Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

കോളേജ് വിദ്യാർഥിനികളുടെ ടൂർ ബസിൽ ഗ്രീൻ കേരള ഗുണ്ടകളുടെ അഴിഞ്ഞാട്ടം.. വിനോദയാത്രക്കിടെ വിദ്യാര്‍ഥികളോടും അധ്യാപകരോടും പോക്രിത്തരം കാണിച്ച് ടൂറിസ്റ്റ് ബസ് ജീവനക്കാർ! എടുത്ത് പഞ്ഞിക്കിട്ടു.. ഇരുട്ടിൽ തപ്പി പോലീസും ഒളിച്ചു കളിക്കുന്നു

30 MARCH 2022 05:18 PM IST
മലയാളി വാര്‍ത്ത

ജീവിതത്തിൽ ഓർമ്മിക്കാൻ ഒരു പിടി നല്ല നിമിഷങ്ങൾ സമ്മാനിക്കുന്നത് കലാലയ ജീവിതമാണ്. അതിൽ സൗഹൃദത്തിന്റേയും യാത്രകളുടേയും കഥകളുണ്ടാവും. അതിൽ ഏറ്റവും കൂടുതൽ നല്ല മുഹൂർത്തങ്ങളും അനുഭവങ്ങളും സമ്മാനിക്കുന്നത് വിനോദ യാത്രയാണ്. കൊവിഡ് മറ്റ് പ്രതിസന്ധിയും കാരണം ഇക്കഴിഞ്ഞ രണ്ട് വർഷമാണ് കുട്ടികൾ നേരിൽ കാണുവാനോ അല്ലെങ്കിൽ ഒത്തുചേരുവാനോ ഒരു അവസരം ലഭിക്കാറില്ല...

അതുകൊണ്ട് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചപ്പോൾ ഉല്ലാസയാത്രയായിരുന്നു ഏറെ പ്രതീക്ഷകളോടെ കുട്ടികൾ സമീപിച്ചത്. പക്ഷേ കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല. സുരക്ഷിതമായ കൊണ്ടുപോയി തിരികെയെത്തിക്കേണ്ട ബസ് ജീവനക്കാർ ​ഗുണ്ടകളെ പോലെ പ്രതികരിക്കുമ്പോൾ നിസ്സഹായരായിരുന്നു കുട്ടികളും അധ്യാപകരും. വിനോദയാത്ര പോയ വിദ്യാർഥിനികളും അധ്യാപികമാരും അടങ്ങുന്ന സംഘത്തിനാണ് ബസ് ജീവനക്കാരിൽ നിന്നു മാനസിക പീഡനം ഉൾപ്പെടെയുള്ള ക്രൂരത നേരിടേണ്ടി വന്നത്.

ടൂറിനിടെ കോളജ് വിദ്യാര്‍ഥികളോടും അധ്യാപകരോടും അപമര്യാദയായി പെരുമാറിയ കേസില്‍ ടൂറിസ്റ്റ് ബസ് ജീവനക്കാരായ അഞ്ച് പേരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റു ചെയ്തത്. നായരമ്പലം സ്വദേശിയായ നിതീഷ്, സുല്‍ത്താന്‍ ബത്തേരി സ്വദേശി അനൂപ്, കാലടി സ്വദേശികളായ റിജോ, പ്രവിണ്‍, അങ്കമാലി സ്വദേശിയായ ബേസില്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് കുട്ടികളും അധ്യാപകരും ഉയർത്തിയട്ടുള്ളത്.

നിര്‍മ്മല കോളജില്‍ നിന്ന് കര്‍ണ്ണാടകയിലെ ദന്തേലി, മാല്‍പേ എന്നിവടങ്ങളിൽ വിനോദയാത്ര പോയ പെണ്‍കുട്ടികള്‍ അടക്കമുള്ള സംഘത്തിനാണ് ദുരാവസ്ഥ നേരിടേണ്ടിവന്നത്. യാത്രയില്‍ ഒപ്പമുണ്ടായിരുന്ന ദുരവസ്ഥ നേരിട്ട അധ്യാപികയുടെ പരാതിയേ തുടര്‍ന്നാണ് ബസിലുണ്ടായിരുന്ന അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24ന് 30 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളും മൂന്ന് അധ്യാപകരും അടക്കമുള്ള സംഘമാണ് കൂര്‍ഗിലേക്ക് യാത്ര തിരിച്ചത്.

