Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

ലോകായുക്ത മുതല്‍ യുഎപിഎ വരെ പിണറായി ഉഡായിപ്പുകള്‍ അക്കമിട്ട് നിരത്തുന്നു..

28 AUGUST 2022 04:00 PM IST
മലയാളി വാര്‍ത്ത

ലോകായുക്തയെ കുറിച്ച് 2019 നവംബര്‍ 16 ന് മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയായിരുന്നു. കുരയ്ക്കാനറിയുന്ന എന്നാല്‍, കടിക്കാനറിയാത്ത കാവല്‍നായയാണ് ഓംബുഡ്‌സ്മാന്‍ എന്ന് പൊതുവിലൊരു വിലയിരുത്തലുണ്ട്. എന്നാല്‍, കുരയ്ക്കാന്‍ മാത്രമല്ല, കടിക്കാനും കഴിയുന്ന അധികാരം സര്‍ക്കാര്‍ കേരളത്തിലെ ലോകായുക്തയ്ക്ക് നല്‍കിയിട്ടുണ്ട്. അഴിമതിക്കും ദുര്‍ഭരണത്തിനും വിരുദ്ധമായ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ് ഈ ലോകായുക്ത.

ഈ വാക്കുകളും ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനവും തമ്മിലൊന്ന് വിലയിരുത്തിയാല്‍. നമ്മുടെ കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഉഡായിപ്പല്ലേ പിണറായി വിജയന്‍ എന്ന് ആരെങ്കിലും ഉറപ്പിച്ച് പറഞ്ഞാല്‍ അവരെ നമുക്ക് ഒരിക്കലും കുറ്റം പറയാനാകില്ല.

പിണറായി വിജയന്‍ അധികാരത്തില്‍ വന്നതോടുകൂടി. ഇടതുപക്ഷം ഇടതുപക്ഷമല്ലാതെയായി മാറി എന്നാണ് പാര്‍ട്ടിയില്‍ അടിയുറച്ച് വിശ്വസിക്കുന്നവര്‍ പറയുന്നത്. സ്വര്‍ണക്കടത്തില്‍ തനിക്കെതിരെ ലോകായുക്തയില്‍ നിന്ന് വിധി വരും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയന്‍ ലോകായുക്തയെ ഇപ്പോള്‍ കൂട്ടിലടച്ച തത്തയാക്കി മാറ്റാന്‍ പോകുന്നത്.

ഇതു മാത്രമല്ല പല കാര്യങ്ങളിലും പിണറായി വിജയന്‍ സര്‍ക്കാര്‍ ജനങ്ങളെ മണ്ടന്മാരാക്കിക്കൊണ്ടിരിക്കുകയാണ്. അന്ധമായ പിണറായി ആരാധന വിട്ട് സഖാക്കള്‍ ഇപ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. സിപിഎമ്മിന്റെ പതനം ഏറെ വിദൂരമല്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. മുന്‍കാലങ്ങളില്‍ ഇടതുപക്ഷം സ്വീകരിച്ച നയങ്ങളില്‍നിന്ന് ഏറെ മാറിയാണ് പിണറായി സര്‍ക്കാരിന്റെ പോക്ക്. വികസനത്തിനും സാമൂഹികമുന്നേറ്റത്തിനും അടിസ്ഥാനസൗകര്യവികസനത്തിനും അനിവാര്യമായ മാറ്റമെന്ന മുടന്തന്‍ ന്യായം പറഞ്ഞാണ് ഇതിനെ ഇവര്‍ വിശദീകരിക്കുന്നത്

ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലോകായുക്തയുടെ 'കടിക്കാനുള്ള അധികാരം' എടുത്തുകളയാനുള്ള പിണറായിയുടെ കൊണ്ടുപിടിച്ച ശ്രമം. ഒരുകാലത്ത് ശക്തമായ ലോക്പാല്‍ നിയമത്തിനുവേണ്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയ പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടിതന്നെ കേരളം ഭരിക്കുമ്പോഴാണ് പൊതുപ്രവര്‍ത്തകരെ ലോകായുക്തയുടെ കാര്‍ക്കശ്യത്തില്‍നിന്ന് ഒഴിവാക്കാനുള്ള നീക്കം. ലോകായുക്തയുടെ പല്ലുകൊഴിക്കുന്ന ഭേദഗതിബില്‍ ചൊവ്വാഴ്ചയാണ് വീണ്ടും നിയമസഭയുടെ പരിഗണനയ്ക്കുവരുന്നത്.

