ദുരൂഹതയുടെ ചുരുളഴിയുന്നു... മോഡലുകൾക്ക് ദുരുദ്ദേശ്യത്തോടെ മദ്യംനല്‍കി! ലഹരിമരുന്ന് നല്‍കി സുന്ദരിമാരെ മയക്കാന്‍ ശ്രമിച്ചു... ആ രാത്രി നമ്പര്‍ 18ല്‍ നടന്നത്?

മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെയും അഞ്ചു ജീവനക്കാരേയും കഴിഞ്ഞ ദിവസം അറസ്റ്റിലായതും ജാമ്യത്തിൽ നിന്നും ഇറങ്ങിയതും.
എന്നാലിപ്പോഴിതാ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. മുൻ മിസ് കേരളയ്ക്കും സുഹൃത്തുക്കൾക്കും നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ മുൻ പരിചയമുണ്ടെന്ന് പോലീസ്. പോലീസിന്റെ കസ്റ്റഡി അപേക്ഷയിലാണിത് പറയുന്നത്.
ഹോട്ടലിൽ ഡി.ജെ. പാർട്ടിക്കായി ഒത്തുകൂടിയ മുൻ മിസ് കേരള അൻസി കബീർ, മിസ് കേരള മുൻ റണ്ണറപ്പ് അൻജന ഷാജൻ, അബ്ദുൾ റഹ്മാൻ എന്നിവരുമായി റോയി പരിചയം പുതുക്കിയെന്നാണ് അപേക്ഷയിലുള്ളത്. സംഘത്തിലുണ്ടായിരുന്ന കെ.എ. മുഹമ്മദ് ആഷിഖിനെ മാത്രമാണ് റോയി ആദ്യമായി പരിചയപ്പെടുന്നത്.
മുൻ പരിചയം വെച്ച് അൻസി കബീറിനും സുഹൃത്തുക്കൾക്കും ഡി.ജെ. നടന്ന സ്ഥലത്തുവെച്ചോ ഒന്ന്, രണ്ട് നിലയിൽ വെച്ചോ മദ്യമോ മയക്കുമരുന്നോ റോയി കൊടുത്തെന്നാണ് സംശയം. പാർട്ടിയിൽ വെച്ച് ദുരുദ്ദേശ്യത്തോടെ ഇവർക്ക് മദ്യം അമിതമായി റോയി നൽകിയെന്നും പോലീസ് പറയുന്നു. റോയിയുടെ താത്‌പര്യങ്ങൾ നടക്കാതെ വന്നപ്പോൾ വഴക്കുണ്ടാവുകയും മിസ് കേരള അടങ്ങുന്ന സംഘം ഹോട്ടലിൽനിന്ന് പുറത്തേക്ക് പോരുകയുമായിരുന്നെന്നാണ് സംശയം.
എന്നാൽ തേവര കണ്ണങ്ങാട്ട് പാലത്തിനടിയിൽ കായലിൽ ക്രൈംബ്രാഞ്ച് തിരച്ചിൽ നടത്തും. അഗ്നിരക്ഷാ സേനയുടെ സ്‌കൂബ ടീമിന്റെ സഹായത്തോടെയാകും ഇത്. ഇതിനായി ക്രൈംബ്രാഞ്ച് സഹായം തേടിയിട്ടുണ്ട്. എന്നാൽ, സി.സി.ടി.വി. ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് കായലിൽ കളഞ്ഞു എന്നത് പോലീസിനെ പറ്റിക്കാൻ പറഞ്ഞതാണോ എന്നും സംശയമുണ്ട്.
ഹോട്ടല്‍ നമ്പര്‍ 18 ഉടമ റോയ് വയലാട്ടില്‍ ഹാജരാക്കിയ ഹാര്‍ഡ് ഡിസ്‌കില്‍ ദൃശ്യങ്ങള്‍ പൂര്‍ണമായും ഇല്ല. ഡിജെ പാര്‍ട്ടി നടന്ന ഒക്ടോബര്‍ 31 ആം തിയതി വൈകുന്നേരം 3 മണി മുതലുള്ള ദൃശ്യങ്ങളാണ് ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും നശിപ്പിച്ചത്. രണ്ട് ഹാര്‍ഡ് ഡിസ്‌ക്കുകളാണ് റോയ് പൊലീസിന് മുന്നില്‍ ഹാജരാക്കേണ്ടിയിരുന്നത്.
ഇതില്‍ ഒന്നില്‍ ഹോട്ടലിന്റെ ഹാളിലേയും പാര്‍ക്കിംഗ് ഗ്രൗണ്ടിലേയും ദൃശ്യങ്ങളാണ്. ഈ ഹാര്‍ഡ് ഡിസ്‌കാണ് ഹോട്ടല്‍ ജീവനക്കാരായ വിഷണു കുമാര്‍, എംബി മെല്‍വിന്‍ എന്നിവര്‍ റോയിയുടെ നിര്‍ദേശ പ്രകാരം കായലില്‍ എറിഞ്ഞ് നശിപ്പിച്ചത്. മറ്റൊന്നില്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച ഹാളിലെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്.
ഇത് റോയ് പൊലീസിന് മുന്നില്‍ ഹാരജാക്കിയെങ്കിലും അതില്‍ അപകടം നടന്ന ദിവസത്തെ പൂര്‍ണ്ണമായ ദൃശ്യങ്ങള്‍ ഇല്ല. മൂന്ന് മണി തൊട്ടുള്ള ദൃശ്യങ്ങളാണ് അപ്രത്യക്ഷമായത്. ദൃശ്യങ്ങള്‍ മായ്ച്ചുകളയുകയോ അല്ലെങ്കില്‍ സിസിടിവി ക്യാമറ ഓഫ് ചെയ്തതോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം.
അതേസമയം അപകടം നടന്ന നവംബര്‍ ഒന്നിന് ഒരാഴ്ച മുന്നേ ഇവിടെ പ്രമുഖ ഫാഷന്‍ കൊറിയോഗ്രാഫറുടെ നേതൃത്വത്തില്‍ പാര്‍ട്ടി നടന്നതായാണ് വിവരം. അങ്ങനെയൊരന്വേഷണത്തിലേക്ക് കടക്കാതിരിക്കാന്‍ പോലീസിന് മേലുദ്യോഗസ്ഥരില്‍നിന്ന് സമ്മര്‍ദമുണ്ട്.
എന്നാൽ എക്സൈസ് കമ്മിഷണര്‍ തന്നെ ഹോട്ടലിനെതിരേ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ശക്തമായ അന്വേഷണത്തിന് എക്സൈസിന് പ്രയാസമില്ല. ഹോട്ടലില്‍ നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മട്ടാഞ്ചേരി റേഞ്ച് ഇന്‍സ്‌പെക്ടറെയാണ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
പാലാരിവട്ടം ബൈപ്പാസില്‍ നടന്ന അപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള മുന്‍ റണ്ണറപ്പ് അന്‍ജന ഷാജന്‍ (24) എന്നിവര്‍ സംഭവസ്ഥലത്തും കെ.എ. മുഹമ്മദ് ആഷിഖ് (25) പിന്നീടും മരിച്ചിരുന്നു. കാര്‍ ഓടിച്ചിരുന്ന റഹ്‌മാന്‍ മാത്രമാണ് സംഭവത്തിൽ രക്ഷപ്പെട്ടത്.
https://www.facebook.com/Malayalivartha























