Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..


അധ്യാപികമാര്‍ ഉള്‍പ്പെട്ട വന്‍ എം.ഡി.എം.എ പണമിടപാട്.. പ്രതികളിലൊരാളായ കീര്‍ത്തനയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.. ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തി..


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ നീക്കം ചെയ്ത സംഭവം..മെറ്റ പ്രതിനിധികൾ ഇന്ന് കേന്ദ്ര സർക്കാരിന് മുന്നിൽ ഹാജരാകും..മെറ്റാ മേധാവി മാർക്ക് സക്കർബർഗ് മാപ്പ് പറയണം..


മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു.. ഇടുക്കിയിൽ മഴകുറഞ്ഞു..അതിതീവ്ര മഴ പെയ്താൽ പണി പാളും..ഇടുക്കിയിൽ ഡാം പൊട്ടുമോ..? കാലാവസ്ഥ ചതിച്ചാൽ അപകടം..

മുല്ലപെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും തട്ടുകിട്ടാന്‍ തയ്യാറായി കേരളം... ഘടകകക്ഷി നേതാവായ ജോസ് കെ.മാണി ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തിയതോടെയാണ് സര്‍ക്കാരിന് മനംമാറ്റം, കേരളം സുപ്രീം കോടതിയിലേക്ക് തോല്‍ക്കണമെന്ന പ്രാര്‍ത്ഥനയോടെയാണോ?

08 DECEMBER 2021 11:08 AM IST
മലയാളി വാര്‍ത്ത

മുല്ലപെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും തട്ടുകിട്ടാന്‍ തയ്യാറായി കേരളം. ഘടകകക്ഷി നേതാവായ ജോസ് കെ.മാണി ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തിയതോടെയാണ് സര്‍ക്കാരിന് മനംമാറ്റമുണ്ടായത്. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടില്‍ യാതൊരു ആത്മാര്‍ത്ഥതയും നിയമ ലോകം പോലും കാണുന്നില്ല.

സുപ്രിം കോടതി തങ്ങള്‍ക്കെതിരെ നിലപാട് എടുക്കണമെന്ന ആഗ്രഹവുമായാണ് കേരളം പരമോന്നത നീതിപീഠത്തിന് മുന്നിലെത്തുന്നതെന്ന തമാശ ഡല്‍ഹിയിലെ നിയമജ്ഞര്‍ ഏറ്റുപറയുന്നുണ്ട്.



വീഴ്ചകളുടെ ഘോഷയാത്ര തന്നെയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനുണ്ടായത്. മരംമുറിയുടെ കരുത്തില്‍ തന്നെ കേരളത്തിന്റെ ഒളിച്ചുകളി വ്യക്തമാണ്. ഒരു ചെറിയ ഉദ്യോഗസ്ഥന്റെ തലയില്‍ ചാരി സര്‍ക്കാര്‍ ഉന്നതര്‍ രക്ഷപ്പെടുകയായിരുന്നു.ചെറിയ മീനിനെതിരെ ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പോലും ഇതുവരെ പുറത്തുവന്നിട്ടില്ല.

മുല്ലപ്പെരിയാറില്‍ വെള്ളം എത്ര ഉയര്‍ന്നാലും സാരമില്ലെന്ന തരത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രതികരണവും തമിഴ്‌നാട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുല്ലപെരിയാര്‍ വിഷയത്തില്‍ ആശങ്കക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന വാക്കുകളാണ് മുഖ്യമന്ത്രിയുടേതായി അവസാനം പുറത്തുവന്നത്. ഇതിനിടയില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നിസഹായവസ്ഥയും ചര്‍ച്ചയായി. മന്ത്രി റോഷി അഗസ്റ്റിന് അന്തര്‍ സംസ്ഥാന നദീജല വകുപ്പുമായി യാതൊരു ബന്ധവുമില്ല. എന്നിട്ടും റോഷി അഗസ്റ്റിന്‍ മുല്ലപ്പെരിയാറില്‍ കയറി പിടിച്ച് മോശക്കാരനായി.



മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും രാത്രി കാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരെയാണ് കേരളം സുപ്രീം കോടതിയിലേക്ക് നീങ്ങുന്നത്. സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ന് പുതിയ അപേക്ഷ നല്‍കുമെന്നും അറിയിച്ചു.

മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് തുടര്‍ച്ചയായി രാത്രിയില്‍ വെള്ളം തുറന്നുവിടാന്‍ ആരംഭിച്ചതോടെ പെരിയാര്‍ തീരവാസികള്‍ ആശങ്കയിലാണ്. മുന്നറിയിപ്പ് പോലും നല്‍കാതെയാണ് പലപ്പോഴും ഡാം തുറക്കുന്നത്. പെരിയാറിന് തീരത്തെ പല വീടുകളിലും വെള്ളം കയറി. ഇതോടെ ജനങ്ങള്‍ പ്രതിഷേധിച്ചു. മുന്നറിയിപ്പ് ഇല്ലാതെ വെള്ളം തുറന്നുവിടുന്ന തമിഴ് നാടിന്റെ സമീപനത്തിനെതിരെ കേരളം നടപടിയെടുക്കുന്നില്ല എന്ന വിമര്‍ശനം ജനങ്ങള്‍ക്കിടയിലും ശക്തമാണ്. ഇതോടെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്.



അതേ സമയം, മുല്ലപ്പെരിയാര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഡോ. ജോ ജോസഫും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക സുപ്രീം കോടതിയുടെ മുന്നില്‍ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജോ ജോസഫ് അധിക സത്യവാങ്മൂലം നല്‍കിയത്. രാത്രി സമയങ്ങളില്‍ മുന്നറിയിപ്പ് പോലും നല്‍കാതെ തമിഴ്‌നാട് സര്‍ക്കാര്‍ വെള്ളം തുറന്നുവിടുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സത്യവാങ് മൂലത്തിലെ ആവശ്യം. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മേല്‍നോട്ട സമിതിയുടെ നേരിട്ടുള്ള ഇടപെടല്‍ വേണമെന്നും മേല്‍നോട്ടസമിതി സ്വതന്ത്രമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്നും ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.

അതിനിടെ നീരൊഴുക്ക് വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നാലു ഷട്ടറുകള്‍ തമിഴ്‌നാട് വീണ്ടും തുറന്നു. നേരത്തെ പത്തു സെന്റിമീറ്റര്‍ തുറന്നു വച്ചിരുന്ന ഷട്ടര്‍ 30 ആക്കി. ഇതുവഴി സെക്കന്റില്‍ 2099 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ വീണ്ടും തുറന്നത്. പതിവു പോലെ ജലനിരപ്പ് 142 അടിക്കു മുകളിലേക്ക് എത്താതിരിക്കാനാണ് ഷട്ടറുകള്‍ തുറന്നത്. 141.95 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.



മുല്ലപെരിയാറില്‍ കേരളത്തിന്റെ നിലപാടിന് യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന കാര്യം സുപ്രീം കോടതിക്കും അറിയാം. കോടതിയില്‍ ഒന്ന് പറയുകയും പുറത്തിറങ്ങി മറ്റൊന്ന് ചെയ്യുകയുമാണ് കേരളത്തിന്റെ രീതി. ജനങ്ങളുടെ കണ്ണില്‍ മണ്ണിടാനുള്ള തന്ത്രമാണ് ഇപ്പോള്‍ കേരളം പയറ്റി കൊണ്ടിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ  (3 minutes ago)

IRAN ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്  (19 minutes ago)

പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങി രണ്‍ദീപ് ഹൂഡ  (30 minutes ago)

TOOFAN / VADAKARA തിരച്ചില്‍ എങ്ങുമെത്തിയില്ല;  (33 minutes ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന് സംസ്ഥാന ബഹുമതി  (41 minutes ago)

വിജയ് സര്‍ക്കാരിന്റെ കന്നി ബജറ്റ്; കോളജ് വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപും, പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും, ഹെല്‍മറ്റും, വാട്ടര്‍ബോട്ടിലും സര്‍ക്കാര്‍ നല്‍കും  (46 minutes ago)

അട്ടപ്പാടിയില്‍ 1400 കഞ്ചാവി ചെടികള്‍ നശിപ്പിച്ചു  (50 minutes ago)

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ യുവാവ് ഗ്രാമവാസികളുടെ ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു  (54 minutes ago)

സംസ്ഥാനത്തെ ഊബര്‍ ടാക്‌സി സമരം അവസാനിച്ചു  (54 minutes ago)

വിജയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്  (57 minutes ago)

പ്രതിനിധികള്‍ ഡല്‍ഹിയില്‍ പറന്നിറങ്ങി  (3 hours ago)

സങ്കടമടക്കാനാവാതെ.... യാമ്പുവിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു...  (4 hours ago)

മുല്ലപ്പെരിയാർ പൊട്ടുമോ..?!  (4 hours ago)

പൊൻമുടിയിൽ ശക്തമായ മഴയും മൂടൽമഞ്ഞും ശക്തമായ കാറ്റും... നാലിടങ്ങളിൽ മണ്ണിടിച്ചിൽ  (4 hours ago)

വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്  (4 hours ago)

Malayali Vartha Recommends