അങ്കമാലി ആസ്ഥാനമായുള്ള ഗ്രീന്‍ കേരള എന്ന ടൂര്‍ കമ്പനി സജ്ജീകരിച്ച വാഹനത്തിന്‍റെ ചുമതലക്കാരായി ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേരാണുണ്ടായിരുന്നത്. ഇവര്‍ യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ ക്യാബിനിലിരുന്ന് പരസ്യമായി മദ്യപിക്കുകയും പുകവലിക്കുകയും വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി അധ്യാപിക വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടര ലക്ഷത്തോളം രൂപ നല്‍കി ഭക്ഷണവും താമസവും അടക്കമുള്ള ടൂര്‍ പാക്കേജാണ് ഉറപ്പ് നല്‍കിയതെങ്കിലും ഇവ ഒന്നും തന്നെ പാലിക്കപ്പെട്ടില്ല എന്ന് മാത്രമല്ല ഭക്ഷ്യവിഷബാധമൂലം നിരവധി വിദ്യാര്‍ഥികള്‍ ശര്‍ദ്ദിക്കുക വരെ ചെയ്തു. അതുകൂടാതെ വൃത്തിഹീനമായ ശുചിമുറിയില്‍ പോകാന്‍ വിദ്യാര്‍ഥിനികള്‍ വിസമ്മതിച്ചപ്പോള്‍ വിജനമായ വനമേഖലയിൽ വാഹനം നിറുത്തി പറമ്പില്‍ പോകാന്‍ ബസ് ജീവനക്കാര്‍ നിര്‍ദ്ദേശിക്കുകയും ചെയു.

ഇത് ചോദ്യം ചെയ്ത ആണ്‍കുട്ടികളെ തല്ലാനോങ്ങുകയും ശര്‍ദ്ദില്‍ മൂലം താഴെയിറങ്ങിയ പെണ്‍കുട്ടികളെ കയറ്റാതെ വാഹനം പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവവുമുണ്ടായി. അത്തരം തെമ്മാടിത്തരമാണ് ബസ് ജീവനക്കാരുടെ ഭാ​ഗത്ത് നിന്നും ഉണ്ടായി എന്നുള്ള ആരോപണമാണ് വിദ്യാർത്ഥികൾ ഉയർത്തിയിരിക്കുന്നത്. ഗുണ്ടകളെ പോലെ പ്രവർത്തിക്കുന്ന ബസ് ഓപ്പറേറ്റർമാർ നമ്മുടെ സമൂഹത്തിലുള്ളപ്പോൾ നമ്മുടെ കുട്ടികളെ എങ്ങനെയാണ് വിശ്വസിച്ച് ദൂരയാത്രയ്ക്ക് പറഞ്ഞ് വിടാൻ സാധിക്കുന്നത്.

ഞായറാഴ്ച രാവിലെ 11ന് കോളജിലെത്തേണ്ടിയിരുന്ന വാഹനം കാത്ത് രക്ഷകര്‍ത്താക്കളും അധ്യാപകരും മണിക്കൂറുകളാണ് കാത്തുനില്‍ക്കേണ്ടി വന്നത്. വാഹനം രാത്രി ഒമ്പതോടെയാണ് കോളജില്‍ തിരികെയെത്തിയത്. കാര്യം തിരക്കിയപ്പോഴാണ് ബസ് പലതവണ നിറുത്തിയിട്ട് ജീവനക്കാര്‍ കിടന്നുറങ്ങിയതായും പുകവലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി മണിക്കൂറുകള്‍ ചെലവഴിച്ച വിവരം അറിഞ്ഞത്. ഇതൊക്കൊ കൂടാതെ തിരികെ വരും വഴി അധികമായി കാശും ആവശ്യപ്പെട്ടു. 18,000 രൂപ നല്‍കിയില്ലെങ്കില്‍ ബസ് മാഹിയില്‍ എത്തുമ്പോള്‍ ഇറക്കി വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ​