2016 ജനുവരി 19യു.ഡി.എഫിന്റെ ഭരണകാലം. കോവളത്ത് ആഗോളവിദ്യാഭ്യാസ ഉച്ചകോടി നടക്കുന്നു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നിയോഗിച്ച സമിതി സ്വകാര്യസര്‍വകലാശാലകള്‍ക്ക് അനുകൂലമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഉച്ചകോടി. ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചു. 'ചില വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് സര്‍വകലാശാലകൂടി നല്‍കി അവരുടെ 'വില്‍പ്പന നിലവാരം' മെച്ചപ്പെടുത്താനാണ് യു.ഡി.എഫ്. സര്‍ക്കാര്‍ സ്വകാര്യസര്‍വകലാശാലകള്‍ ആരംഭിക്കുന്നതിനു തത്രപ്പെടുന്നത്' എന്നാണ് അന്ന് സി.പി.എം. കുറ്റപ്പെടുത്തിയത്. പിണറായി സര്‍ക്കാര്‍ വന്നതോടെ യു.ഡി.എഫ്. കാലത്തുചെയ്ത അതേനടപടി ആവര്‍ത്തിച്ചു. സ്വകാര്യസര്‍വകലാശാലയ്ക്ക് അനുകൂലമായി ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. ഇതു നടപ്പാക്കുന്നതിന് മാര്‍ഗരേഖയുണ്ടാക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതിയും രൂപവത്കരിച്ചു. 15 സ്ഥാപനങ്ങളാണ് സ്വകാര്യസര്‍വകലാശാല സ്ഥാപിക്കാന്‍ അപേക്ഷയുമായി ഇതിനോടകം സര്‍ക്കാരിന്റെ മുമ്പിലെത്തിയത്.

കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തെ എതിര്‍ക്കുകമാത്രമല്ല, തടയാന്‍ പ്രത്യക്ഷസമരം നടത്തുകയും ചെയ്യുന്നത് ഇടതുപക്ഷമാണ്. കേരളത്തിലെ കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള തീരുമാനമുണ്ടായപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കാനും തയ്യാറായി. എച്ച്.എന്‍.എല്‍. അങ്ങനെ ഏറ്റെടുക്കുകയും ചെയ്തു. പക്ഷേ, പൊതുമേഖലാസ്ഥാപനങ്ങളില്‍ മറ്റൊരു രീതിയിലുള്ള സ്വകാര്യവത്കരണപരീക്ഷണം സംസ്ഥാനസര്‍ക്കാരും നടപ്പാക്കി. കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ഈ പരീക്ഷണമാണ്. കെ.എസ്.ആര്‍.ടി.സി.ക്ക് ബാധകമായ സര്‍ക്കാര്‍ നിയമനം, തൊഴിലവകാശം, കൂലിനിബന്ധന ഇതെല്ലാം സ്വിഫ്റ്റില്‍ ഒഴിവാക്കി. പൊതുമേഖലയുടെ സ്വകാര്യവത്കരണത്തിന്റെ കേരളമോഡല്‍ ആണ് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ്. വ്യവസായസൗഹൃദകേരളം എന്ന പേരുണ്ടാക്കാന്‍ ഉദാരസമീപനവും അതിനുതകുന്ന പദ്ധതികളുമാണ് ഇപ്പോഴത്തെ ഇടതുസര്‍ക്കാരിനുള്ളത്. സ്വകാര്യവ്യവസായങ്ങള്‍ക്ക് അനുമതി വേഗത്തിലാക്കി. എന്നാല്‍, ഒരുപടികൂടി കടന്ന് സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ തുടങ്ങാനും സര്‍ക്കാര്‍ തീരുമാനിച്ചു. പ്രത്യേക സാമ്പത്തികമേഖലയെ ഇടതുപക്ഷം എതിര്‍ത്തത് തൊഴിലാളികളുടെ അവകാശം നിഷേധിക്കപ്പെടുമെന്നത് ചൂണ്ടിക്കാട്ടിയാണ്. പ്രത്യേക സാമ്പത്തികമേഖലയുടെ വ്യാവസായികരൂപമാണ് സ്വകാര്യ വ്യവസായപാര്‍ക്ക്. ഇവിടത്തെ നിയന്ത്രണാധികാരി സ്വകാര്യഗ്രൂപ്പാകും. രാജ്യത്തിന്റെ സ്വാശ്രയത്വം തകര്‍ക്കുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ ശിങ്കിടിമുതലാളിത്തം പ്രോത്സാഹിപ്പിക്കുകയാണ്. പൊതു ആസ്തികള്‍ സംരക്ഷിക്കണം. ഇതിനായി പ്രക്ഷോഭപരിപാടികള്‍ നടത്തും.

