കൂട് വിട്ട് കൂട് മാറ്റങ്ങൾ നടന്ന മണ്ഡലത്തിൽ ഇനിയാര്!! കൊട്ടാരക്കരയിൽ മത്സരം കടുക്കുമ്പോൾ

മൂന്ന് മുന്നണികളുടെ സ്വപ്ന മണ്ഡലമായ കൊല്ലം കൊട്ടാരക്കര മണ്ഡലത്തിൽ ഇത്തവണ ത്രികോണ മത്സരമാണ്. പതിറ്റാണ്ടുകളോളം യു.ഡി.എഫ് സ്വന്തമാക്കിയ മണ്ഡലം രണ്ടുപതിറ്റാണ്ടായി ഇടതിനൊപ്പമാണ്. കെ.എൻ. ബാലഗോപാൽ (സി.പി.എം.), പി. അയിഷാപോറ്റി (കോൺഗ്രസ്). ആർ. രശ്മി (ബി.ജെ.പി.), ജി. സുരേഷ് (ഇ.പി.ഐ.), മാമച്ചൻ ഡാനിയേൽ (ആംആദ്മി), വിൽഫ്രഡ് സഖറിയാസ് (ബി.എസ്.പി.) എന്നിവരാണ് കൊട്ടാരക്കരയിലെ സ്ഥാനാർഥികൾ. മൂന്നുപേരും ജനപ്രീതി നേടിയവർ.
ജനങ്ങൾക്ക് നന്നായി അറിയുന്നവർ. വികസന നേട്ടങ്ങളും സമകാലിക കാര്യങ്ങളും വിശകലനം ചെയ്യ്ത് വോട്ട് ചെയ്യുന്ന വോട്ടർന്മാരാണ് ഇവിടുത്തുക്കാർ എന്നതിനാൽ പ്രചാരണ കാലം മൂന്ന് കൂട്ടർക്കും ഒരേ പോലെ കടുപ്പമേറും. ചെങ്കൊടി വേരുറച്ച മണ്ഡലത്തിൽ കെ.എൻ. ബാലഗോപാൽ നടപ്പാക്കിയ വികസനത്തിന്റെ പ്രോഗ്രസ് കാർഡിറക്കി വിജയം കൊയ്യാനാണ് എൽ.ഡി.എഫ്. ശ്രമം.
കഴിഞ്ഞ കാലമത്രയും ഇടതിനൊപ്പം ഒഴുകിയ പി. അയിഷാപോറ്റി യുഡിഎഫിനായി കളത്തിലിറങ്ങുമ്പോൾ സിപിഎമ്മിലെ ചില വോട്ടുകളും തങ്ങൾക്കൊപ്പമെന്ന് കണക്കുകൂട്ടുന്നു യുഡിഎഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി മികച്ച പ്രകടനം നടത്തിയ ആർ. രശ്മിയെ സ്ഥാനാർഥിയാക്കി എൻ.ഡി.എയും വലിയ പ്രതീക്ഷയാണ് കൊണ്ടു നടക്കുന്നത്. ചുരുക്കി പറഞ്ഞാൽ കൂട് വിട്ട് കൂട് മാറ്റങ്ങൾ നടന്ന മണ്ഡലത്തിൽ ഇനിയാരെന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര ഒന്നടങ്കം.
https://www.facebook.com/Malayalivartha


























