പാലക്കാട് മോഡൽ കണ്ണൂരും കൊല നടക്കുമെന്ന് മുന്നറിയിപ്പ്.. പോലീസ് സന്നാഹം കണ്ണൂരിലേക്ക്.. കേരളം ചോരക്കളമാകുന്നു

പാലക്കാടിന് സമാനമായി കണ്ണൂരിലും ആർ.എസ്.എസ്-എസ്.ഡി.പി.ഐ. സംഘർഷത്തിന് സാധ്യതയെന്ന് പൊലീസിന്റെ റിപ്പോർട്ട്. കണ്ണൂർ റൂറൽ എസ്‌പി.യുടെ റിപ്പോർട്ടിലാണ് സംഘർഷ സാധ്യത വിശദമാക്കുന്നത്.കണ്ണൂർ കണ്ണവത്തെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് സംഘർഷ സാധ്യതയുള്ളതെന്നാണ് പറയുന്നത്. കണ്ണവത്തുകൊല്ലപ്പെട്ട എസ്.ഡി.പി.ഐ. പ്രവർത്തകൻ സലാഹുദ്ദീന്റെ സഹോദരങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരിൽനിന്നും ആർ.എസ്.എസ്. പ്രവർത്തകരായ പ്രതികൾക്ക് ഭീഷണിയുണ്ട്. ഇതുപോലെ സലാഹുദ്ദീന്റെ സഹോദരൻ നിസാമുദ്ദീന് ആർ.എസ്.എസ്. പ്രവർത്തകരുടെ ഭീഷണിയുണ്ടെന്നും പറയുന്നു.
2018-ലാണ് കണ്ണവത്ത് എ.ബി.വി.പി. പ്രവർത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. 2020-ൽ എസ്.ഡി.പി.ഐ. പ്രവർത്തകനായ സലാഹുദ്ദീനും കൊല്ലപ്പെട്ടു. സലാഹുദ്ദീൻ വധക്കേസിലെ പ്രതികളായ അശ്വിൻ, റിഷിൽ, അമൽരാജ് എന്നിവർക്ക് എസ്.ഡി.പി.ഐ. പ്രവർത്തകരിൽ നിന്നും സലാഹുദ്ദീന്റെ സഹോദരങ്ങളിൽനിന്നും ഭീഷണിയുണ്ടെന്നും പ്രതികാരത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേരീതിയിലുള്ള ഭീഷണി സലാഹുദ്ദീന്റെ സഹോദരൻ നിസാമുദ്ദീന് നേരേയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
പാലക്കാട്ടെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിലും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റൂറൽ പരിധിയിലെ പൊലീസ് സ്റ്റേഷനുകളിലേക്കും ഉന്നത ഉദ്യോഗസ്ഥർക്കും അയച്ച റിപ്പോർട്ടിൽ ജില്ലയിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ച മറ്റുസംഭവങ്ങളെക്കുറിച്ചും പരാമർശമുണ്ട്.
അതേസമയം പാലക്കാട് മേലാമുറിയിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ പൊലീസിന്റെ വ്യാപക പരിശോധന.ശ്രീനിവാസന്‍ വധക്കേസിലെ പ്രധാന പ്രതികളെ ഇത്രയും ദിവസമായിട്ടും പിടികൂടാനാകാത്തത് സര്‍ക്കാരിന് ഉണ്ടാക്കുന്ന നാണക്കേടും സമ്മര്‍ദ്ധവും ചെറുതല്ല.
ബിജെപി സിപിഎം എസ്ഡിപിഐ രഹസ്യ ബന്ധത്തെ പുറത്തെത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയതോടെ വാലിന് തീ പിടിച്ച അവസ്ഥയിലുമായി സര്‍ക്കാര്‍. ഇതോടെ പ്രതികളെ എങ്ങനെയും പിടികൂടണം എന്ന അന്ത്യശാസനമാണ് പിണറായി പൊലീസിന് നല്‍കിയിരിക്കുന്നത്.ഇതിന്റെ ഭാഗമായാണ് പാലക്കാട് മിന്നല്‍ റെയ്ഡുകൾ അരങ്ങേറുന്നത്.
പട്ടാമ്പിയിലെ എസ് ഡി പി ഐ സ്വാധീന മേഖലകളിലെ ഓഫൂസുകളിലാണ് പൊലീസ് പരിശോധന നടക്കുന്നത്. ശ്രീനിവാസന്‍ കൊലക്കേസ് പ്രതികള്‍ പാലക്കാട് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിലുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന.ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വ്യാപക പരിശോധനകള്‍ നടത്തുന്നത്.
പട്ടാമ്പി സ്വദേശിയാണ് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രണം ചെയ്തത് എന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ശ്രീനിവാസന്‍ വധത്തില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. നേരത്തെ കോങ്ങാട് സ്വദേശി ബിലാലിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ കൊലയാളി സംഘത്തിലുള്‍പ്പെട്ട ആളാണ് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























