Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

എല്ലാം സിനിമാ കഥ പോലെ... മുപ്പത്തിയാറു വര്‍ഷം നീണ്ട തന്റെ കുറ്റാന്വേഷണ ജീവിതത്തില്‍ നിന്നും ലോക്‌നാഥ് ബഹ്‌റ പടിയിറങ്ങുമ്പോള്‍ കൈയ്യടികള്‍ മാത്രം; ലോകത്തെ വിറപ്പിച്ച മുംബയ് ബോംബ് സ്‌ഫോടനകേസ്, എയര്‍ ഇന്ത്യ ഐസി 814 വിമാനം റാഞ്ചിയ കേസ്, ബാബറി മസ്ജിദ് തകര്‍ത്ത കേസ് അങ്ങനെ ആ പരമ്പര നീളുന്നു

27 JUNE 2021 08:56 AM IST
മലയാളി വാര്‍ത്ത

മുപ്പത്തിയാറു വര്‍ഷം നീണ്ട തന്റെ കുറ്റാന്വേഷണ ജീവിതം അവസാനിപ്പിച്ച് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ലോക്‌നാഥ് ബഹ്‌റ ഈ മാസം 30ന് പടിയിറങ്ങുന്നു. ജിയോളജിയില്‍ ഉന്നതപഠനം കഴിഞ്ഞ് ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ ചേര്‍ന്ന ശേഷം ലോക്‌നാഥ് ബെഹ്‌റ അന്വേഷിച്ച ചില കേസുകള്‍ മാദ്ധ്യമങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതമാണ്.

ലോകത്തെ വിറപ്പിച്ച മുംബയ് ബോംബ് സ്‌ഫോടനകേസ്, എയര്‍ ഇന്ത്യ ഐസി 814 വിമാനം റാഞ്ചിയ കേസ്, പുരുലിയയില്‍ ആകാശത്തു നിന്ന് തോക്കുകള്‍ വര്‍ഷിച്ച കേസ്, ബാബറി മസ്ജിദ് തകര്‍ത്ത കേസ് തുടങ്ങിയവയൊക്കെ അതില്‍പ്പെടും.

 



മാത്രമല്ല, കേരളത്തില്‍ അത്ര ആഘോഷിക്കപ്പെടാത്തതും എന്നാല്‍ പ്രമാദവുമായിരുന്ന നിരവധി കൊലക്കേസുകളും തീവ്രവാദകേസുകളും അഴിമതിക്കേസുകളും അവയില്‍ പെടും. പക്ഷേ, ബെഹ്‌റ ഇതിന്റെയെല്ലാം ഭാഗമായിരുന്നു എന്ന് മിക്ക മലയാളികള്‍ക്കും അറിവുണ്ടാവില്ല. കാരണം, സി.ബി.ഐയില്‍ ജോലി ചെയ്ത പത്തുവര്‍ഷക്കാലത്തും എന്‍.ഐ.എയില്‍ ജോലി ചെയ്ത അഞ്ചുവര്‍ഷക്കാലത്തുമാണ് ബെഹ്‌റ ഈ അന്വേഷണ സംഘങ്ങളുടെയെല്ലാം ഭാഗമായിരുന്നത്

2008 ല്‍ ലഷ്‌ക്കര്‍ ഇ തൊയ്ബയിലെ 10 പാക്കിസ്ഥാനികള്‍ മുംബയില്‍ നടത്തിയ വെടിവയ്പ്പിലും സ്‌ഫോടനത്തിലും ഇസ്രയേലികളടക്കമുള്ള വിദേശികളും ഇന്ത്യക്കാരും ഉള്‍പ്പെടെ 175 പേരാണ് കൊല്ലപ്പെട്ടത്. ഹെഡ്‌ലി ഇപ്പോള്‍ അമേരിക്കയില്‍ 35 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

 



പുരുലിയയില്‍ ആയുധം വര്‍ഷിച്ച കേസന്വേഷണം കൂടുതല്‍ ശ്രമകരമായിരുന്നു. ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി പീറ്റര്‍ ബ്ലീച്ചിനെ വിമാനത്തില്‍ വച്ച് അറസ്റ്റ് ചെയ്യാനും രക്ഷപ്പെട്ട കിം ഡേവി എന്ന പ്രതിയെ വിദേശത്ത് അറസ്റ്റ് ചെയ്ത് തടവിലാക്കാനും ഇരുപത്തിയേഴ് രാജ്യങ്ങളിലായി ചിതറികിടന്ന തെളിവുകള്‍ അതാത് രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ പാലിച്ച് ശേഖരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരാനുമൊക്കെ വലിയ ശ്രമം തന്നെ വേണ്ടി വന്നു.

