Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പ്...സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..

രാജ്യസഭാ തെരഞ്ഞടുപ്പില്‍ പിണറായിയുടെ നീക്കങ്ങള്‍ക്കെതിരെ സി പി എമ്മില്‍ അമര്‍ഷം പുകയുന്നു.... മേയ് 2 ന് പിണറായി തോൽക്കാൻ സി പി എം കാത്തിരിക്കുന്നത് എന്തിന്?

18 APRIL 2021 01:33 PM IST
മലയാളി വാര്‍ത്ത

പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കാതിരുന്നാല്‍ പിണറായിയുടെ രാഷ്ട്രീയ ജാതകം മേയ് രണ്ടിന് അവസാനിക്കും. കാരണം രാജ്യസഭാ തെരഞ്ഞടുപ്പില്‍ പിണറായിയുടെ നീക്കങ്ങള്‍ക്കെതിരെ സി പി എമ്മില്‍ അമര്‍ഷം പുകയുകയാണ്. നേതാക്കള്‍ പോലും ആഗ്രഹിക്കുന്നത് പിണറായിയുടെ പതനമാണ്.

ഭരണകാലത്ത് ധാര്‍ഷ്ട്യത്തിന്റെ പേരില്‍ ജനങ്ങളില്‍ നിന്ന് അകന്നു പോയ പിണറായി വിജയന്‍ ഇപ്പോള്‍ രാജ്യസഭാ തെരഞ്ഞടുപ്പിന്റെ പേരില്‍ സി പി എമ്മില്‍ നിന്നും അകലുകയാണ്.

 



ബ്രിട്ടാസിനെയും ശിവദാസനെയും പോലുള്ള തന്റെ വിശ്വസ്തരെ രാജ്യസഭയിലേക്ക് അയക്കുകയും തോമസ് ഐസക്കിനെയും കെ.കെ. രാഗേഷിനെയും ചെറിയാന്‍ ഫിലിപ്പിനെയും അവഗണിക്കുകയും ചെയ്തതതോടെയാണ് പിണറായിക്കെതിരെ സി പി എമ്മില്‍ ക്ഷോഭം പുകയുന്നത്.

ഐസക്ക് കേന്ദ്ര നേതൃത്വത്തിലെ തന്റെ വിശ്വസ്തരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. മേയ് രണ്ട് വരെ ക്ഷമിക്കാന്‍ കേന്ദ്ര കമ്മിറ്റി ഐസക്കിന് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. കെ.കെ. രാഗേഷിനെ എം.പി യാക്കണമെന്ന് കേന്ദ്ര കമ്മിറ്റി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. അതും പിണറായി തിരസ്‌കരിച്ചു.

 



രാജ്യസഭാ തെരഞ്ഞടുപ്പിന്റെ പേരില്‍ സി പി എമ്മിന്റെയുള്ളില്‍ ഏതാനും ദിവസങ്ങള്‍ക്കകം പൊട്ടിത്തെറിയുണ്ടാകുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ തന്നെ പറയുന്നത്. പിണറായിയുടെ സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കാതിരിക്കണേ എന്ന ആഗ്രഹമാണ് പ്രതിപക്ഷത്തെ പോലെ സി പി എം നേതാക്കള്‍ക്കും ഉള്ളത്.

രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം കണ്ടെത്തിയ രണ്ട് സ്ഥാനാര്‍ത്ഥികളും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടപ്പെട്ടവരാണ്. ഇതില്‍ ഒരാള്‍ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ പിആര്‍ ഏജന്‍സികള്‍ക്ക് പിന്നില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിച്ചയാളാണ്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിശ്വസ്തരാണെന്ന പ്രത്യേകതയും രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കുമുണ്ട്. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് എം. പി യാകാന്‍ പോകുന്ന ഒരാള്‍. മുഖ്യമന്ത്രിയെ വിദേശയാത്രകളില്‍ ഉള്‍പ്പെടെ അനുഗമിക്കുന്നയാളുമാണ് ഇദ്ദേഹം. മുഖ്യമന്ത്രിയുടെ ഭാഷാ സഹായിയായും ജോണ്‍ ബ്രിട്ടാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.പിണറായിയുടെ ചുരുക്കം ചില വിശ്വസ്തരില്‍ ഒരാളാണ് ഇദ്ദേഹം.

പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടും കഠിനാധ്വാനം ചെയ്തും പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കള്‍ നിരവധിയുണ്ട്. ഐസക്കിന് നിയമസഭാ സീറ്റ് നല്‍കാതിരുന്നപ്പോള്‍ രാജ്യസഭാ സീറ്റ് നല്‍കണമെന്ന ആവശ്യം ഉയര്‍ന്നത് കേന്ദ്ര കമ്മിറ്റിയില്‍ നിന്നാണ്. ഐസക്കിനെ പോലൊരാള്‍ രാജ്യസഭയില്‍ വേണം എന്ന യച്ചൂരി ആഗ്രഹിച്ചിരുന്നു. രാജ്യസഭയില്‍ സി പി എമ്മിന്റെ ശബ്ദം ഉയര്‍ത്താന്‍ ഇപ്പോള്‍ അംഗങ്ങള്‍ കുറവാണ്.

