ഇനി എങ്ങനെ, എപ്പോള്‍ നീതി ലഭിക്കുമെന്ന കാര്യത്തില്‍ വിശ്വാസമില്ലാതെ വിചാരിച്ചു കഴിയുമ്പോഴാണു പുതിയ വെളിപ്പെടുത്തലുണ്ടായത്. ഏഴാംപ്രതിയുടെ അടുത്ത സുഹൃത്താണു സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നല്ല ബോധ്യത്തോടെയുള്ള വെളിപ്പെടുത്തലാണെന്നാണു മനസിലാകുന്നത്.. ആശ്രയിക്കാന്‍ മറ്റാരുമില്ല... മുഖ്യമന്ത്രിയെ കാണുന്നത് രക്ഷിതാവിന്റെ സ്‌ഥാനത്ത്!നടി അയച്ച കത്ത് ഇങ്ങനെ...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍ അന്വേഷിക്കാനും കേസെടുക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനത്തിനു വേഗംകൂട്ടിയതു തന്റെ നിസഹായാവസ്‌ഥ വിവരിച്ചു നടി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത്.
താന്‍ രക്ഷകര്‍ത്താവിന്റെ സ്‌ഥാനത്താണു മുഖ്യമന്ത്രിയെ കാണുന്നതെന്നും മറ്റാരെയും ആശ്രയിക്കാനില്ലെന്നും പറഞ്ഞാണു നടിയുടെ കത്ത് തുടങ്ങുന്നത്. വിചാരണക്കോടതിയെ ശക്‌തമായി വിമര്‍ശിച്ച നടി രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ രാജിവയ്‌ക്കേണ്ടി വന്ന സാഹചര്യവും കത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
തനിക്ക് അനുകൂലമായ മൊഴികള്‍ രേഖപ്പെടുത്താന്‍ വിചാരണകോടതി പലപ്പോഴും മടിയ്‌ക്കുകയാണ്. സംഭവശേഷം സിനിമയില്‍ നിന്നു താന്‍ പൂര്‍ണമായും മാറിനില്‍ക്കുകയാണ്. സിനിമാപ്രവര്‍ത്തകരുടെ വനിതാ കൂട്ടായ്‌മയായ വുമണ്‍ ഇന്‍ കളക്‌ടീവും തന്റെ അഭ്യുദയകാംക്ഷികളും സര്‍വോപരി അങ്ങയോടുള്ള വിശ്വാസവുമാണു തന്നെ നിലനിര്‍ത്തുന്നതെന്നും അതിനാല്‍ നീതി ലഭിക്കാന്‍ സത്വരനടപടിയുണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ജഡ്‌ജിയെ മാറ്റണമെന്നാവശ്യപ്പെട്ടു പരാതി നല്‍കിയെങ്കിലും ഉന്നതനീതിപീഠംപോലും അതു തള്ളുകയാണുണ്ടായത്.
ഇനി എങ്ങനെ, എപ്പോള്‍ നീതി ലഭിക്കുമെന്ന കാര്യത്തില്‍ വിശ്വാസമില്ലാതെ വിചാരിച്ചു കഴിയുമ്പോഴാണു പുതിയ വെളിപ്പെടുത്തലുണ്ടായത്. ഏഴാംപ്രതിയുടെ അടുത്ത സുഹൃത്താണു സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നല്ല ബോധ്യത്തോടെയുള്ള വെളിപ്പെടുത്തലാണെന്നാണു മനസിലാകുന്നത്. വൈകിയാണെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെയാണു താന്‍ ജീവിക്കുന്നതെന്നു വ്യക്‌തമാക്കി നടി കത്ത് അവസാനിപ്പിക്കുന്നു.
അതേസമയം തനിയ്‌ക്കെതിരായ പുതിയ ഗൂഢാലോചനയാണു വെളിപ്പെടുത്തലെന്നും വിചാരണ അനിശ്‌ചിതമായി നീട്ടാനുള്ള നീക്കമാണിതെന്നും കാണിച്ചു നടന്‍ ദിലീപും മുഖ്യമന്ത്രിയ്‌ക്കു കത്തു നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha


























