സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…

തിരഞ്ഞെടുപ്പ് ഫലം വരാന്‍ നാലുദിവസം മാത്രം അവശേഷിക്കെ, സൈനിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോകിനെ കൂടി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍, സര്‍ക്കാര്‍ നയങ്ങളെ പരസ്യമായി വിമര്‍ശിച്ചത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമെന്ന് ആരോപിച്ചാണ് നടപടി.
സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് ഡോ.ബി.അശോക് പ്രതികരിച്ചു. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടിയിട്ടില്ല, സര്‍വീസ് ചട്ടം ഏഴ് (2) ന് വിരുദ്ധമാണ് പ്രതികരണം എന്നീ കുറ്റങ്ങളാണ് ആരോപിക്കുന്നത്. അത് രണ്ടും താന്‍ നിഷേധിക്കുന്നു. പക്ഷേ ഈ സസ്്‌പെന്‍ഷന്‍ ഉത്തരവില്‍ എന്താണ് സര്‍ക്കാര്‍ പ്രതികൂലമായി കണ്ട പ്രസ്താവനയെന്നോ വ്യക്തമല്ല. വളരെ അവ്യക്തമായ ഉത്തരവാണ്. അതിനെ കുറിച്ച് ഇപ്പോള്‍ കാര്യമായി വേവലാതിപ്പെടുന്നില്ല. നിയമപരമായി ചോദ്യം ചെയ്താല്‍ നിലനില്ക്കുന്ന ഉത്തരവാണെന്ന് കരുതുന്നില്ല. ഇതുവരെയുള്ള ഉത്തരവുകള്‍ പോലെ തന്നെ നിലനില്‍ക്കുന്ന ഉത്തരവല്ല ഇതും.
പക്ഷേ ഇപ്പോള്‍ ഉടന്‍ നിയമനടപടി പരിഗണനയില്ല. കാരണം, ഇവിടെ ഇപ്പോള്‍ കാവല്‍ സര്‍ക്കാരാണ് നിലവിലുള്ളത്. അതിന്റെ മുന്നോട്ടുള്ള യാത്ര തിരിച്ചറിഞ്ഞ ശേഷമായിരിക്കും തുടര്‍നടപടി. തിരക്കിട്ട് നടപടിക്ക് ആലോക്കുന്നില്ലെന്നും ഡോ.ബി.അശോക് പറഞ്ഞു. ഈ ഉത്തരവില്‍ സര്‍ക്കാര്‍ ഉത്തരവിന് അഹിതമായതെന്ന് വ്യക്തമല്ല. ഉത്തരവ് ദുര്‍ബലമാണ്. അതിന്റെ സാങ്കേതികതയോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. സര്‍ക്കാരിന്റെ കാലാവധി തീരാനിരിക്കെ, പ്രതികാര നടപടിയെന്നോണം ഇടതുപക്ഷ സംഘടനകളുടെ സ്വകാര്യ പരാതി സ്വീകരിച്ചുകൊണ്ട്, സര്‍ക്കാരിന്റേതായ പരിശോധന നടത്താതെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സസ്പന്‍ഡ് ചെയ്തിരിക്കുകയാണ്. ആ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഡോ.ബി.അശോക് പറഞ്ഞു.
https://www.facebook.com/Malayalivartha

























