Widgets Magazine
07
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ.എസ്.ആർ.ഒയുടെ രണ്ട് ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ഇതാദ്യമായി അനുമതി നൽകാതെ കേന്ദ്ര സർക്കാർ... എൻ.വി.എസ് - 03, ഇ.ഒ.എസ്-05 എന്നിവയാണ് ഉപഗ്രഹങ്ങൾ..എന്ത് സംഭവിച്ചു..?


കുന്നംകുളത്ത് സ്വകാര്യ ബസ് അഞ്ച് വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം: മരണം രണ്ടായി...


മലയാലപ്പുഴയിൽ പത്താംക്ലാസുകാരിക്ക് നേരെ ക്രൂരത; സ്വന്തം പിതാവടക്കം ഏഴുപേർക്കെതിരെ പോക്സോ കേസ്, രണ്ടുപേർ അറസ്റ്റിൽ...


കേരളത്തിൽ 14 ജില്ലകളിലും അടിയന്തര മുന്നറിയിപ്പ്; മൂന്ന് ജില്ലകൾക്ക് റെഡ് അലേർട്ട്: ജാഗ്രതയോടെ...


കേന്ദ്രം വിരട്ടി..നരേന്ദ്ര മോദിയോട് ക്ഷമാപണം നടത്തി മെറ്റ മേധാവി മാർക്ക് സക്കർബർ​ഗ്..പ്രത്യേകതരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ പണം വാങ്ങിയതായും സമ്മതിച്ചു..

കെ. പി. സി. സി ഓഫീസില്‍ ഇപ്പോള്‍ നടക്കുന്നതെന്ത്? കേട്ടാല്‍ സങ്കടം വരും

07 JUNE 2021 08:52 AM IST
മലയാളി വാര്‍ത്ത

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാചേന്ദ്രനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരള ഘടകത്തില്‍ നിന്നും പൂര്‍ണമായി ഔട്ടായി. കെ.മുരളീധരന് കിട്ടുന്ന പ്രാധാന്യം പോലും ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസില്‍ കിട്ടുന്നില്ല.

രാഹുല്‍ ഗാന്ധി ചെന്നിത്തലയെയോ ഉമ്മന്‍ ചാണ്ടിയെയോ മുല്ലപ്പള്ളിയെയോ വിളിക്കാറില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നിന്ന് പോലും ഇവര്‍ക്ക് ഒരു കോള്‍ കിട്ടിയിട്ട് ദിവസങ്ങളായി. വി.ഡി സതീശനെ മാത്രമാണ് ഗാന്ധിമാരുടെ ഓഫീസില്‍ നിന്നും വിളിക്കാറുള്ളത്.എന്തിന് കോള ഘടകത്തില്‍ നിരന്തരം ചര്‍ച്ചകള്‍ക്കായി എത്തുന്ന താരിഖ് അന്‍വര്‍ പോലും ഇവരെ കണ്ട മട്ട് നടിക്കുന്നില്ല.



കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഇപ്പോള്‍ എല്ലാവര്‍ക്കും സമാധാനം മാത്രമാണുള്ളത്.മുല്ലപ്പള്ളി പാര്‍ട്ടി കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ സമയം കളയുന്നു. പ്രസിഡന്റ് എന്ന് ആരെങ്കിലും വിളിച്ചാല്‍ താന്‍ പ്രസിഡന്റ് അല്ലെന്ന് മുല്ലപ്പള്ളി പറയുന്നു. പ്രസിഡന്റിന്റെ ചുമുതല പോലും നിര്‍വഹിക്കാന്‍ അദ്ദേഹം താത്പര്യം കാണിക്കുന്നില്ല.

പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാന്‍ പോലും കഴിയാത്ത പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെച്ച സാഹചര്യത്തില്‍ പകരക്കാരനെ നിശ്ചയിക്കുന്നതില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് താരീഖ് അന്‍വറിന് ആശയകുഴപ്പത്തിലാണ് . സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി ആശയവിനിമയം നടത്തി യോഗ്യരായവരുടെ പട്ടിക തയ്യാറാക്കാനായിരുന്നു താരീഖ് അന്‍വറിന്റെ ശ്രമം. എന്നാല്‍ കേരളത്തിലെ ഗ്രൂപ്പ് നേതാക്കളാരും താരീഖ് അന്‍വറിനോട് ഏതെങ്കിലും നേതാവിന്റെ പേര് നിര്‍ദ്ദേശിക്കാതിരുന്നതാണ് ആശയകുഴപ്പം ഉണ്ടാക്കിയത്.

 

 



കെപിസിസി പ്രസിഡന്റ് ആരാകണമെന്ന തീരുമാനം കേന്ദ്ര നേതൃത്വത്തിനെടുക്കാമെന്ന് താരിഖിനോട് നേതാക്കള്‍ പറഞ്ഞതായി ഹൈക്കമാന്‍ഡ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് പദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ താരിഖ് കടുത്ത പ്രതിസന്ധിയിലാണ്. ഒരു കാരണവശാലും സംസ്ഥാന നേതാക്കളെ വിശ്വാസത്തിലെടുക്കാതെ തീരുമാനം എടുക്കരുതെന്നാണ് ഹൈക്കമാന്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ഒന്നും കണ്ടില്ല കേട്ടില്ല മിണ്ടില്ല എന്ന് പറയുന്ന സ്വഭാവമാണ് കേരളത്തിലെ ഗ്രൂപ്പ് നേതൃത്വങ്ങള്‍ താരിഖ് അന്‍വറിനോട് കാണിക്കുന്നത്. ഹൈക്കമാന്റിന് എന്തു തീരുമാനം വേണമെങ്കിലും എടുക്കാം എന്ന നിര്‍ദ്ദേശമാണ് നേതാക്കള്‍ ഹൈക്കമാന്റിന് നല്‍കുന്നത്.

