍ണര്‍ പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയത്.

ശ്രീകോവിലിനു മുന്നില്‍ തൊഴുകൈകളോടെ പ്രാര്‍ത്ഥനാനിരതനായ ഗവര്‍ണര്‍ക്ക് തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി എന്നിവര്‍ ശ്രീകോവിലില്‍ നിന്ന് പ്രസാദം നല്‍കി. തുടര്‍ന്ന് ഉപദേവതകളെയും മാളികപ്പുറത്തമ്മയേയും വണങ്ങിയശേഷം വാവര്‍ നടയിലും ദര്‍ശനം നടത്തി.

 

 



ഇന്നലെ വൈകിട്ട് 4.15നാണ് ആരിഫ് മുഹമ്മദ് ഖാന്‍ പമ്പയിലെത്തിയത്. പമ്പയിലെത്തിയ ഗവര്‍ണര്‍ ഒരുമണിക്കൂറിന് ശേഷം ഗണപതിക്ഷേത്രത്തിലെത്തി തൊഴുതു. മേല്‍ശാന്തിമാരായ സുരേഷ് ആര്‍. പോറ്റിയും നാരായണന്‍പോറ്റിയും ചേര്‍ന്ന് മണ്ഡപത്തില്‍ അപ്പോഴേക്കും ഗവര്‍ണര്‍ക്കും മകനുമുള്ള ഇരുമുടിക്കെട്ട് നിറയ്ക്കാന്‍ ഒരുങ്ങിനിന്നു. പായയ്ക്ക് മുകളില്‍ പത്രംവിരിച്ച് ഗവര്‍ണറും മകനും അതിലിരുന്ന് കെട്ടുനിറച്ചു. ദക്ഷിണ നല്‍കി മേല്‍ശാന്തിമാരില്‍നിന്ന് ഇരുമുടിക്കെട്ട് തലയിലേറ്റി.

ദേവസ്വം ബോര്‍ഡ് ഡോളി തയ്യാറാക്കിയിരുന്നെങ്കിലും നടന്നു മല കയറാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. സ്വാമി അയ്യപ്പന്‍ റോഡ് വഴി മലകയറി രണ്ടിടത്ത് വിശ്രമിച്ചായിരുന്നു യാത്ര. 40 മിനിറ്റില്‍ മരക്കൂട്ടം കടന്നു. ഏഴേകാലോടെ വലിയ നടപ്പന്തലിലെത്തി. പിന്നീട് പതിവ് വേഷം മാറ്റി. മുണ്ടും ജൂബ്ബയുമിട്ട് ഇരുമുടി കെട്ടുമേന്തി എട്ടേകാലോടെ മകനൊപ്പം അദ്ദേഹം പതിനെട്ടാംപടി ചവിട്ടി.

 

 

സഹായത്തിന് പോലീസ് ഉദ്യോഗസ്ഥരുണ്ടായെങ്കിലും ആരുടേയും കൈപിടിക്കാതെയായിരുന്നു പടികയറ്റം. ശ്രീകോവിലിന് മുന്നിലെത്തി ശരണംവിളിച്ച് ഏറെനേരം ഭഗവാനെ തൊഴുതുനിന്നു. കണ്ണടച്ച് പ്രാര്‍ഥിച്ചു. തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ജയരാജ്‌പോറ്റിയും ശ്രീകോവില്‍നിന്ന് പ്രസാദവും അയ്യപ്പന് ചാര്‍ത്തിയ ഉടയാടയും നല്‍കി.

തുടര്‍ന്ന് ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറത്തമ്മയ്ക്കരികിലേക്ക്. വാവരുനടയിലും തൊഴുത് പ്രസാദം വാങ്ങി. തിരികെ ശ്രീകോവിലിന് മുന്നിലെത്തുമ്പോഴേക്കും ഹരിവരാസന സമയമായിരുന്നു. ചൊല്ലിത്തീരുംവരെ അയ്യപ്പ ചൈതന്യത്തിലേക്ക് നോക്കി കണ്ണെടുക്കാതെനിന്നു. അയ്യപ്പദര്‍ശനത്തിന്റെയും ഉറക്കുപാട്ട് കേട്ടതിന്റെയും സുകൃതാനുഭവങ്ങള്‍ ഒപ്പമുള്ളവരോട് പങ്കുവെച്ചായിരുന്നു ഗസ്റ്റ്ഹൗസിലേക്കുള്ള മടക്കം.

 



ഇന്ന് രാവിലെ ഉഷഃപൂജ തൊഴുതശേഷം മാളികപ്പുറം ക്ഷേത്ര പരിസരത്ത് ഗവര്‍ണറുടെ സന്ദര്‍ശനത്തിന്റെ സ്മരണ നിലനിറുത്താന്‍ ചന്ദന വൃക്ഷത്തൈ നടും. കേരള പോലീസിന്റെ പുണ്യം പൂങ്കാവനം പദ്ധതി ഉദ്ഘാടനം ചെയ്യും. പതിനൊന്ന് മണിയോടെ അദ്ദേഹം മലയിറങ്ങും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (1 hour ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (1 hour ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (1 hour ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (1 hour ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (3 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (3 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (3 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (3 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (4 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (12 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (12 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (12 hours ago)

Malayali Vartha Recommends