യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു

കെഎസ്ആർടിസി ബസിൽ യാത്രക്കാരനു ജീവനക്കാരുടെ മർദനം. കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. തൃശൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു ക്രൂര മർദ്ദനം.
കോട്ടയത്തേക്കു പോകുന്ന ബസ് കൂത്താട്ടുകുളത്ത് എത്തി. തർക്കത്തിന് പിന്നാലെ ബസ് നിർത്തിയിട്ട് യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു. ചില യാത്രക്കാരുമായി ചേർന്ന് ബസ് ഡ്രൈവർ യാത്രക്കാരന്റെ മുഖത്തു പലതവണ അടിച്ചു.
ടിക്കറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണു തർക്കമുണ്ടായത്. മൂവാറ്റുപുഴയിൽ നിന്നു കോട്ടയത്തിനു പോവുകയായിരുന്ന യാത്രക്കാരൻ ടിക്കറ്റെടുക്കാൻ കീറിയ 100 രൂപ നോട്ട് നൽകി . നല്ല നോട്ട് തരാൻ കണ്ടക്‌ടർ പറഞ്ഞു.
യാത്രക്കാരൻ നോട്ട് മാറ്റി നൽകാൻ തയാറായില്ല. ബസിൽ നിന്ന് ഇറങ്ങാൻ പറഞ്ഞിട്ടും യാത്രക്കാരൻ തയാറായില്ല. ഇതോടെയാണു ഡ്രൈവർ ബസ് നിർത്തി മർദിച്ചത്. സംഭവത്തിൽ മർദിച്ചവർക്കെതിരെ വിമർശനം ഉയരുകയാണ്.
https://www.facebook.com/Malayalivartha


