രാജ്യസുരക്ഷയെ ബാധിക്കുന്ന കേസുകള്‍ കൈകാര്യം ചെയ്യാനായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ .ഐ .എ) രൂപീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് ബെഹ്‌റയടക്കമുള്ള ഏതാനും പ്രഗത്ഭ ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ്. അഞ്ചു വര്‍ഷം കൊണ്ട് ഇവരുടെ സംഘം എന്‍.ഐ.എയെ ഭാരതത്തിന്റെ അഭിമാനമാക്കി മാറ്റി. താമസിയാതെ അദ്ദേഹം കേരളത്തില്‍ പൊലീസ് മേധാവിയായി.

 



ജയില്‍, ഫയര്‍ഫോഴ്‌സ്, വിജിലന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍ എന്നീ നാലു അതിപ്രധാന മേഖലയെയും നയിക്കാന്‍ അവസരം കിട്ടിയ, ഒരുപക്ഷേ ഒരേയൊരു കേരള ഐ.പി.എസ് ഉദ്യോഗസ്ഥനായിരിക്കാം ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാന പൊലീസ് മേധാവിയായി അഞ്ചു വര്‍ഷമാണ് ലോക്‌നാഥ് ബെഹ്‌റ സേവനമനുഷ്ഠിച്ചത്.

ആ അഞ്ചുവര്‍ഷക്കാലം എന്ന് പറയുന്നത് ആദ്യ പിണറായി വിജയന്‍ മന്ത്രിസഭയുടെ ഏകദേശം മുഴുവന്‍ കാലവും രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ ആദ്യകാലവും ആയിരുന്നു. ഇന്ത്യയില്‍ അപൂര്‍വം പൊലീസ് മേധാവികള്‍ക്കു മാത്രമേ ഒരു മന്ത്രിസഭയുടെ ഏതാണ്ട് മുഴുവന്‍ കാലം ഭരണകക്ഷിക്കും മുഖ്യമന്ത്രിക്കും അലോസരമുണ്ടാക്കാതെ സേവനമനുഷ്ഠിക്കാന്‍ അവസരം കിട്ടിയിട്ടുള്ളൂ.

 


തന്റെ ശക്തമായ പൊലീസ് തീരുമാനങ്ങള്‍ സൗമ്യമായ ഭാഷയില്‍ കര്‍ക്കശക്കാരനായ മുഖ്യമന്ത്രിയുടെ മുന്നില്‍ കാര്യകാരണസഹിതം അവതരിപ്പിച്ച് അനുമതി നേടിയെടുത്തിരുന്ന അദ്ദേഹം മുഖ്യമന്ത്രിയടക്കമുള്ള ഭരണാധികാരികള്‍ക്ക് പറയാനുള്ളത് ശാന്തമായിരുന്ന് കേള്‍ക്കാനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും ശ്രമിച്ചു വിജയിച്ചിരുന്നു. പൊതുവെ ദൃശ്യമാദ്ധ്യമങ്ങളില്‍ വരാന്‍ മടിക്കുന്ന, അപൂര്‍വമായി വന്നാലും ഒന്നോ രണ്ടോ വാചകത്തില്‍ വിഷയം പറഞ്ഞു തീര്‍ക്കുന്ന ഒരു പ്രകൃതക്കാരനാണ് ബെഹ്‌റ.

പൊലീസിനു പുറത്തെ പൊതുചടങ്ങുകളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അപൂര്‍വമായിരുന്നു. ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാദ്ധ്യമങ്ങളില്‍ ജനകീയസാന്നിദ്ധ്യമായി നില്‍ക്കാനും അദ്ദേഹം ഒട്ടുമേ താല്‍പര്യം കാണിച്ചില്ല. ഈ ഒറീസക്കാരന്‍ പടിയിറങ്ങുമ്പോള്‍ മലയാളികള്‍ അറിയാതെ സല്യൂട്ട് അടിച്ച് പോകുകയാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (45 minutes ago)

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ ങര്‍ത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് മുംബൈയിലെത്തി രേഖപ്പെടുത്തി  (49 minutes ago)

രണ്ടാം ട്വന്റി 20 മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ  (1 hour ago)

ബാല്‍ക്കണിയില്‍ നിന്നും കുട്ടി വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

കേരളത്തിന്റെ മാറ്റം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും: വികസനത്തിന് പുതിയ ദിശാബോധം വന്നെന്ന് പ്രധാനമന്ത്രി  (1 hour ago)

ജോസ് കെ മാണിയെ യുഡിഎഫില്‍ എത്തിക്കണമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

വന്ദേഭാരത് തടയാന്‍ ട്രാക്കില്‍ മരത്തടികളും സിമന്റ് തൂണുകളും നിരത്തിവച്ച് അപകടമുണ്ടാക്കാന്‍ ശ്രമം  (2 hours ago)

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച 17 കാരി ഉള്‍പ്പെട്ട നാലംഗ സംഘം പിടിയില്‍  (2 hours ago)

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (2 hours ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (3 hours ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (3 hours ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (4 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (5 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (5 hours ago)

Malayali Vartha Recommends