Widgets Magazine
02
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..


പാകിസ്ഥാനിലെ ബലൂചിസ്ഥാൻ സംഘർഷം.. രണ്ട് വനിതാ ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി.. 12 ഓളം നഗരങ്ങളെയും പട്ടണങ്ങളെയും ഒരേസമയം ലക്ഷ്യമിട്ടുള്ള ആക്രമണം..


കേന്ദ്രബജറ്റ് അവതരണവേളയിൽ നിർമല സീതാരാമൻ പ്രസംഗത്തിന്റെ തുടക്കംതന്നെ പറഞ്ഞ സ്ഥലം.. കേവലം നാല് മണിക്കൂറിനകത്ത് പ്രധാനമന്ത്രിയേയും വഹിച്ച് വിമാനം അവിടെ പറന്നിറങ്ങി..


രേഖകളും പിസ്റ്റളും അടങ്ങിയ ബ്രീഫ്കേസ് റോയ് ഒരിക്കലും കൈവിടാറില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത സഹായികള്‍.. പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍..


സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്... പവന് 6640 രൂപയുടെ കുറവ്

പൊലീസ് മാനുഷിക പരിഗണന നല്‍കിയില്ല... സൈബര്‍ ആക്രമണം... സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീടു വിട്ടുനല്‍കിയെന്ന കേസില്‍ അറസ്റ്റിലായ കെ.രേഷ്മ അഭിഭാഷകന്‍ മുഖേന മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി

25 APRIL 2022 07:13 AM IST
മലയാളി വാര്‍ത്ത

More Stories...

9100 കോടിയോളം ഇൻവെസ്മെന്റുള്ള വ്യവസായി മരണത്തിൽ വൻ ദുരൂഹത, ഇൻകംടാക്സ് ഓഫീസിലേക്ക് ഇരച്ചെത്തി പ്രതിഷേധം

എല്ലാം റോയിയുടെ ഭാര്യയ്ക്ക് അറിയാം!! മരിക്കും മുമ്പ് സഹോദരനെ വിളിച്ചതിന് കാരണം; അന്വേഷണ സംഘത്തെ ഞെട്ടിച്ച് നിർണായക തെളിവ്

ബാലഗോപാൽ പ്രഖ്യാപിച്ചത് നിർമലാ സീതാരാമൻ ആവർത്തിച്ചപ്പോൾ സി പി എമ്മിന് കുറ്റം ! ധാതുക്കൾ കൊള്ളയടിക്കാൻ വഴിയൊരുക്കിയത് ഇടതുസർക്കാർ

ഡേയ് പറയാം നീ ഒന്ന് അടങ്ങ്..! സ്‌പീക്കറിന്റെ വാ അടപ്പിച്ച് ശിവൻകുട്ടി ഷംസീർ പ്ലിങ്ക്..! സംഭവിച്ചത്

രേഖകളും പിസ്റ്റളും അടങ്ങിയ ബ്രീഫ്കേസ് റോയ് ഒരിക്കലും കൈവിടാറില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത സഹായികള്‍.. പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍..

പൊലീസ് മാനുഷിക പരിഗണന നല്‍കിയില്ല... സൈബര്‍ ആക്രമണം... സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീടു വിട്ടുനല്‍കിയെന്ന കേസില്‍ അറസ്റ്റിലായ കെ.രേഷ്മ അഭിഭാഷകന്‍ മുഖേന മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി.

ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി പുറത്തിറങ്ങിയ രേഷ്മ ഇന്നലെ വൈകിട്ടോടെയാണ് വിശദമായ പരാതി മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചത്. പൊലീസ് മാനുഷിക പരിഗണന നല്‍കിയില്ലെന്നും സിപിഎമ്മിന്റെ ഉന്നത നേതാക്കളും സിപിഎം ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവര്‍ സൈബര്‍ ആക്രമണവും സദാചാര ആക്രമണവും നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.

 

തന്റെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഈ ഫോണിലെ ചിത്രങ്ങളും വിഡിയോകളും സൈബര്‍ ആക്രമണം നടത്തിയവര്‍ക്ക് ലഭിച്ചത് പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്നു സംശയിക്കുന്നതായും പരാതിയില്‍ പറയുന്നുണ്ട്. താനും കുടുംബവും ഭര്‍ത്താവിന്റെ കുടുംബവുമെല്ലാം സിപിഎം അനുഭാവികളാണെന്നും രേഷ്മ പരാതിയില്‍ പറയുന്നു.


