Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇപ്പോൾ ഇവൻ എന്ത് അഭിനയിക്കാൻ വരുവാ? ഒരു വർഷത്തിനുള്ളിൽ അതിനെ കൊന്ന് തിന്നു; അച്ഛൻ പോലുമില്ലാത്ത കുഞ്ഞിനെ എന്ത് കഷ്ടപ്പെട്ടാ അവർ പറഞ്ഞ് വിട്ടത്.... ഇവനെയൊക്കെ പെണ്ണുങ്ങൾ കയറി അടിക്കണം:- ലക്ഷ്മിയുടെ ആത്മഹത്യയിൽ ഭർത്താവിനും, കുടുംബത്തിനും നേരെ പ്രതിഷേധവുമായി നാട്ടുകാർ

22 SEPTEMBER 2022 03:38 PM IST
മലയാളി വാര്‍ത്ത

വിദേശത്ത് നിന്ന് വീട്ടിലെത്തിയ ഭർത്താവ് ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച യുവതിയുടെ കുടുംബം. ചടയമംഗലം അക്കോണത്താണ് ഭര്‍തൃ വീട്ടില്‍ യുവതി തൂങ്ങി മരിച്ചത്. അടൂർ പഴകുളം സ്വദേശിനിയായ ലക്ഷ്‌മിപിള്ല (24) ആണ് ആത്മഹത്യ ചെയ്തത്. ഒരു വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിദേശത്ത് നിന്നും ചൊവ്വാഴ്ച രാവിലെയാണ് ഭർത്താവ് വീട്ടിൽ എത്തിയതും, തുടർന്ന് ആത്മഹത്യ ചെയ്ത നിലയിൽ ഭാര്യയെ കാണുന്നതും. അക്കോണം സ്വദേശിയായ ഹരി എസ് കൃഷ്ണന്‍ (കിഷോര്‍ ) ചൊവ്വാഴ്ച രാവിലെ 11 മണിയോട് കൂടി കുവൈത്തിൽ നിന്നും എത്തുകയായിരുന്നു.

ലക്ഷ്മിയുടെ അമ്മയെ വിളിച്ചുവരുത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് ചടയമംഗലം പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ കിഷോർ അവധി കഴിഞ്ഞ് കുവൈത്തിലേക്കു മടങ്ങുകയായിരുന്നു. അടൂരിൽ വീട്ടിലായിരുന്ന ലക്ഷ്മി. കിഷോർ വരുന്നതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്. 1 മണിയോടെ വീട്ടിലെത്തിയ കിഷോർ ഭാര്യയെ വിളിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. തുടർന്ന് വീടിനകത്തേയ്ക്ക് പ്രവേശിച്ചെങ്കിലും കിടപ്പുമുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറക്കാത്തതിനെ തുടർന്ന് ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോൾ ലക്ഷ്‌മി തൂങ്ങി നിൽക്കുകയായിരുന്നു.

ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എൻജിനീയറിങ് ബിരുദധാരിയാണ് ലക്ഷ്മി. സ്ത്രീധനമായി ആവശ്യപ്പെട്ട സ്വർണവും പണവും നൽകിയിരുന്നതായി ലക്ഷ്മിയുടെ ബന്ധുക്കൾ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകി. ലക്ഷ്മിയുടെ മൃതദേഹം പഴകുളത്തെ വീട്ടിൽ എത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഭർതൃവീട്ടുകാർ എത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

 

"ഭർതൃവീട്ടുകാർ ആരും ആശുപത്രിയിൽ എത്തിയില്ല. ഇപ്പോൾ ഇവൻ (ഭർത്താവ്) എന്ത് അഭിനയിക്കാൻ വരുവാ. എന്തോ കാണാൻ വന്നതാ. ഒരു വർഷത്തിനുള്ളിൽ അതിനെ കൊന്ന് തിന്നു. അച്ഛൻ പോലുമില്ലാത്ത കുഞ്ഞിനെ എന്ത് കഷ്ടപ്പെട്ടാ അവർ പറഞ്ഞുവിട്ടത്. അവനെയൊക്കെ പെണ്ണുങ്ങൾ കയറി അടിക്കണം. ചെരുപ്പൂരി അടിക്കണം"- എന്നിങ്ങനെയായിരുന്നു പ്രതികരണങ്ങൾ. അതേ സമയം മൃതദേഹം പഴകുളത്തെ വീട്ടിൽ സംസ്കരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (7 minutes ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (16 minutes ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (22 minutes ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (1 hour ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (1 hour ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (1 hour ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (3 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (3 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (3 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (5 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (7 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (7 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (7 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (8 hours ago)

Malayali Vartha Recommends