ഗാസിയാബാദിലെ കൂട്ടആത്മഹത്യ..കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാർ.. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തു..

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 16 വയസ്സിന് താഴെയുള്ള മൂന്ന് സഹോദരിമാര്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിലെ അന്വേഷണം കൂടുതല്‍ സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുകയാണ്. കുടുംബപശ്ചാത്തലത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കുട്ടികളുടെ പിതാവ് ചേതന്‍ കുമാറിന് മൂന്ന് ഭാര്യമാരുണ്ടെന്നും, മരിച്ച നിഷിക (16), പ്രാച്ചി (14), പാഖി (12) എന്നിവരുടെ അമ്മമാര്‍ വ്യത്യസ്തരാണെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ സങ്കീര്‍ണ്ണമായ കുടുംബബന്ധങ്ങള്‍ സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ പെണ്‍കുട്ടികള്‍ ഒന്‍പതാം നിലയിലെ ഫ്‌ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ചേതന്‍ കുമാറിന്റെ ഭാര്യമാരായ സുജാത, ഹീന, ടിന എന്നിവര്‍ സഹോദരിമാരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ സുജാതയുടെ മകളാണ് നിഷിക. പ്രാച്ചിയും പാഖിയും ഹീനയുടെ മക്കളാണ്. ടിനയുമായുള്ള ബന്ധത്തില്‍ ചേതന്‍ കുമാറിന് മക്കളില്ലെന്നാണ് പ്രാഥമിക വിവരം.
ചേതൻ കുമാറിന് മൂന്നു ഭാര്യമാരുണ്ട്. 2015ൽ ചേതന്റെ ലിവ് ഇൻ പാർട്ടണർ ആയിരുന്ന വനിത ദുരൂഹ സാഹചര്യത്തിൽ ഫ്ലാറ്റിനു മുകളിൽ നിന്ന് താഴേക്കു ചാടി മരിച്ചതും പൊലീസ് അന്വേഷിക്കുന്നുകൊറിയന്‍ ഓണ്‍ലൈന്‍ ഗെയിമുകളോടും വിനോദ പരിപാടികളോടും കുട്ടികള്‍ക്ക് അമിതമായ ആസക്തിയുണ്ടായിരുന്നതായാണ് പിതാവ് ചേതന്‍ കുമാര്‍ പോലീസിനോട് വെളിപ്പെടുത്തിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ പിതാവ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുട്ടികള്‍ എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പുകളിലും കൊറിയന്‍ ഉള്ളടക്കങ്ങളോടും
കൊറിയയോടുമുള്ള താല്‍പ്പര്യം വ്യക്തമാക്കുന്നുണ്ട്.വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നതിനായി പിതാവ് ചേതന്‍ കുമാര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് വില്‍പന നടത്തിയതിനെത്തുടര്‍ന്ന് മൂന്ന് സഹോദരിമാരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കൊറിയന്‍ ഉള്ളടക്കങ്ങള്‍ അമിതമായി കാണുന്നതാണ് തന്റെ നടപടിക്ക് പിന്നിലെ കാരണമായി പിതാവ് ചൂണ്ടിക്കാട്ടിയത്. ഓഹരി ദല്ലാളായ ചേതന്‍ കുമാറിന് 2 കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു, വലിയ ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം കുടുംബം പുലര്‍ത്തിയിരുന്നത്.
കൊറിയന്‍ വിനോദങ്ങളുടെ വലിയ ആരാധകരായിരുന്ന പെണ്‍കുട്ടികള്‍, സംഭവം നടന്ന രാത്രിയില്‍ അമ്മയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. എന്നിരുന്നാലും, അവര്‍ കാണാന്‍ ആഗ്രഹിച്ച കൊറിയന്‍ ആപ്പുകളും ഉള്ളടക്കങ്ങളും ലഭ്യമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha
