പരാതി ഇങ്ങനെയാണ്:

22ന് വൈകിട്ട് നാലരയോടെ മാഹി ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പൊലീസ് സംഘം അണ്ടല്ലൂരിലെ വീട്ടിലെത്തുമ്പോള്‍ വനിതാ പൊലീസ് ഒപ്പമില്ലായിരുന്നു. തന്റെയും മകളുടെയും ഫോണ്‍ വാങ്ങിക്കൊണ്ടുപോയ പൊലീസ് പിറ്റേന്നു രാവിലെ 9ന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. രാവിലെ 9 മുതല്‍ രാത്രി 10.30വരെ സ്റ്റേഷനില്‍ തടഞ്ഞുവച്ചെന്നും സ്ത്രീയെന്ന പരിഗണനപോലും നല്‍കിയില്ലെന്നും ശുചിമുറിയില്‍ പോകാന്‍ പോലും അനുവദിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. അഭിഭാഷകനുമായോ വീട്ടുകാരുമായോ സ്‌കൂള്‍ അധികൃതരുമായോ ബന്ധപ്പെടാന്‍ അനുവദിച്ചില്ല. തനിക്കെതിരെയുള്ളത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാവുന്ന കുറ്റാരോപണമായിട്ടുപോലും ജാമ്യം നല്‍കാതെ പകല്‍ മുഴുവന്‍ തടഞ്ഞുവച്ച് അര്‍ധരാത്രിയോടെയാണ് മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയത്.


വൈകിട്ട് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ബിനുമോഹന്‍ തന്നെ അപമാനിക്കുകയും അശ്ലീലവാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു. ഈ അശ്ലീലവാക്കുകള്‍ ചില പ്രാദേശിക മാധ്യമങ്ങള്‍ അതേപടി ഉപയോഗിച്ചു. ഇതെല്ലാം തനിക്കു വലിയതോതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. പൊലീസ് സ്റ്റേഷനുള്ളില്‍ ഒരു സ്ത്രീക്കു ലഭിക്കേണ്ട പരിഗണനകളോ അവകാശങ്ങളോ തനിക്കു ലഭിച്ചില്ല.



സദാ പൊലീസ് നിരീക്ഷണത്തിലുള്ള പ്രദേശമായിട്ടുപോലും മുഖ്യമന്ത്രിയുടെ വീടിനു സമീപത്തെ വീട് ആക്രമിക്കുകയും ബോംബ് എറിയുകയും ചെയ്തു. വീട്ടിലേക്കു സ്റ്റീല്‍ ബോംബ് എറിഞ്ഞതിലൂടെ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നു. ജനല്‍ചില്ലുകള്‍ തകര്‍ന്നു. വീട്ടുപകരണങ്ങള്‍ക്കും കേടു പറ്റി. കസേരകളും മറ്റും വലിച്ചെറിഞ്ഞ് കിണര്‍ മലിനമാക്കുകയും ചെയ്തു.



സിപിഎം ജില്ലാ സെക്രട്ടറി മുതലുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് സൈബര്‍ ആക്രമണം തുടങ്ങിയതെന്നും പിന്നീട് ഉത്തരവാദിത്തപ്പെട്ട ഒട്ടേറെ നേതാക്കളും സിപിഎം ജനപ്രതിനിധികളും ആക്രമണം ഏറ്റെടുത്തുവെന്നും പരാതിയില്‍ പറയുന്നു. എം വിജയരാജന്‍, കാരായി രാജന്‍, ബൈജു നങ്ങരാത്ത്, നിധീഷ് ചെല്ലത്ത് തുടങ്ങിയ നേതാക്കളാണ് തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിനു തുടക്കമിട്ടതെന്നും രേഷ്മ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.


തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ മോശമായി ഉപയോഗിച്ചു. വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും പൊലീസ് സ്റ്റേഷനില്‍ നിന്നാണ് പുറത്തായതെന്നു സംശയിക്കുന്നു. താനും കുടുംബവും ഭര്‍ത്താവിന്റെ കുടുംബവുമെല്ലാം സിപിഎം അനുഭാവികളാണ്. പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളവരുമാണ്. തന്റെയും മകളുടെയും അമ്മയുടെയും ഫോണുകള്‍ മാഹി പൊലീസ് സ്റ്റേഷനിലാണ്. ഈ ഫോണുകളില്‍ ഞങ്ങളുടെ സ്വകാര്യ ഫോട്ടോകളും വിഡിയോകളുമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ഫോണും ഇത്തരത്തില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത് അവളെ വലിയ മാനസിക സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.


