ദിലീപിനെ പുറകിന്ന് കുത്തിയ സായി ശങ്കർ മാപ്പ് സാക്ഷി.. ആപ്പിൾ ഐമാക്ക് കംപ്യൂട്ടറിന്റെ ഫോറൻസിക് പരിശോധനാഫലം ഇനി എല്ലാം പുറത്ത് കൊണ്ട് വരും! ദിലീപ് കാണാതെ ഒളിപ്പിച്ച രഹസ്യം! ദൈവം ബാക്കി വെച്ച തെളിവ്...

നടിയെ ആക്രമിച്ച കേസിൽ സൈബർ വിദഗ്‌ധൻ സായ് ശങ്കറിന്റെ ഭാര്യയുടെ സ്ഥാപനത്തിൽനിന്ന് കണ്ടെത്തിയ ആപ്പിൾ ഐമാക്ക് കംപ്യൂട്ടറിന്റെ ഫോറൻസിക് പരിശോധനാഫലം നിർണായകം. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാനതീയതിയായ മെയ് 31 നകം പരിശോധനാഫലം ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് പ്രതീക്ഷ. ദിലീപിന്റെ ഐ ഫോണുകളിലെ വിവരങ്ങൾ സായ് ശങ്കർ ഐമാക്ക് കംപ്യൂട്ടർ ഉപയോഗിച്ച് നശിപ്പിച്ചെന്നാണ് കണ്ടെത്തൽ. 12 ഫോൺ നമ്പറുകളിൽനിന്നുള്ള വാട്‌സാപ് ചാറ്റുകളും ശബ്ദസന്ദേശങ്ങളുമാണ് നീക്കിയത്. എന്നാൽ, ഇതിന്റെ പകർപ്പ് ദിലീപ് അറിയാതെ ഇയാൾ സൂക്ഷിച്ചിരുന്നതായി മൊഴി നൽകിയിട്ടുണ്ട്. ഈ വിവരങ്ങൾ കംപ്യൂട്ടറിൽനിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയാണെങ്കിൽ കേസിൽ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കിയേക്കും.
അതേസമയം ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയ സര്‍ക്കാര്‍ നടപടി, നടിയെ ആക്രമിച്ചകേസിലും വധ ഗൂഢാലോചനാക്കേസ് അന്വേഷണത്തിലും അനിശ്ചിതത്വം ഉണ്ടാകാനാണ് സാധ്യത. കാവ്യാമാധവനുള്‍പ്പെടെ ഉള്ളവരെ ചോദ്യം ചെയ്യുന്നത് വൈകും. പുതിയ മേധാവിയെത്തി കേസിന്റെ നാള്‍വഴി പഠിച്ചശേഷമേ ഇനി അന്വേഷണസംഘം മുന്നോട്ട് പോവുകയുള്ളു. നടിയെ ആക്രമിച്ചക്കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങൾ മാത്രമാണ് അന്വേഷണസംഘത്തിന് മുന്നിലുള്ളത്, ദിലീപ് ഉള്‍പ്പെട്ട വധ ഗൂഢാലോചനാക്കേസിലും തെളിവുകള്‍ ശേഖരിക്കണം. കാവ്യമാധവനെയും അഭിഭാഷകരെയും കോടതി ജീവനക്കാരെയും ചോദ്യം ചെയ്യുന്നതുള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടത് ക്രൈംബ്രാഞ്ച് മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു. ഒറ്റ രാത്രികൊണ്ട് എസ്.ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് മാറ്റിയതോടെ അന്വേഷണം പാതിവഴിയില്‍ നിലച്ചമട്ടാണ്. പുതിയ മേധാവിയെത്തി കേസിന്റെ നാള്‍ വഴികള്‍ ബോധ്യപ്പെടുത്തിയതിനുശേഷം മാത്രമേ ഇനി അന്വേഷണസംഘത്തിന് മുന്നോട്ടുപോകാന്‍ സാധിക്കുള്ളു.
അതേസമയം ദിലീപിനെ ഒന്നാംപ്രതിയാക്കിയ വധ ഗൂഢാലോചനാ കേസിൽ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് എന്നിവരുടെ ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകും. ബന്ധുവായ അപ്പു, സുഹൃത്തുക്കളായ ശരത്ത്, ബൈജു, സൈബര്‍ വിദഗ്ധന്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് ദിലീപ് അടക്കമുള്ളവര്‍ക്കെതിരേ വധ ഗൂഢാലോചനാക്കേസ് രജിസ്റ്റര്‍ ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളും ഇദ്ദേഹം പുറത്തുവിട്ട ചില ശബ്ദരേഖകളും അടിസ്ഥാനമാക്കിയായിരുന്നു പോലീസ് കേസെടുക്കുന്നതിലേക്ക് കടന്നത്. പിന്നീടങ്ങോട്ട് ദിലീപും ക്രൈംബ്രാഞ്ചും തമ്മിലുള്ള നിയമയുദ്ധമാണ് നടന്നത്.
https://www.facebook.com/Malayalivartha
























