വളാഞ്ചേരിയില്‍ ഒരു കോടിയിലധികം രൂപയുടെ കുഴൽപണം പിടിച്ചെടുത്തു; ദമ്പതിമാരാണ് കുഴൽപണവുമായി അറസ്റ്റിലായിരിക്കുന്നത്; നാലു മാസത്തിനിടെ എട്ട് കോടിയോളം രൂപയുടെ കുഴൽപണം വളാഞ്ചേരിയിൽ നിന്ന് മാത്രം പോലീസ് പിടിച്ചെടുത്തു

വളാഞ്ചേരിയില്‍ ഒരു കോടിയിലധികം രൂപയുടെ കുഴൽപണം പിടിച്ചെടുത്തു. ദമ്പതിമാരാണ് കുഴൽപണവുമായി അറസ്റ്റിലായിരിക്കുന്നത്. 117 ഗ്രാം സ്വര്‍ണമാണ് പൊലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. നാലു മാസത്തിനിടെ എട്ട് കോടിയോളം രൂപയുടെ കുഴൽപണം വളാഞ്ചേരിയിൽ നിന്ന് മാത്രം പോലീസ് പിടിച്ചെടുക്കുകയായിരുന്നു. വന്‍കുഴല്‍പ്പണ വേട്ടയാണ് മലപ്പുറം വളാഞ്ചേരിയിൽ നടന്നിരിക്കുന്നത്.
ഒരുകോടി മൂന്നു ലക്ഷത്തി എണ്‍പതിനായിരം രൂപ പോലീസ് പിടികൂടിയത്. രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്നു പണം. മഹാരാഷ്ട്ര സ്വദേശികളാണ് പിടിയിലായ സഞ്ജയ് താനാജി സബ്കല്‍ ഭാര്യ അര്‍ച്ചന എന്നിവർ. ഇവർ പണം കോയമ്പത്തൂരില്‍നിന്ന് വേങ്ങര യിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്വര്‍ണ നാണയങ്ങളും പോലീസ് പിടിച്ചെടുത്തു.
ഇന്ന് വൈകീട്ട് വളാഞ്ചേരിയില്‍ നടന്ന വാഹന പരിശോധനക്കിടെയായിരുന്നു ദമ്പതികള്‍ പിടിയിലായത്. ആറു തവണയായി എട്ട് കോടിയോളം രൂപ നാലു മാസത്തിനിടെ വളാഞ്ചേരി പോലീസ് പിടികൂടി. കാറിന്റെ പിന്‍സീറ്റിലെ രഹസ്യ അറകളിലായിരുന്നു പണം സൂക്ഷിച്ചത്. സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുന്ന കുഴല്‍പ്പണ മാഫിയക്കെതിരെ പരിശോധന ശക്തമാക്കുവാനൊരുങ്ങുകയാണ് പോലീസ്.
https://www.facebook.com/Malayalivartha
