 

 



യച്ചുരിക്ക് പോലും പിണറായി നല്‍കാത്ത രാജ്യസഭാ സീറ്റാണ് ബ്രിട്ടാസിനും ശിവദാസനും നല്‍കിയത്. സോണിയാ ഗാന്ധി യച്ചൂരിക്ക് സീറ്റ് വാഗ്ദാനം ചെയ്തപ്പോള്‍ അതും പിണറായി ഇല്ലാതാക്കി.

കഴിവും കാര്യശേഷിയുമുള്ള ഉന്നത നേതാക്കളെ പൂര്‍ണ്ണമായും അവഗണിച്ചാണ് മുഖ്യമന്ത്രി തന്റെ ഇഷ്ടക്കാര്‍ക്ക് രാജ്യസഭ സീറ്റ് നല്‍കിയത്. മനസ്സില്ലാമനസ്സോടെയാണെങ്കിലും മുഖ്യമന്ത്രിയുടെ തീരുമാനം അനുസരിക്കേണ്ട ഗതികേടാണ് സിപിഎം നേതാക്കള്‍ക്കുള്ളത്.. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്തവരെ വെട്ടിവീഴ്ത്തുന്ന കാഴ്ചയാണ് ഇതിലൂടെ പ്രകടമാകുന്നത്.

രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലും കെ കെ രാഗേഷിന് ഒരു അവസരം കൂടി നല്‍കേണ്ടതായിരുന്നുവെന്ന് എല്ലാ നേതാക്കളും പറയുന്നുണ്ട്. കര്‍ഷക സമരത്തിന്റെ മുന്നണി പോരാളിയെന്ന നിലയില്‍ രാകേഷിന് ഒരവസരം നല്‍കണമെന്നായിരുന്നു കേന്ദ്രനേതാക്കളുടെ ആവശ്യം. മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ സിപിഎമ്മിന് ഉള്ളിലും ഘടകകക്ഷികള്‍ക്കിടയിലും ശക്തമായ പ്രതിഷേധമുണ്ട്. ഇത് പുറത്തുകാട്ടാന്‍ പല നേതാക്കള്‍ക്കും ധൈര്യമില്ല അവരെല്ലാം കാത്തിരിക്കുന്നത് പിണറായി സര്‍ക്കാരിന്റെ തോല്‍വിയാണ്. സി പി എം എന്ന വലിയ പാര്‍ട്ടിയെ പിണറായി തന്റെ പോക്കറ്റിലാക്കിയെന്നാണ് സി പി എം നേതാക്കളുടെ അഭിപ്രായം.

 



അത്തരം ഒരു അവസരം പ്രയോജനപ്പെടുത്താനാണ് സിപിഎമ്മിലെ പിണറായി വിരുദ്ധര്‍ കാത്തിരിക്കുന്നത്. തോറ്റാല്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും തുടങ്ങിയ സിപിഎമ്മിലെ പിണക്കം സംസ്ഥാനമാകെ ആളിപ്പടരും .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ  (5 minutes ago)

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം  (3 hours ago)

ബേസില്‍ ജോസഫ് ടോളിവുഡിലേക്ക് : അല്ലു അര്‍ജുന്‍ ബേസില്‍ ചിത്രം അടുത്ത വര്‍ഷം  (3 hours ago)

ഒടിടിയില്‍ റിലീസ് ചെയ്ത ദൃശ്യം 2 തിയേറ്ററുകളിലേക്ക്  (3 hours ago)

അഖില്‍ മാരാരുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഷിയാസ് കരീം പറഞ്ഞത്?  (4 hours ago)

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം: ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശേരിക്കെതിരെ നടപടി  (4 hours ago)

68 ശതമാനം റേറ്റിംഗോടെ മോദി ജനപ്രീതിയുള്ള ആഗോള നേതാവ്  (4 hours ago)

കാലാവധി തീര്‍ന്ന് സൗദിയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം  (4 hours ago)

ഇത്രയും കാലമായിട്ടും അല്പം പോലും പരിഗണന അവര്‍ക്ക് ലഭിച്ചില്ല എന്നത് ഖേദകരമാണ്  (4 hours ago)

രാജ്യത്ത് ഊര്‍ജ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍  (5 hours ago)

ട്രംപിന്റെ 15 ഉപാധികള്‍ തള്ളി: യുദ്ധം അവസാനിപ്പിക്കുന്നതിന് 5 നിബന്ധനകള്‍ വച്ച് ഇറാന്‍  (5 hours ago)

സംസ്ഥാനത്ത് ഹെല്‍മറ്റ് ഇല്ലാത്തതിന് ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടിയിലധികം രൂപ  (5 hours ago)

തായ്‌ലന്‍ഡില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും  (5 hours ago)

Malayali Vartha Recommends