യഥാര്‍ത്ഥത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമാകാനാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളിയും അടക്കമുള്ള നേതാക്കള്‍ ആഗ്രഹിക്കുന്നത്. വി ഡി സതീശനോട് കടുത്ത അമര്‍ഷമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. ബി ജെ പിയുടെ കുഴല്‍പ്പണ വിവാദത്തിനെതിരെ രംഗത്തെത്തിയ കെ.മുരളീധരനെ മുതിര്‍ന്ന നേതാക്കള്‍ വിലക്കുന്ന സാഹചര്യം വന്നെത്തിയതായാണ് റിപ്പോര്‍ട്ട്.

 



നിലവില്‍ എംപിമാരായ കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷുമാണ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ള പേരുകള്‍. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ നേതാക്കളുമായി വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതി നിലനില്‍ക്കുന്നതിനാല്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷമേ പുതിയ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാവൂ എന്നാണ് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ താരീഖ് അന്‍വറിന് ഒരാഴ്ച സമയമാണ് നല്‍കിയിരുന്നത്. ഗ്രൂപ്പുകളുടെ പരിഭവം നീക്കി നേതാവിനെ നിശ്ചയിക്കുകയെന്ന വലിയ കടമ്പയാണ് അന്‍വറിന് മുന്നിലുള്ളത്.

കെ സുധാകരനോടും കൊടിക്കുന്നില്ലിനോടും മുതിര്‍ന്ന നേതാക്കള്‍ക്ക് ഒരു താല്‍പര്യവുമില്ല. സതീശനെ തീരുമാനിച്ചതോടെ അവര്‍ കെ പി സി സിയും വിട്ടു. കെ പി സി സിക്ക് പ്രസിഡന്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും തങ്ങള്‍ക്ക് ഒന്നുമില്ലെന്നാണ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും മുല്ലപ്പള്ളിയുടെയും മട്ട്. അതാണ് അഭിപ്രായം പറയാന്‍ അവരെ വിലക്കുന്ന പ്രധാന ഘടകം. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും നിയമസഭയില്‍ പോലും സര്‍ക്കാരിനെ അനുകൂലിച്ചോ എതിര്‍ത്തോ സംസാരിക്കാറില്ല. ഇത്രയും സംസാരിച്ചതെല്ലാം മതിയെന്ന അഭിപ്രായമാണ് ചെന്നിത്തലക്കുള്ളത്.



ദിവസങ്ങള്‍ ചെല്ലുന്തോറും കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കിലാണ്. സി പി എം അതിഗംഭീരമായി മുന്നോട്ടു പോകുമ്പോള്‍ കോണ്‍ഗ്രസ് മുടന്തന്‍ കാളയെ പോലെ ഇഴഞ്ഞോടുന്നു. മരണവീടിന് സമാനമാണ് കെപിസിസി കാര്യാലയം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം  (5 hours ago)

മഴക്കെടുതിയില്‍ നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി  (5 hours ago)

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (5 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവെന്ന് പരാതി  (5 hours ago)

നീറ്റ്‌ചോദ്യപേപ്പര്‍ ചോര്‍ച്ച; വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്  (6 hours ago)

കെ എഫ് സി വഴി സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം പതിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു  (6 hours ago)

2021 മുതല്‍ പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് ചെലവഴിച്ചത് 558 കോടി  (6 hours ago)

ബഹിരാകാശത്ത് നടക്കുന്ന ആദ്യമലയാളിയായി ഒറ്റപ്പാലം സ്വദേശി  (6 hours ago)

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി  (7 hours ago)

ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പ്ലസ് ടു നിര്‍ബന്ധമല്ല  (8 hours ago)

MLA-യുടെ തോളിൽ കൈയിടാൻ താനാരുവാ...!ക്യാമ്പിൽ കലഹം ഉണ്ടാക്കാൻ ഇറങ്ങി റിപ്പോർട്ടർ തെളിവ് സഹിതം പഞ്ഞിക്കിട്ട് നാട്ടുകാർ  (8 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി  (8 hours ago)

ജനകീയ പിന്തുണയോടെ സമ്മര്‍ദ്ദ ശഖ്തിയായി നില്‍ക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ്  (8 hours ago)

കാലൻ 'ഡോൾഫിൻ ചുഴലിക്കാറ്റ്' കടലും കരയും ഒരുപോലെ ചുരുട്ടി എറിയും..! RED ALERT-ൽ മാറ്റമില്ല ക്യാമ്പ് വിടാൻ വരട്ടെ..ഇന്ന് രാത്രി  (8 hours ago)

ഓണത്തിന് നാട്ടിലെത്തിയ പ്രവാസികൾക്ക് മുട്ടൻ പണി തിരിച്ച് പോകാൻ കുടുബം വിൽക്കണം..?! ദുബായിലെ സ്ഫോടനത്തിൽ ട്വിസ്റ്റ്  (8 hours ago)

Malayali Vartha Recommends