മകള്‍ക്ക് പഠനാവശ്യത്തിന് ഈ ഫോണ്‍ ആവശ്യമായ ഘട്ടത്തിലാണ് പൊലീസ് അനധികൃതമായി ഫോണ്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത്. ഒരു സ്ത്രീയെന്ന നിലയില്‍ തനിക്കു ലഭിക്കേണ്ട സ്വാഭാവിക നീതി തടഞ്ഞവര്‍ക്കെതിരെയും സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട ചട്ടങ്ങള്‍ പാലിക്കാതിരുന്ന ന്യൂ മാഹി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും രേഷ്മ പരാതിയില്‍ ആവശ്യപ്പെടുന്നു. അങ്ങയുടെ അയല്‍വാസികൂടിയായ തനിക്കും തന്റെ കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണം അഴിച്ചുവിട്ടവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോട് പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

9100 കോടിയോളം ഇൻവെസ്മെന്റുള്ള വ്യവസായി മരണത്തിൽ വൻ ദുരൂഹത  (3 minutes ago)

എല്ലാം റോയിയുടെ ഭാര്യയ്ക്ക് അറിയാം!! അന്വേഷണ സംഘത്തെ ഞെട്ടിച്ച് നിർണായക തെളിവ്  (18 minutes ago)

Congo coltan mine landslide കോംഗോയിൽ നടുക്കുന്ന ദുരന്തം  (44 minutes ago)

BLA ചിത്രം പുറത്തുവിട്ടു  (1 hour ago)

PM MODI മോദി പറന്നിറങ്ങി ആ ഗ്രാമത്തിലെത്തി  (1 hour ago)

കൊടും ക്രിമിനലുകള്‍ക്ക് നൂറു കണക്കിന് ദിവസം പരോള്‍ നല്‍കുന്ന ഗൗരവതരമായ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം; ഗുരുതരമായ ക്രമക്കേടുകളാണ് ജയിലുകളില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി സത  (1 hour ago)

രോമത്തിൽ പോലും തൊടില്ല..! ട്രംപ് ഒരുചുക്കും ചെയ്യില്ല...! അണയാൻ പോകുന്ന ഖമേനി ആളിക്കത്തുന്നു..! ഹോർമുസിൽ ഇറാന്റെ പണി..!  (1 hour ago)

ബാലഗോപാൽ പ്രഖ്യാപിച്ചത് നിർമലാ സീതാരാമൻ ആവർത്തിച്ചപ്പോൾ സി പി എമ്മിന് കുറ്റം ! ധാതുക്കൾ കൊള്ളയടിക്കാൻ വഴിയൊരുക്കിയത് ഇടതുസർക്കാർ  (1 hour ago)

ഡേയ് പറയാം നീ ഒന്ന് അടങ്ങ്..! സ്‌പീക്കറിന്റെ വാ അടപ്പിച്ച് ശിവൻകുട്ടി ഷംസീർ പ്ലിങ്ക്..! സംഭവിച്ചത്  (1 hour ago)

അവസാന നിമിഷങ്ങളില്‍ ദുരൂഹത ഏറുന്നു  (1 hour ago)

ഇന്ത്യയുടെ ഭൂപടത്തില്‍ കേരളം നിലനില്‍ക്കുന്നില്ല എന്ന രീതിയിലുള്ള ബജറ്റാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌; കേന്ദ്ര ബജറ്റില്‍ കേരളത്തോട്‌ കൊടിയ അവഗണന; നാളെ കരിദിനമായി ആചരിക്കുമെന്ന് സി.പി.ഐ.എം  (1 hour ago)

രാഹുലിനെ സഭയിൽ വലിച്ചിട്ട് ശിവൻകുട്ടി...!നീ അങ്ങോട്ട് നോക്കി പറയടാ...! സഭയിൽ മുട്ടൻ അടി..! ഡയസിൽ ചാടി കയറി ബഷീർ MLA...!  (2 hours ago)

കേരളം ഉണ്ടെന്ന് കാണിക്കുന്നതിന് വേണ്ടി മാത്രമാണ് ആമ പരിപാലന കേന്ദ്രം അനുവദിച്ചിരിക്കുന്നത്; കേരളത്തെ പരിഹസിക്കുകയാണ്; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

ബജറ്റിൽ കേരളത്തോട് കാട്ടിയ അവഗണന മോദി സർക്കാരിൻ്റെ രാഷ്ട്രീയ പകപോക്കൽ; കേരളത്തില്‍ പുതിയ അതിവേഗ ട്രെയിന്‍ വരുമെന്ന ബിജെപിയുടെ ഉറപ്പ് കുറുപ്പിന്റെ ഉറപ്പുപോലെയായി; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജ  (2 hours ago)

'അവരെ' ഒരിക്കലും ചതിക്കരുത് ; മരിക്കുന്നതിന് മുന്നേ റോയി സംരക്ഷിച്ചത് അവരെ; ഡയറിക്കുറിപ്പിൽ എഴുതിയത് അവരെ വഞ്ചിക്കരുതെന്ന്; എന്തൊരു മനുഷ്യനാണിത്...! മരണത്തിന് മുൻപ് സഹോദരനെ വിളിച്ചത് 'ആ ഒരൊറ്റ' ലക്ഷ്യ  (3 hours ago)

Malayali Vartha Recommends