ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിട്ട് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് അഞ്ച് വാച്ച് ടവറുകളും എട്ട് സ്ഥലങ്ങളിൽ 13 മെഗാഫോണുകളും ഏർപ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ

ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിട്ട് സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് അഞ്ച് വാച്ച് ടവറുകളും എട്ട് സ്ഥലങ്ങളിൽ 13 മെഗാഫോണുകളും ഏർപ്പെടുത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ .
23 മുതൽ മാർച്ച് 4 വരെ നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകനയോഗം മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്നു. പൊങ്കാലയോടനുബന്ധിച്ചുള്ള എല്ലാ പ്രവൃത്തികളും 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകി.
76 സി.സി.ടി.വി ക്യാമറകൾ അധികമായി പൊലീസ് ക്രമീകരിക്കും. പൊങ്കാല ദിവസത്തെ തിരക്ക് നിയന്ത്രിക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ക്ഷേത്രത്തിന് ചുറ്റുമുള്ള 14 സ്ഥലങ്ങളിൽ ബാരിക്കേഡുകൾ ക്രമീകരിക്കുകയും ചെയ്യും. റോഡുകളുടെ ടാറിംഗ് 15ന് മുമ്പ് പൂർത്തിയാക്കുന്നതാണ്.
ഫയർ ഫോഴ്സ് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 400 പേരെ നിയോഗിക്കുകയും ചെയ്യും. പൊങ്കാല ദിവസം രണ്ട് ഫയർ എൻജിനുകൾ സജ്ജമാക്കുന്നതാണ്.
ഫയർ ഓഡിറ്റ് നടത്തും എക്‌സൈസിന്റെ നേതൃത്വത്തിൽ വനിതാ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി കൺട്രോൾ റൂം സജ്ജീകരിക്കുന്നതാണ്. സമീപത്തെ കടകളിലും പരിസരങ്ങളിലും പരിശോധന നടത്തും.
"
https://www.facebook.com/Malayalivartha

























