Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും

ഗവർണറെ ചാക്കിടാൻ പിണറായി മന്ത്രിയെ ഇറക്കി... രാജ്ഭവനിലേക്ക് പാഞ്ഞെത്തി മന്ത്രി എം.ബി രാജേഷ്... കടക്ക് പുറത്തെന്ന് പറയുമോ അനുനയിപ്പിക്കാൻ സർക്കാർ നീക്കം?

21 SEPTEMBER 2022 11:28 PM IST
മലയാളി വാര്‍ത്ത

സർക്കാരുമായി പോരടിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാൻ മന്ത്രി എം.ബി രാജേഷ് രാജ്ഭവനിലെത്തി. ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് ഗവർണറെ ക്ഷണിക്കാനാണ് രാജ്ഭവനിൽ എത്തിയതെന്നാണ് വിശദീകരണം. ഒക്ടോബർ രണ്ടിന് സംസ്ഥാന തലത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടി നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടായിരുന്നു. അതിന്റെ ഭാ​ഗമായിട്ടാണ് മന്ത്രി എത്തിയിരിക്കുന്നത്.

സർക്കാരിന്റെ സുപ്രധാന പരിപാടിയായത്‌ കൊണ്ടാണ് എക്‌സൈസ് മന്ത്രി എന്ന നിലയിൽ എം.ബി രാജേഷ് രാജ്ഭവനിലെത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ചീഫ് സെക്രട്ടറി വി. പി ജോയിയും മന്ത്രിക്കൊപ്പം ഗവർണറെ കാണാനെത്തിയിട്ടുണ്ട്. ഗവർണർ ഇന്ന് ഡൽഹിക്കു പോയാൽ ഒക്ടോബർ മൂന്നിനു മാത്രമേ തിരിച്ചെത്തുകയുള്ളൂ.

നിയമസഭ പാസാക്കി അയച്ച ബില്ലുകൾ ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് ശക്തതമായ വാക്‌പോരാണ് മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ നടത്തുന്നത്. ഇതിനിടെ എം ബി രാജേഷ് നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് രാഷ്‌ട്രീയ ചർച്ചകൾ ആരംഭിച്ചിരിക്കുകയുമാണ്. 11 ബില്ലുകളിൽ നിലവിൽ 5 എണ്ണത്തിൽ മാത്രമാണ് ഗവർണർ ഒപ്പിട്ടത്.

ഇനിയും ആറ് ബില്ലുകളിലാണ് അദ്ദേഹം ഒപ്പിടാനുള്ളത്. ലോകായുക്ത നിയമ ഭേദഗതി ബില്ലിലും സർവകലാശാല നിയമഭേദഗതിയിലും ഒപ്പിടില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് ബില്ലുകളിൽ ഒപ്പിടില്ലെന്ന് അറിയിച്ചെങ്കിലും ബാക്കിയുള്ള നാല് ബില്ലുകളിൽ എപ്പോൾ ഒപ്പിടുമെന്നതിൽ വ്യക്തതയില്ല. ബില്ലുകൾ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അഭിപ്രായവും ഗവർണറെ അറിയിക്കാനുള്ള സാധ്യതയുണ്ട്.

വകുപ്പ് മന്ത്രിമാരോ സെക്രട്ടറിമാരോ നേരിട്ട് വരണമെന്ന ആവശ്യമായിരുന്നു ഗവർണർ നേരത്തെ മുന്നോട്ട്‌ വെച്ചിരുന്നത്. പിന്നീട് ചില വകുപ്പ് സെക്രട്ടറിമാർ ഗവർണറെ കണ്ട് കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ബില്ലുകളിൽ ഗവർണർ ഒപ്പുവെച്ചത്. ചീഫ് സെക്രട്ടറി നേരിട്ട് രാജ്ഭവനിലെത്തിയ സാഹചര്യത്തിൽ നാല് ബില്ലുകളിൽ ഒപ്പിടാനുള്ള സാധ്യത തള്ളാനാവില്ല.

സർക്കാരിന്റെ ഭാഗം വിശദീകരിച്ച് ഗവർണറെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവും ശക്തമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള പണം വിനിയോഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ ലോകയുക്ത വിധി വരാനിരിക്കുന്ന സാഹചര്യത്തിൽ ഗവർണറെ അനുനയിപ്പിക്കുകയെന്നത് സർക്കാരിന് നിർണായകമാണ്.

കഴിഞ്ഞ നിയമസഭാ സമ്മേളനം പതിനൊന്ന് ബില്ലുകളാണ് പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്. ഇതില്‍ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്.സിക്ക് വിട്ട തീരുമാനം പിന്‍വലിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ നേരത്തെ ഒപ്പുവെച്ചിരുന്നു. എന്നാല്‍ സര്‍വകലാശാല നിയമഭേദഗതി ബില്ലിലും ലോകായുക്ത ബില്ലിലും ഒപ്പിടാനാകില്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞിരുന്നു.

ബാക്കിയുള്ള എട്ട് ബില്ലുകളില്‍ അഞ്ചെണ്ണത്തിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. തദ്ദേശഭരണ പൊതു സര്‍വ്വീസ് ബില്‍, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബില്‍, ധനകാര്യ ഉത്തരവാദിത്വ നിയമ ഭേദഗതി ബില്‍ തുടങ്ങിയവയിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചതെന്നാണ് വിവരം. ബില്ലുകളില്‍ ഒപ്പുവയ്ക്കണമെങ്കില്‍ മന്ത്രിമാര്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുമായെത്തി നേരിട്ട് വിശീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ നേരത്തെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ മാനദണ്ഡം ഗവര്‍ണര്‍ പാലിച്ചിട്ടില്ലെന്നാണ് വിവരം. സെക്രട്ടറിമാരാരും കഴിഞ്ഞ ദിവസങ്ങളില്‍ ഗവര്‍ണറെ കണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിവസത്തിന്റെ തുടക്കത്തിൽ രോഗാദി ദുരിതങ്ങളും ശാരീരിക ക്ലേശങ്ങളും അലട്ടിയേക്കാം.  (4 minutes ago)

രണ്ട് എ സി കോച്ചുകൾ പൂർണമായും കത്തിനശിച്ചു  (17 minutes ago)

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ...  (32 minutes ago)

വനിത ഡോക്ടറുടെ ആത്മഹത്യ .. സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചു  (41 minutes ago)

വടകരയിൽ ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

വയോധികന് ദാരുണാന്ത്യം...  (1 hour ago)

93-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന് നാളെ തുടക്കം...  (1 hour ago)

  ജനങ്ങൾ അശ്രദ്ധമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ..  (1 hour ago)

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ..  (1 hour ago)

പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു...  (2 hours ago)

കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം  (2 hours ago)

യുവതി മരണത്തിന് കീഴടങ്ങി....  (2 hours ago)

വൻ ഭക്തജന തിരക്കായിരുന്നു... ഇടതടവില്ലാതെ 60 ഓളം വിവാഹം നടന്നു  (3 hours ago)

തെങ്കാശിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് പിടിയിൽ ....  (3 hours ago)

തീർത്ഥാടകരെ പതിനെട്ടാംപടി കയറാൻ....  (3 hours ago)

Malayali Vartha Recommends