തീര്‍ന്നില്ല ഇനിയുമുണ്ട് വര്‍ഷം 2002 എ.കെ. ആന്റണിയുടെ ഭരണകാലം. രണ്ട് സ്വാശ്രയകോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന നയവുമായി സംസ്ഥാനത്ത് സ്വകാര്യസ്വാശ്രയ എന്‍ജിനിയറിങ്, മെഡിക്കല്‍ കോളേജുകള്‍ക്ക് സര്‍ക്കാര്‍ വ്യാപകമായി അംഗീകാരം നല്‍കി. 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ കോളേജിലെ ഫീസ്. അവശേഷിച്ച 50 ശതമാനം സീറ്റില്‍ മാനേജ്‌മെന്റ് നിശ്ചയിക്കുന്ന ഫീസ്. സി.പി.എം. ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളും എസ്.എഫ്.ഐ. ഉള്‍പ്പെടെയുള്ള ഇടതുവിദ്യാര്‍ഥി സംഘടനകളും അഴിച്ചുവിട്ടത് വമ്പന്‍ പ്രതിഷേധം. സമരമുഖങ്ങള്‍ ചോരച്ചാലുകളായി. 2006'11 കാലഘട്ടത്തിലെ വി.എസ്. സര്‍ക്കാരിന്റെ കാലത്തും സ്വാശ്രയകോളേജുകളും സ്വാശ്രയകോഴ്‌സുകളും തുടങ്ങേണ്ടെന്നായിരുന്നു പാര്‍ട്ടിനയം. അത്തരം സ്ഥാപനങ്ങള്‍ക്കും കോഴ്‌സുകള്‍ക്കും അനുമതിയും നല്‍കിയില്ല. പിണറായി സര്‍ക്കാര്‍ സ്വാശ്രയകോളേജുകളും കോഴ്‌സുകളും അനുവദിച്ചു. മൂന്ന് സ്വകാര്യ എന്‍ജിനിയറിങ് കോളേജുകള്‍ക്ക് ഇതിനോടകം സ്വയംഭരണപദവിയും നല്‍കി. സര്‍ക്കാര്‍ മേഖലയിലെ കോളേജുകള്‍ക്കുപോലും സ്വയംഭരണപദവി നല്‍കുന്നതിന് എതിരായിരുന്നു ഇടതുനയം. എറണാകുളം മഹാരാജാസ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എന്നീ സര്‍ക്കാര്‍ കോളേജുകള്‍ക്ക് സ്വയംഭരണപദവി നല്‍കുന്നത് പരിശോധിക്കാനെത്തിയ യു.ജി.സി. സംഘത്തെ ഇടതുയൂണിയനുകള്‍ തടയുന്ന സ്ഥിതിയില്‍നിന്നാണ് ഈ നയംമാറ്റം.

യു.എ.പി.എ.ക്കെതിരേ സി.പി.എമ്മിന്റെ ഈ പ്രഖ്യാപിതനിലപാട് യെച്ചൂരി പറയുന്നതിന് ഒരുവര്‍ഷംമുമ്പാണ് കോഴിക്കോട് പന്തീരാങ്കാവില്‍ അലന്‍, താഹ എന്ന രണ്ടു ചെറുപ്പക്കാരു?െട പേരില്‍ യു.എ.പി.എ. ചുമത്തപ്പെട്ടത്. മാവോവാദിബന്ധം ആരോപിച്ചായിരുന്നു ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (5 hours ago)

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി  (5 hours ago)

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു... നാല് വര്‍ഷമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി  (5 hours ago)

കുടുംബത്തിനൊപ്പം ഷോപ്പിംഗ് മാളിലെത്തിയ പൊലീസുകാരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു  (5 hours ago)

ചായക്കടയിലെ തര്‍ക്കത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് കുത്തേറ്റു  (6 hours ago)

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി....ഓവര്‍ ആക്കി ചളം ആക്കും  (6 hours ago)

ക്യാനഡക്കാരി പണി തുടങ്ങി മസ്തകത്തിൽ അടിക്കാൻ രാഹുൽ ശാസ്തമംഗലം ഉടൻ ഇറങ്ങും..! അടുത്ത കേസിലും മുട്ടൻ ട്വിസ്റ്റ്  (6 hours ago)

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU  (6 hours ago)

ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...  (6 hours ago)

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു  (7 hours ago)

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (8 hours ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (10 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (10 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (10 hours ago)

Malayali Vartha Recommends