പിന്നീട് രക്ഷിതാക്കളെ വിളിച്ച് ഓൺലൈൻ ട്രാൻസ്ഫറിലൂടെ പണം കൈമാറുകയായിരുന്നു. ഇതിനിടെ പലവട്ടം ബസ് നിർത്തിയിട്ട് ജീവനക്കാർ കിടന്നുറങ്ങുകയും ചെയ്തു. കൊടുംചൂടിൽ വിദ്യാർഥികൾ ആകെ വലയുകയാണ് ചെയ്തത്. പണം കൊടുത്തില്ലായെങ്കിൽ വീട്ടിൽ പോലും അവർ എത്തിക്കില്ലായിരുന്നു എന്നാണ് പല വിദ്യാർത്ഥികളും വ്യക്തമാക്കിയത്. രാത്രി ബസ് എത്തിയപ്പോള്‍ രക്ഷകര്‍ത്താക്കളും അധ്യാപകരും വിദ്യാര്‍ഥികളും അടക്കം മുന്നൂറോളം പേര്‍ തടിച്ചുകൂടിയിരുന്നു. സംഭവത്തേ തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി.

രാത്രി തന്നെ അധ്യാപികയുടെ പരാതിയില്‍ ബസില്‍ ഉണ്ടായിരുന്ന കോളേജ് യൂണിയന്‍ വൈസ് ചെയര്‍പേഴ്സന്‍റെയും മറ്റൊരു വിദ്യാര്‍ഥിയുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. ഇതിനിടെ ആരോ ബസിന് കല്ലെറിഞ്ഞതായി കാണിച്ച് ഇന്നലെ ടൂര്‍ ഓപ്പറേറ്റര്‍ പോലീസില്‍ പരാതിയും നല്‍കി. അവരുടെ ആരോപണത്തിൽ കുട്ടികൾ കല്ലെറിഞ്ഞു എന്നാണ് വാദിക്കുന്നത്. എന്നാൽ കുട്ടികൾ ഇത് വെറും കള്ളക്കേസാണെന്നാണ് പറയുന്നത്. 

ബസിൽ ഉണ്ടായിരുന്ന വിദ്യാർഥികളുടെ മൊഴി എടുത്ത ശേഷം 5 ജീവനക്കാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ നിമിഷങ്ങൾക്കകം ഇവരെ പൊലീസ് സ്റ്റേഷനിൽ നിന്നു മോചിപ്പിക്കാൻ വൻസംഘം സ്റ്റേഷനിലെത്തി. ഗൗരവമില്ലാത്ത വകുപ്പുകൾ ചേർത്താണ് ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതെന്നു പരാതി ഉയർന്നിട്ടുണ്ട്. എല്ലാവരെയും പിന്നീടു ജാമ്യത്തിൽ വിട്ടയച്ചു. 

ഈ സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ മലയാളി വാർത്ത പോലീസ് ഉദ്യോ​ഗസ്ഥരെ ബന്ധപ്പെട്ടപ്പോളഴ്‍ പോലീസും ഇരുട്ടിൽ തപ്പുകയാണ് ചെയ്തതെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. പത്രമാധമങ്ങൾ പേര് വന്നിട്ടു പോലും ടൂർ ഏജൻസിയുടെ പേര് വിവരങ്ങൾ പങ്കുവയ്ക്കാൻ പോലീസും തയ്യാറായില്ല. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ഓൺലൈനായി എഫ്ഐആറിൽ കാര്യങ്ങൾ കൊടുത്തിട്ടുണ്ട്. 

അത് നിങ്ങൾക്ക് പരിശോധിക്കാം എന്നും അറിയിച്ചു. പക്ഷേ ഈ വാർത്ത പുറത്ത് വിടുന്നത് വരേയും എഫ്ഐആർ അവർ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നില്ല... തികഞ്ഞ അനാസ്ഥയാണ് അധികാരികളുടെ ഭാ​ഗത്ത് നിന്നും ഉണ്ടായത് എന്ന് കുട്ടികൾ പരാതിപ്പെടുമ്പോൾ അതിനെ ശരി വയ്ക്കുന്ന പ്രവർത്തികളാണ് ഇപ്പോൾ പ്രകടമായിട്ടുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (40 minutes ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (1 hour ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (1 hour ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (1 hour ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (1 hour ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (2 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (2 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (3 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (3 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (3 hours ago)

ഗാസ ചാരക്കൂമ്പാരം  (3 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (3 hours ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (3 hours ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (4 hours ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (4 hours ago)

Malayali Vartha Recommends