Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...

കോളേജ് വിദ്യാർഥിനികളുടെ ടൂർ ബസിൽ ഗ്രീൻ കേരള ഗുണ്ടകളുടെ അഴിഞ്ഞാട്ടം.. വിനോദയാത്രക്കിടെ വിദ്യാര്‍ഥികളോടും അധ്യാപകരോടും പോക്രിത്തരം കാണിച്ച് ടൂറിസ്റ്റ് ബസ് ജീവനക്കാർ! എടുത്ത് പഞ്ഞിക്കിട്ടു.. ഇരുട്ടിൽ തപ്പി പോലീസും ഒളിച്ചു കളിക്കുന്നു

30 MARCH 2022 05:18 PM IST
മലയാളി വാര്‍ത്ത

ജീവിതത്തിൽ ഓർമ്മിക്കാൻ ഒരു പിടി നല്ല നിമിഷങ്ങൾ സമ്മാനിക്കുന്നത് കലാലയ ജീവിതമാണ്. അതിൽ സൗഹൃദത്തിന്റേയും യാത്രകളുടേയും കഥകളുണ്ടാവും. അതിൽ ഏറ്റവും കൂടുതൽ നല്ല മുഹൂർത്തങ്ങളും അനുഭവങ്ങളും സമ്മാനിക്കുന്നത് വിനോദ യാത്രയാണ്. കൊവിഡ് മറ്റ് പ്രതിസന്ധിയും കാരണം ഇക്കഴിഞ്ഞ രണ്ട് വർഷമാണ് കുട്ടികൾ നേരിൽ കാണുവാനോ അല്ലെങ്കിൽ ഒത്തുചേരുവാനോ ഒരു അവസരം ലഭിക്കാറില്ല...

അതുകൊണ്ട് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചപ്പോൾ ഉല്ലാസയാത്രയായിരുന്നു ഏറെ പ്രതീക്ഷകളോടെ കുട്ടികൾ സമീപിച്ചത്. പക്ഷേ കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല. സുരക്ഷിതമായ കൊണ്ടുപോയി തിരികെയെത്തിക്കേണ്ട ബസ് ജീവനക്കാർ ​ഗുണ്ടകളെ പോലെ പ്രതികരിക്കുമ്പോൾ നിസ്സഹായരായിരുന്നു കുട്ടികളും അധ്യാപകരും. വിനോദയാത്ര പോയ വിദ്യാർഥിനികളും അധ്യാപികമാരും അടങ്ങുന്ന സംഘത്തിനാണ് ബസ് ജീവനക്കാരിൽ നിന്നു മാനസിക പീഡനം ഉൾപ്പെടെയുള്ള ക്രൂരത നേരിടേണ്ടി വന്നത്.

ടൂറിനിടെ കോളജ് വിദ്യാര്‍ഥികളോടും അധ്യാപകരോടും അപമര്യാദയായി പെരുമാറിയ കേസില്‍ ടൂറിസ്റ്റ് ബസ് ജീവനക്കാരായ അഞ്ച് പേരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്തത്. നായരമ്പലം സ്വദേശിയായ നിതീഷ്, സുല്‍ത്താന്‍ ബത്തേരി സ്വദേശി അനൂപ്, കാലടി സ്വദേശികളായ റിജോ, പ്രവിണ്‍, അങ്കമാലി സ്വദേശിയായ ബേസില്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് കുട്ടികളും അധ്യാപകരും ഉയർത്തിയട്ടുള്ളത്.

നിര്‍മ്മല കോളജില്‍ നിന്ന് കര്‍ണ്ണാടകയിലെ ദന്തേലി, മാല്‍പേ എന്നിവടങ്ങളിൽ വിനോദയാത്ര പോയ പെണ്‍കുട്ടികള്‍ അടക്കമുള്ള സംഘത്തിനാണ് ദുരാവസ്ഥ നേരിടേണ്ടിവന്നത്. യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ദുരവസ്ഥ നേരിട്ട അധ്യാപികയുടെ പരാതിയേ തുടര്‍ന്നാണ് ബസിലുണ്ടായിരുന്ന അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24ന് 30 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളും മൂന്ന് അധ്യാപകരും അടക്കമുള്ള സംഘമാണ് കൂര്‍ഗിലേക്ക് യാത്ര തിരിച്ചത്.

