'എന്റെ ദൈവമേ, നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്? എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നല്കാൻ... നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ; നന്ദു മഹാദേവന്റെ മരണത്തില്‍ വേദനയോടെ സീമ ജി നായര്‍
ശരീരം മുഴുവൻ അർബുദം കാർന്നു തിന്നുമ്പോഴും ചെറുപുഞ്ചിരിയോടുകൂടി സകലശക്തിയുമെടുത്ത് പോരാടിയ, അനേകർക്ക് പ്രചോദനമേകിയ നന്ദു മഹാദേവൻ വിടവാങ്ങി.
എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നന്ദുവിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. ആ സാഹചര്യത്തിലും കൂട്ടുകാരുമൊത്ത് ഗോവക്ക് പോയി ജീവിതം ആഘോഷമാക്കിയവനാണ് നന്ദു.
ഓരോ ഫേസ്ബുക്ക് പോസ്റ്റിലും മറ്റുള്ളവരുടെ ഉള്ളിൽ പ്രചോദനവും ധൈര്യവും നൽകിയവൻ. "ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത് ജ്വലിക്കണം" എന്നായിരുന്നു നന്ദു ലോകത്തോട് വിളിച്ചു പറഞ്ഞിരുന്നത്.
ക്യാന്‍സര്‍ അതിജീവന പോരാട്ടത്തിന്റെ മാതൃകയായിരുന്ന നന്ദു മാഹാദേവയുടെ വിയോഗം സൈബര്‍ ഇടത്തെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് . മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ പ്രമുഖരെല്ലാം നന്ദുവിനെ അനുസ്മരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററില്‍ വച്ചായിരുന്നു നന്ദുവിന്റെ അന്ത്യം.
തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു അതി ജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. അവസാന ദിവസങ്ങളില്‍ അര്‍ബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു.
രോഗത്തെ ചിരിയോടെ നേരിട്ട് അര്‍ബുദ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. നിരവധി പേരാണ് നന്ദുവിനെ സമൂഹ മാധ്യമങ്ങളില്‍ പിന്തുടരുന്നത്.
ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് മറ്റുള്ളവരോട് പറയുന്ന വ്യക്തികൂടിയായിരുന്നു നന്ദു വേദനകള്‍ ഇല്ലാത്ത ലോകത്തേക്കു എന്റെ നന്ദുട്ടന്‍ പോയി എന്നാണ് സുഹൃത്തും നടിയുമായ സീമ ജി നായര്‍ നന്ദുവിനെ അനുസ്മരിച്ചത്. ഇവര്‍ തമ്മില്‍ വളരെ അടുത്ത ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്.
സീമാ ജി നായരുടെ കുറിപ്പ് ഇങ്ങനെ:
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി ഇന്ന് കറുത്ത ശനി... വേദനകൾ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ.... പുകയരുത്.. ജ്വാലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്..
മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു...എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്...
അതേസമസമയം, നന്ദുവിന്റെ സുഹൃത്തായ അര്‍ബുദത്തെ അതിജീവിച്ച അപര്‍ണ ശിവകാമിയുടെ കുറിപ്പും കണ്ണുനിറയ്ക്കുകയാണ്. കീമോയ്ക്ക് പിന്നാലെ പാലിയേറ്റീവും നിര്‍ത്തി അടുത്ത ട്രിപ്പ് പോയതാണ് നന്ദുവെന്ന് അപര്‍ണ ശിവകാമി കുറിപ്പിലൂടെ നന്ദുവിനെ കുറിച്ച് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നന്ദു പോയി...
മെയ് 8 ന് MVR ൽ നിന്ന് കണ്ട് പോന്നതാണ്. അവൻ്റെ മുഖത്ത് തലോടി നെറ്റിയിൽ ഉമ്മ കൊടുത്ത് അടുത്ത ചെക്കപ്പിന് വരുമ്പോ കാണാം.. കൊറോണ കുറഞ്ഞാൽ അതിജീവനം ഗ്രൂപ്പിലെ പറ്റുന്നിടത്തോളം പേരെ കൂട്ടി വരാം.. മ്മക്ക് അടിപൊളിയാക്കാം എന്ന് പറഞ്ഞ് പോന്നതാണ്..
എൻ്റെ കുഞ്ഞേ...
എനിക്കൊട്ടും സങ്കടമില്ല.
കീമോ നിർത്താണ്. ഇനി പാലിയേറ്റീവ് മതി എന്ന് ഡോക്ടർ പറഞ്ഞതിൻ്റെ പിറ്റേന്ന് കൂട്ടുകാർക്കൊപ്പം ഗോവയ്ക്ക് പോയി ആഘോഷിച്ചവനാണ്, നീ..
ഒരു പക്ഷേ നിനക്ക് മാത്രം പറ്റുന്ന ധീരത..
പക്ഷേ എത്രയോ പേർക്ക് ധൈര്യം പകർന്നത്..
നീ പാലിയേറ്റീവും നിർത്തി അടുത്ത ട്രിപ്പ് പോയി അടിച്ച് പൊളിക്കുന്നതാണ്... ന്ന്
എനിക്കറിയാം..
നീ ചെല്ലൂ...
വേദനകളില്ലാത്ത ലോകത്തേക്ക്...
https://www.facebook.com/Malayalivartha