ഇന്ത്യന്‍ റെയില്‍വേ ബ്രോഡ് ഗേജ് സംവിധാനത്തിനമുണ്ടായിരിക്കെ സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ തീവണ്ടിപ്പാതയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് ഗേജ് സ്വീകരിക്കാൻ നീക്കം; തീരുമാനത്തിന്റെ ഉറവിടത്തിൽ ആശങ്ക; പോകുന്നത് സാമ്പത്തിക പരാജയത്തിലേക്ക്

കെ-റെയിലുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യന്‍ റെയില്‍വേ ബ്രോഡ് ഗേജ് സംവിധാനത്തിനമുണ്ടായിരുന്നു. അതിനു പകരം സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ തീവണ്ടിപ്പാതയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് ഗേജ് സ്വീകരിക്കാനുള്ള തീരുമാനംഎവിടെ നിന്നും വന്നു എന്ന കാര്യത്തിൽ കെ-റെയിലില്‍ വിശദീകരണമില്ല. പ്രാഥമിക സാധ്യതാ പഠനം സിസ്ട്ര നടത്തിയിരുന്നു.
ഇതിൽ സ്റ്റാന്‍ഡേര്‍ഡ് ഗേജ് (പാളം 1.435 മീറ്റര്‍) അനുയോജ്യമല്ല. ബ്രോഡ് ഗേജാണ് (പാളം 1.676 മീറ്റര്‍) നല്ലത് എന്ന നിര്‍ദേശമാണ് മുന്നോട്ട് വച്ചത്. പക്ഷേ അന്തിമറിപ്പോര്‍ട്ടില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് തന്നെ ഉറപ്പിച്ച സ്ഥിയിലായിരുന്നു. കെ-റെയില്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് സ്റ്റാന്‍ഡേര്‍ഡ് ഗേജ് ഉറപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ ഇതിന് പകരം ഏത് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന കാര്യത്തിൽ കെ-റെയിലിന് ഒരു ഉത്തരം നല്കാൻ സാധിച്ചിട്ടില്ല. മറ്റേതെങ്കിലും സംഘം പ്രാഥമികപഠനം നടത്തിയതായും റിപ്പോര്‍ട്ട് നല്‍കിയതായും കെ-റെയില്‍ വിശദീകരിച്ചിട്ടുമില്ല.
സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ ഇന്ത്യന്‍ റെയില്‍വേ പാതയുമായി ബന്ധിപ്പിക്കാനാകാത്ത കേരളത്തിന് മാത്രമായ പാത സ്ഥാപിക്കാനായിരുന്നു വെപ്രാളം കാണിച്ചത്. എന്നാൽ ഇത് സംശയമുണ്ടാക്കുന്നതാണെന്നുമാണ് അലോക് വര്‍മ ഉയർത്തുന്ന ആരോപണം. പക്ഷേ ഒട്ടേറെ പോരായ്മകള്‍ കാരണം അലോക് വര്‍മയുടെ കരട് നിര്‍ദേശങ്ങള്‍ അന്തിമ സാധ്യതാപഠന റിപ്പോര്‍ട്ടില്‍ പരിഗണിച്ചില്ലെന്നാണ് കെ-റെയില്‍ വ്യക്തമാക്കുന്നത്
നിലവിലെ റെയില്‍വേ സംവിധാനവുമായി ബന്ധിപ്പിക്കാനാകാത്തവിധത്തില്‍ പ്രത്യേക റെയില്‍വേ പാത നിര്‍മിക്കുന്നത് ഗുണകരമല്ല. സാമ്പത്തിക പരാജയമായിരിക്കും ഉണ്ടാകുക. യാത്രക്കാരില്‍ ഏറെയും സംസ്ഥാനത്തിന് പുറത്ത് സഞ്ചരിക്കുന്നവരാണ് അതിനാല്‍ സില്‍വര്‍ലൈന്‍ ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധമുള്ളതാകണം. എന്നിങ്ങനെയാണ് അലോക് വര്‍മയുടെ റിപ്പോര്‍ട്ടിനെതിരേ കെ-റെയിലിന്റെ വാദം.
https://www.facebook.com/Malayalivartha

























