അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

ഉഷാ മോഹൻദാസ് മലയാളിവർത്തയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗൗരവമായ ആരോപണങ്ങളും വികാരഭരിതമായ വെളിപ്പെടുത്തലുകളും. മൂന്ന് മക്കളുള്ള ഒരച്ഛൻ സ്വത്ത് രണ്ട് മക്കൾക്ക് മാത്രം നൽകുന്ന ഒരു വിൽപത്രം തയ്യാറാക്കിയതായി തനിക്ക് വിശ്വസിക്കാനാകുന്നില്ല എന്നാണ് ഉഷാ മോഹൻദാസിന്റെ നിലപാട്. അച്ഛന് പാർക്കിൻസൺസ് രോഗം അടക്കം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന കാലത്താണ് വിൽപത്രത്തിൽ ഒപ്പിട്ടതെന്നും അവർ പറയുന്നു. ഒപ്പിടാൻ പോലും ബുദ്ധിമുട്ടുള്ള അവസ്ഥയിൽ അസിസ്റ്റന്റിന്റെ സഹായത്തോടെ ഒപ്പുകൾ വെച്ചതായാണ് അവരുടെ ആരോപണം.
ഇക്കാരണങ്ങളാൽ ഫോറൻസിക് പരിശോധന ഉൾപ്പെടെ നിയമപരമായ നടപടികൾ ആവശ്യമാണ് എന്നാണ് ഉഷയുടെ ആവശ്യം. ഈ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ് എന്നതും അവർ വ്യക്തമാക്കി. ഗണേഷ് കുമാർ അച്ഛനുമായി അകൽച്ചയിലായിരുന്നുവെന്നും, പിള്ളയുടെ അവസാന നാളുകളിൽ മാത്രമാണ് അദ്ദേഹം അടുത്തു വന്നതെന്നും ഉഷ ആരോപിക്കുന്നു. "എനിക്ക് ഇങ്ങനെ ഒരു മകൻ ഇല്ല" എന്ന് ബാലകൃഷ്ണപിള്ള പരസ്യമായി പറഞ്ഞത് ഇരുവരും തമ്മിലുണ്ടായിരുന്ന കടുത്ത ഭിന്നതയുടെ തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു.
അച്ഛനെ ശുശ്രൂഷിക്കുകയും കൂടെനിൽക്കുകയും ചെയ്ത പെൺമക്കളെ അവഗണിച്ച്, അകന്നുനിന്ന മകന് അനുകൂലമായി വിൽപ്പത്രം വന്നതിലെ സ്വാഭാവികതയില്ലായ്മയാണ് കുടുംബാംഗങ്ങളെ നിയമപോരാട്ടത്തിന് പ്രേരിപ്പിച്ചത്.
മകൾക്ക് പോലും അച്ഛനെ തനിയെ കാണാൻ സാധിക്കാത്ത വിധം നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. ആരോട് സംസാരിക്കണം, എന്ത് പറയണം എന്ന് പോലും നിയന്ത്രിക്കപ്പെട്ടിരുന്നു എന്നത് ഒരു 'ഹൗസ് അറസ്റ്റ്' അവസ്ഥയായിരുന്നുവെന്ന് ഉഷ പറയുന്നു.
https://www.facebook.com/Malayalivartha
