അങ്കമാലി ആസ്ഥാനമായുള്ള ഗ്രീന്‍ കേരള എന്ന ടൂര്‍ കമ്പനി സജ്ജീകരിച്ച വാഹനത്തിന്‍റെ ചുമതലക്കാരായി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേരാണുണ്ടായിരുന്നത്. ഇവര്‍ യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ ക്യാബിനിലിരുന്ന് പരസ്യമായി മദ്യപിക്കുകയും പുകവലിക്കുകയും വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി അധ്യാപിക വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടര ലക്ഷത്തോളം രൂപ നല്‍കി ഭക്ഷണവും താമസവും അടക്കമുള്ള ടൂര്‍ പാക്കേജാണ് ഉറപ്പ് നല്‍കിയതെങ്കിലും ഇവ ഒന്നും തന്നെ പാലിക്കപ്പെട്ടില്ല എന്ന് മാത്രമല്ല ഭക്ഷ്യവിഷബാധമൂലം നിരവധി വിദ്യാര്‍ഥികള്‍ ശര്‍ദ്ദിക്കുക വരെ ചെയ്തു. അതുകൂടാതെ വൃത്തിഹീനമായ ശുചിമുറിയില്‍ പോകാന്‍ വിദ്യാര്‍ഥിനികള്‍ വിസമ്മതിച്ചപ്പോള്‍ വിജനമായ വനമേഖലയിൽ വാഹനം നിറുത്തി പറമ്പില്‍ പോകാന്‍ ബസ് ജീവനക്കാര്‍ നിര്‍ദ്ദേശിക്കുകയും ചെയു.

ഇത് ചോദ്യം ചെയ്ത ആണ്‍കുട്ടികളെ തല്ലാനോങ്ങുകയും ശര്‍ദ്ദില്‍ മൂലം താഴെയിറങ്ങിയ പെണ്‍കുട്ടികളെ കയറ്റാതെ വാഹനം പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവവുമുണ്ടായി. അത്തരം തെമ്മാടിത്തരമാണ് ബസ് ജീവനക്കാരുടെ ഭാ​ഗത്ത് നിന്നും ഉണ്ടായി എന്നുള്ള ആരോപണമാണ് വിദ്യാർത്ഥികൾ ഉയർത്തിയിരിക്കുന്നത്. ഗുണ്ടകളെ പോലെ പ്രവർത്തിക്കുന്ന ബസ് ഓപ്പറേറ്റർമാർ നമ്മുടെ സമൂഹത്തിലുള്ളപ്പോൾ നമ്മുടെ കുട്ടികളെ എങ്ങനെയാണ് വിശ്വസിച്ച് ദൂരയാത്രയ്ക്ക് പറഞ്ഞ് വിടാൻ സാധിക്കുന്നത്.

ഞായറാഴ്ച രാവിലെ 11ന് കോളജിലെത്തേണ്ടിയിരുന്ന വാഹനം കാത്ത് രക്ഷകര്‍ത്താക്കളും അധ്യാപകരും മണിക്കൂറുകളാണ് കാത്തുനില്‍ക്കേണ്ടി വന്നത്. വാഹനം രാത്രി ഒമ്പതോടെയാണ് കോളജില്‍ തിരികെയെത്തിയത്. കാര്യം തിരക്കിയപ്പോഴാണ് ബസ് പലതവണ നിറുത്തിയിട്ട് ജീവനക്കാര്‍ കിടന്നുറങ്ങിയതായും പുകവലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി മണിക്കൂറുകള്‍ ചെലവഴിച്ച വിവരം അറിഞ്ഞത്. ഇതൊക്കൊ കൂടാതെ തിരികെ വരും വഴി അധികമായി കാശും ആവശ്യപ്പെട്ടു. 18,000 രൂപ നല്‍കിയില്ലെങ്കില്‍ ബസ് മാഹിയില്‍ എത്തുമ്പോള്‍ ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ​

പിന്നീട് രക്ഷിതാക്കളെ വിളിച്ച് ഓൺലൈൻ ട്രാൻസ്ഫറിലൂടെ പണം കൈമാറുകയായിരുന്നു. ഇതിനിടെ പലവട്ടം ബസ് നിർത്തിയിട്ട് ജീവനക്കാർ കിടന്നുറങ്ങുകയും ചെയ്തു. കൊടുംചൂടിൽ വിദ്യാർഥികൾ ആകെ വലയുകയാണ് ചെയ്തത്. പണം കൊടുത്തില്ലായെങ്കിൽ വീട്ടിൽ പോലും അവർ എത്തിക്കില്ലായിരുന്നു എന്നാണ് പല വിദ്യാർത്ഥികളും വ്യക്തമാക്കിയത്. രാത്രി ബസ് എത്തിയപ്പോള്‍ രക്ഷകര്‍ത്താക്കളും അധ്യാപകരും വിദ്യാര്‍ഥികളും അടക്കം മുന്നൂറോളം പേര്‍ തടിച്ചുകൂടിയിരുന്നു. സംഭവത്തേ തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി.

