'തെലങ്കാനയുടെ വ്യവസായ മന്ത്രിയുടെ പ്രസംഗം നമ്മള്‍ മലയാളികളായ പൊട്ടകിണറ്റിലെ തവളകള്‍ കേള്‍ക്കണം. ഒരു വ്യവസായം തങ്ങളുടെ സംസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ അവര്‍ നടത്തിയ നീക്കം ഒന്നും നമുക്ക് സ്വപ്നം കാണാന്‍ പോലും കഴിയില്ല...' ജിതിന്‍ ജേക്കബ് കുറിക്കുന്നു
കേരളത്തിൽ ഇനി ഇല്ലെന്ന് പറഞ്ഞുകൊണ്ട് കിറ്റക്സ് തെലങ്കാനയില്‍ എത്തിയത് വിപുലമായാണ് ആ സംസ്ഥാനം ആഘോഷിച്ചത്. ഇതിന്റെ പരിപാടിക്കിടെ തെലങ്കാന വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയുടെ മകനുമായ കെ ടി രാമറാവുവിന്റെ പ്രസംഗം വളരെ ചർച്ചയായിരുന്നു. ഓരോ മലയാളിയും ഈ വാക്കുകൾ കേള്‍ക്കണമെന്നാണ് എഴുത്തുകാരന്‍ ജിതിന്‍ ജേക്കബിന്റെ പക്ഷം. കിറ്റക്സ്‌ഉം മലബാര്‍ ഗോള്‍ഡും പോലെയുള്ള സ്ഥാപനങ്ങള്‍ കാരണം നിരവധി ആളുകള്‍ക്കാണ് തൊഴില്‍ ലഭിക്കുന്നതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
തെലങ്കാനയുടെ വ്യവസായ മന്ത്രിയുടെ പ്രസംഗം നമ്മള്‍ മലയാളികളായ പൊട്ടകിണറ്റിലെ തവളകള്‍ കേള്‍ക്കണം. ഒരു വ്യവസായം തങ്ങളുടെ സംസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ അവര്‍ നടത്തിയ നീക്കം ഒന്നും നമുക്ക് സ്വപ്നം കാണാന്‍ പോലും കഴിയില്ല. എല്ലാവര്‍ക്കും തൊഴില്‍, വിദ്യാഭ്യാസം എന്നതൊക്കെ മുതലാളിത്വത്തിന്റെ ലക്ഷണം ആണ് എന്ന് പറയുന്ന 'ഉന്നത നിലവാരമുള്ള' മന്ത്രിമാരാണ് കേരളത്തില്‍ ഉള്ളത് .
കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയില്‍ നിക്ഷേപിക്കുന്നത് 2400 കോടി രൂപ എങ്കില്‍ മലബാര്‍ ഗോള്‍ഡ് നിക്ഷേപിക്കുന്നത് 750 കോടി. കിറ്റെക്സ് ഗ്രൂപ്പ് വഴി 22000 പേര്‍ക്ക് നേരിട്ടും 18000 പേര്‍ക്ക് അല്ലാതെയും തൊഴില്‍ ലഭിക്കും, മലബാര്‍ ഗോള്‍ഡ് വഴി 2500 പേര്‍ക്കും. ഈ തൊഴില്‍ എല്ലാം മലയാളിക്ക് കിട്ടേണ്ടിയിരുന്നതാണ്, ഇതില്‍ നിന്നെല്ലാം കോടിക്കണക്കിനു രൂപ നികുതിയായി സര്‍ക്കാരിനും കിട്ടേണ്ടതായിരുന്നു..
കമ്ബനി പൂട്ടിച്ചേ, ബൂര്‍ഷ്വാ മുതലാളിയെ മുട്ടുകുത്തിച്ചേ എന്ന് പറഞ്ഞ് ആഹ്ലാദ പ്രകടനം നടത്താനും, ജോലി തരൂ കേന്ദ്ര സര്‍ക്കാരേ എന്ന് പറഞ്ഞ് പോസ്റ്റ് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കാനും, അമേരിക്കയെയും, സാമ്രാജ്യത്വ ശക്തികളെയും വിറപ്പിക്കാനുമല്ലേ നമുക്കറിയൂ…
https://www.facebook.com/Malayalivartha