രാത്രി തന്നെ അധ്യാപികയുടെ പരാതിയില്‍ ബസില്‍ ഉണ്ടായിരുന്ന കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്സന്‍റെയും മറ്റൊരു വിദ്യാര്‍ഥിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. ഇതിനിടെ ആരോ ബസിന് കല്ലെറിഞ്ഞതായി കാണിച്ച് ഇന്നലെ ടൂര്‍ ഓപ്പറേറ്റര്‍ പോലീസില്‍ പരാതിയും നല്‍കി. അവരുടെ ആരോപണത്തിൽ കുട്ടികൾ കല്ലെറിഞ്ഞു എന്നാണ് വാദിക്കുന്നത്. എന്നാൽ കുട്ടികൾ ഇത് വെറും കള്ളക്കേസാണെന്നാണ് പറയുന്നത്. 

ബസിൽ ഉണ്ടായിരുന്ന വിദ്യാർഥികളുടെ മൊഴി എടുത്ത ശേഷം 5 ജീവനക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം ഇവരെ പൊലീസ് സ്റ്റേഷനിൽ നിന്നു മോചിപ്പിക്കാൻ വൻസംഘം സ്റ്റേഷനിലെത്തി. ഗൗരവമില്ലാത്ത വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതെന്നു പരാതി ഉയർന്നിട്ടുണ്ട്. എല്ലാവരെയും പിന്നീടു ജാമ്യത്തിൽ വിട്ടയച്ചു. 

ഈ സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ മലയാളി വാർത്ത പോലീസ് ഉദ്യോ​ഗസ്ഥരെ ബന്ധപ്പെട്ടപ്പോളഴ്‍ പോലീസും ഇരുട്ടിൽ തപ്പുകയാണ് ചെയ്തതെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. പത്രമാധമങ്ങൾ പേര് വന്നിട്ടു പോലും ടൂർ ഏജൻസിയുടെ പേര് വിവരങ്ങൾ പങ്കുവയ്ക്കാൻ പോലീസും തയ്യാറായില്ല. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ഓൺലൈനായി എഫ്ഐആറിൽ കാര്യങ്ങൾ കൊടുത്തിട്ടുണ്ട്. 

അത് നിങ്ങൾക്ക് പരിശോധിക്കാം എന്നും അറിയിച്ചു. പക്ഷേ ഈ വാർത്ത പുറത്ത് വിടുന്നത് വരേയും എഫ്ഐആർ അവർ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നില്ല... തികഞ്ഞ അനാസ്ഥയാണ് അധികാരികളുടെ ഭാ​ഗത്ത് നിന്നും ഉണ്ടായത് എന്ന് കുട്ടികൾ പരാതിപ്പെടുമ്പോൾ അതിനെ ശരി വയ്ക്കുന്ന പ്രവർത്തികളാണ് ഇപ്പോൾ പ്രകടമായിട്ടുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതകളുടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ  (6 hours ago)

ആഡംബര കാറില്‍ കഞ്ചാവ് കടത്തിയ മൂവര്‍ സംഘം പിടിയില്‍  (6 hours ago)

ആലുവയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം  (8 hours ago)

പുതുവത്സരാഘോഷം പരിഗണിച്ച് ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും  (8 hours ago)

ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം...  (8 hours ago)

മോഹന്‍ലാല്‍ അഭിനയിച്ച മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അമ്മ കണ്ടിട്ടില്ല; അമ്മ മുന്‍പ് പറഞ്ഞ വാക്കുകളാണ്  (9 hours ago)

ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം  (10 hours ago)

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ  (11 hours ago)

കോഴിക്കോട് ഗവ. സൈബർപാർക്കില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അയോകോഡ്(ഐഒസിഒഡി) ഇൻഫോടെക് : പുതിയ ഓഫീസ് ജനുവരി 11 ന്  (11 hours ago)

കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ.  (11 hours ago)

പുതുവത്സര ദിനത്തില്‍ 10 ലക്ഷം പേര്‍ പുതുതായി വ്യായാമത്തിലേക്കെത്തും: വൈബ് 4 വെല്‍നസ്സ് ജനുവരി ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും; ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നടന്നടുക്കുവാന്‍ ജനകീയ ക്യാമ്പയ  (11 hours ago)

55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി  (11 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസ്: സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രമേശ് ചെന്നിത്തല  (11 hours ago)

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു  (12 hours ago)

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുത്; മോഹൻലാലിൻറെ അമ്മയുടെ നിര്യാണം; നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു  (12 hours ago)

Malayali Vartha Recommends